20 ലക്ഷം ഡോളർ റോയൽറ്റി നൽകിയില്ല; ബാറ്റ് കമ്പനിക്കെതിരെ സചിൻ
text_fieldsമുംബൈ: ആസ്ട്രേലിയൻ ബാറ്റ് നിർമാതാക്കൾക്കെതിരെ കേസുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സചിൻ തെൻഡുൽക്കർ. റോ യൽറ്റിയായി 20 ലക്ഷം ഡോളർ കമ്പനി നൽകിയില്ലെന്ന് കാണിച്ചാണ് സചിൻ ആസ്ട്രേലിയൻ ഫെഡറൽ കോടതിയിൽ കേസ് നൽകിയത് . സിഡ്നി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പാർട്ടൻ സ്പോർട്സ് ഇൻറർനാഷണലിനെതിരെയാണ് സചിൻ രംഗത്തെത്തിയിട്ടുള്ളത്.
2016ൽ സചിനും സ്പാർട്ടൻ സ്പോർട്സ് ഇൻറർനാഷണലും തമ്മിൽ കരാർ ഒപ്പിട്ടിരുന്നു. സചിൻെറ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നതിന് പ്രതിവർഷം 10 ലക്ഷം ഡോളർ റോയൽറ്റി ഇനത്തിൽ നൽകാമെന്ന് കാണിച്ചായിരുന്നു കരാർ. സ്പോർട്സ് ഉപകരണങ്ങളും വസ്ത്രങ്ങളുമായിരുന്നു കമ്പനി നിർമിച്ചിരുന്നത്.
കരാറിൽ ഏർപ്പെട്ടതിന് പിന്നാലെ കമ്പനിയുടെ പ്രചാരണ പരിപാടികളിൽ സചിൻ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, കരാർ പ്രകാരം നൽകേണ്ടിയിരുന്ന തുക നൽകുന്നതിൽ കമ്പനി വീഴ്ച വരുത്തുകയായിരുന്നു. റോയൽറ്റി നൽകണമെന്ന് കാണിച്ച് സചിൻ കമ്പനിക്ക് കത്തയച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേ തുടർന്നാണ് താരം കമ്പനിക്കെതിരെ കേസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.