Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2019 3:50 AM GMT Updated On
date_range 16 Dec 2019 3:50 AM GMTസചിൻ തേടിയ ‘ഉപദേശി’ ഇവിടെയുണ്ട്
text_fieldsbookmark_border
ചെന്നൈ: സാക്ഷാൽ സചിൻ ടെണ്ടുൽകറിനോട് തെൻറ എൽബോ ഗാർഡ് പുനർരൂപകൽപന ചെയ്യാൻ ഉ പദേശം നൽകിയ ഹോട്ടൽ ജീവനക്കാരനെ അന്വേഷിച്ചായിരുന്നു കഴിഞ്ഞ ദിവസം നെറ്റിസൺസ്. എന്നാൽ, 19 വർഷത്തിനിപ്പുറവും ഇഷ്ടതാരം തന്നെ ഓർത്തിരിക്കുന്നുവെന്നറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് ചെന്നൈ സ്വദേശിയായ 46കാരൻ ഗുരുപ്രസാദ്.
തനിക്കും തെൻറ ചുരുക്കം ചില സുഹൃത്തുക്കൾക്കും മാത്രമറിയുമായിരുന്ന രഹസ്യം ശനിയാഴ്ചയാണ് മാസ്റ്റർ ബ്ലാസ്റ്റർ പരസ്യമാക്കിയത്. 2000ത്തിൽ ടെസ്റ്റ് പരമ്പരക്കായി ചെന്നൈയിലെത്തിയപ്പോൾ തങ്ങിയ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് എല്‍ബോ ഗാര്‍ഡ് കെട്ടി കളിക്കാനിറങ്ങുമ്പോള്‍ ബാറ്റിെൻറ ചലനത്തില്‍ ചെറിയ മാറ്റം വരുന്നുണ്ടെന്ന് സചിനെ ഓർമിപ്പിച്ചത്. എല്ലാ പന്തുകളും ഏറെ തവണ ആവര്‍ത്തിച്ച് കണ്ടാണ് ഇക്കാര്യം മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങൾക്കിപ്പുറവും ആ അജ്ഞാതനെ ഓർമിച്ച സചിൻ ശനിയാഴ്ച അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ടെന്നും അതിനായി സഹായിക്കണമെന്നും തമിഴിലും ഇംഗ്ലീഷിലുമായി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഫ്രാൻസിൽ ജോലി ചെയ്യുന്ന ഗുരുപ്രസാദിെൻറ ബന്ധുവായ ശ്യം സുന്ദറാണ് അത് തെൻറ അമ്മാവനാണെന്ന് വെളിപ്പെടുത്തിയത്. ക്ഷണനേരംകൊണ്ട് ചാനലുകാർ ഗുരുപ്രസാദിെൻറ പേരമ്പൂരിലെ വീട്ടിൽ പറന്നെത്തുകയും സംഭവം വൈറലാക്കുകയും ചെയ്തു.
തനിക്കും തെൻറ ചുരുക്കം ചില സുഹൃത്തുക്കൾക്കും മാത്രമറിയുമായിരുന്ന രഹസ്യം ശനിയാഴ്ചയാണ് മാസ്റ്റർ ബ്ലാസ്റ്റർ പരസ്യമാക്കിയത്. 2000ത്തിൽ ടെസ്റ്റ് പരമ്പരക്കായി ചെന്നൈയിലെത്തിയപ്പോൾ തങ്ങിയ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് എല്‍ബോ ഗാര്‍ഡ് കെട്ടി കളിക്കാനിറങ്ങുമ്പോള്‍ ബാറ്റിെൻറ ചലനത്തില്‍ ചെറിയ മാറ്റം വരുന്നുണ്ടെന്ന് സചിനെ ഓർമിപ്പിച്ചത്. എല്ലാ പന്തുകളും ഏറെ തവണ ആവര്‍ത്തിച്ച് കണ്ടാണ് ഇക്കാര്യം മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങൾക്കിപ്പുറവും ആ അജ്ഞാതനെ ഓർമിച്ച സചിൻ ശനിയാഴ്ച അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ടെന്നും അതിനായി സഹായിക്കണമെന്നും തമിഴിലും ഇംഗ്ലീഷിലുമായി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഫ്രാൻസിൽ ജോലി ചെയ്യുന്ന ഗുരുപ്രസാദിെൻറ ബന്ധുവായ ശ്യം സുന്ദറാണ് അത് തെൻറ അമ്മാവനാണെന്ന് വെളിപ്പെടുത്തിയത്. ക്ഷണനേരംകൊണ്ട് ചാനലുകാർ ഗുരുപ്രസാദിെൻറ പേരമ്പൂരിലെ വീട്ടിൽ പറന്നെത്തുകയും സംഭവം വൈറലാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story