Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2019 4:59 PM GMT Updated On
date_range 14 May 2019 5:01 PM GMTമലയാളി താരം സന്ദീപ് വാര്യർ ഇന്ത്യ ‘എ’ ടീമിൽ
text_fieldsbookmark_border
മുംബൈ: െഎ.പി.എല്ലിൽ കിട്ടിയ അവസരം മുതലാക്കിയ മലയാളി താരം സന്ദീപ് വാര്യർക്ക് ഇന്ത് യ ‘എ’ടീമിൽ നിന്നും വിളിയെത്തി. ഇൗ മാസം അവസാനം നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ‘എ’ ടീമുകളു ടെ പരമ്പരകളിലേക്കാണ് മലയാളി പേസ്ബൗളറും ഇടം നേടിയത്.
അഞ്ച് ഏകദിനങ്ങൾക്കു ം, രണ്ട് ചതുർദിന മത്സരങ്ങൾക്കുമുള്ള ടീമാണ് പ്രഖ്യാപിച്ചത്. ഇഷൻ കിഷനാണ് ചതുർ ദിന ടീമിെൻറ ക്യാപ്റ്റൻ. ഏകദിന ടീമിനെ പ്രിയങ്ക് പഞ്ചാലും നയിക്കും. മേയ് 25 മുതൽ 28 വരെ ബെൽഗാവിലും, 31 മുതൽ ജൂൺ മൂന്നു വരെ ഹുബ്ലിയിലുമാണ് ചതുർദിനങ്ങൾ.
രഞ്ജി ട്രോഫിയിൽ കേരളത്തിെൻറ ഒന്നാം നമ്പർ വിക്കറ്റ് വേട്ടക്കാരനായി മാറിയ സന്ദീപ് വാര്യർ െഎ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ താരമായിരുന്നു. അവസാന മൂന്നു കളിയിലേ അവസരം ലഭിച്ചുള്ളൂവെങ്കിലും രണ്ടു വിക്കറ്റ് ഉൾപ്പെടെ അവസരം നന്നായി ഉപയോഗിച്ചു.
ലോകകപ്പിനു ശേഷം വിൻഡീസിനെതിരായ പര്യടനത്തിനുള്ള ഇന്ത്യ ‘എ’ ടീമിനെയും പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന വൃദ്ധിമാൻ സാഹയെ ചതുർദിന ടീമിൽ ഉൾപ്പെടുത്തി. ജൂൈല 11 മുതലാണ് വിൻഡീസ് പര്യടനം. ആഗസ്റ്റിൽ നടക്കുന്ന ഇന്ത്യൻ സീനിയർ ടീമിെൻറ പര്യടനത്തിന് മുന്നോടിയായാണ് ‘എ’ടീമിെൻറ വിൻഡീസ് യാത്ര.
അഞ്ച് ഏകദിനങ്ങൾക്കു ം, രണ്ട് ചതുർദിന മത്സരങ്ങൾക്കുമുള്ള ടീമാണ് പ്രഖ്യാപിച്ചത്. ഇഷൻ കിഷനാണ് ചതുർ ദിന ടീമിെൻറ ക്യാപ്റ്റൻ. ഏകദിന ടീമിനെ പ്രിയങ്ക് പഞ്ചാലും നയിക്കും. മേയ് 25 മുതൽ 28 വരെ ബെൽഗാവിലും, 31 മുതൽ ജൂൺ മൂന്നു വരെ ഹുബ്ലിയിലുമാണ് ചതുർദിനങ്ങൾ.
രഞ്ജി ട്രോഫിയിൽ കേരളത്തിെൻറ ഒന്നാം നമ്പർ വിക്കറ്റ് വേട്ടക്കാരനായി മാറിയ സന്ദീപ് വാര്യർ െഎ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ താരമായിരുന്നു. അവസാന മൂന്നു കളിയിലേ അവസരം ലഭിച്ചുള്ളൂവെങ്കിലും രണ്ടു വിക്കറ്റ് ഉൾപ്പെടെ അവസരം നന്നായി ഉപയോഗിച്ചു.
ലോകകപ്പിനു ശേഷം വിൻഡീസിനെതിരായ പര്യടനത്തിനുള്ള ഇന്ത്യ ‘എ’ ടീമിനെയും പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന വൃദ്ധിമാൻ സാഹയെ ചതുർദിന ടീമിൽ ഉൾപ്പെടുത്തി. ജൂൈല 11 മുതലാണ് വിൻഡീസ് പര്യടനം. ആഗസ്റ്റിൽ നടക്കുന്ന ഇന്ത്യൻ സീനിയർ ടീമിെൻറ പര്യടനത്തിന് മുന്നോടിയായാണ് ‘എ’ടീമിെൻറ വിൻഡീസ് യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story