ഷഫാലി എന്ന ‘പുലിക്കുട്ടി’
text_fieldsമെൽബൺ: വർഷങ്ങൾക്കുമുമ്പ് ഡൽഹിക്കടുത്ത് റോതക്കിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ ം സചിൻ ടെണ്ടുൽകറിെൻറ അവസാന രഞ്ജി മത്സരം കാണാൻ അച്ഛെൻറ കൈപിടിച്ചുപോയ ദിവസമാണ ് ആ ഒമ്പതുവയസ്സുകാരി ക്രിക്കറ്റിനെ പ്രണയിച്ചുതുടങ്ങിയത്. ബഹുഭൂരിപക്ഷം ഇന്ത്യക് കാരെയും പോലെ സചിൻതന്നെയായിരുന്നു ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിലെ പുത്തൻ താരോദയ ം ഷഫാലി വർമയുടെയും റോൾമോഡൽ.
പെൺകുട്ടിയായതിനാൽ സഹോദരൻ കളിക്കുന്ന ക്ലബിൽ അവളെ കളിപ്പിച്ചില്ല. എന്നാൽ, അച്ഛനൊരു ഉപായം കണ്ടെത്തി. മുടി പറ്റെ വെട്ടി ആൺകുട്ടിയുടെ രൂപസാദൃശ്യം വരുത്തി മകളെ ഗ്രൗണ്ടിലേക്കയച്ചു. സഹോദരെൻറ പകരക്കാരനായി കളത്തിലിറങ്ങി പ്രാദേശിക ടൂർണമെൻറിൽ ‘മാൻ ഓഫ് ദ സീരീസ്’ പുരസ്കാരവുമായാണ് ഷഫാലി തിരികെ കയറിയത്.
ആറുവർഷങ്ങൾക്കിപ്പുറം സാക്ഷാൽ സചിെൻറ 30 വർഷം പഴക്കമുള്ള റെക്കോഡ് തകർത്താണ് ഡൽഹിക്കാരി വാർത്തകളിൽ നിറഞ്ഞത്. ഇന്ത്യക്കായി അന്താരാഷ്ട്ര അർധെസഞ്ച്വറി തികക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് അവൾ തകർക്കുേമ്പാൾ 15 വയസ്സും 285 ദിവസവും. വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബാറ്റിങ്ങുമായി 49 പന്തിൽ 73 റൺസ് നേടി. വെറും 18 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയം മാത്രമുള്ള 16കാരി നൽകുന്ന മിന്നൽ തുടക്കം മാത്രമാണ് ഇൗ ലോകകപ്പിൽ ഇന്ത്യൻ ബാറ്റിങ്ങിെൻറ നട്ടെല്ല്.
ട്വൻറി20 ലോകകപ്പിൽ നാല് മത്സരങ്ങളിൽനിന്ന് 161 റൺസടിച്ച് ടൂർണമെൻറിലെ റൺവേട്ടക്കാരിൽ മൂന്നാമതാണ്. ടൂർണമെൻറിെൻറ തുടക്കത്തിൽ 20 റാങ്കിലായിരുന്ന കൗമാരക്കാരി സെമിഫൈനലിന് തൊട്ടുമുമ്പ് ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനവും കൈയടക്കി. സമീപകാലത്ത് വരെ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിെൻറ മുഖമായിരുന്ന സ്മൃതി മന്ദാന വരെ ഷഫാലിയുടെ നിഴലിലൊതുങ്ങുന്നതാണ് നിലവിലെ സ്ഥിതിവിശേഷം.
എന്താണ് ഷഫാലിയുടെ വിജയരഹസ്യം എന്ന ചോദ്യത്തിന് സ്വാതന്ത്ര്യം എന്നതാണ് സഹതാരം ശിഖ പാണ്ഡെയുടെ ഉത്തരം. ഇതുവരെ ലഭിച്ച മികച്ച തുടക്കം വലിയ സ്കോറാക്കാൻ ഷഫാലിക്ക് സാധിക്കുകയും മധ്യനിരകൂടി ഫോമിലേക്കുയരുകയും ചെയ്താൽ കന്നി ലോകകപ്പുമായാകും ഇന്ത്യ കംഗാരുക്കളുടെ നാട്ടിൽനിന്ന് മടങ്ങുക. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ആസ്േട്രലിയയെ പിടിച്ചുകെട്ടാൻ സഹായിച്ച ബൗളർമാരിലാണ് മറ്റൊരു പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.