ഇംഗ്ലണ്ടിൽ തകരുമോ സച്ചിെൻറ റെക്കോർഡ് ?
text_fieldsലണ്ടൻ: റൺസൊഴുകുന്ന പിച്ചായിരിക്കും ഇംഗ്ലണ്ടിലെന്ന കാര്യത്തിൽ സംശയമില്ല. ഇംഗ്ലണ്ട്-പാകിസ്താൻ പരമ്പര അതാണ ് തെളിയിക്കുന്നത്. കളിച്ച എല്ലാ മത്സരങ്ങളിലും മുന്നൂറിലധികം റൺസ് നേടിയിരിക്കുന്നു. ബൗളർമാരുടെ ശവപ്പറമ്പ ായി മാറിയേക്കാവുന്ന ഇംഗ്ലീഷ് പിച്ചുകളിൽ, നീണ്ട 16 വർഷക്കാലമായി ഇളകാതിരിക്കുന്ന സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുട െ ഒരു റെക്കേഡ് തകരുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
2003 ഇന്ത്യയിൽ നടന്ന ലോകകപ്പിൽ സ ച്ചിൻ അടിച്ചു കൂട്ടിയത് 673 റൺസാണ്. ഒരു ലോകകപ്പിൽ ഇത്രയും റൺസെടുത്ത താരം സച്ചിൻ മാത്രമാണ്. ശേഷം മാത്യൂ ഹെയ് ഡൻ(659-2007), മഹേല ജയവർധനെ (548-2007), മാർടിൻ ഗപ്റ്റിൻ (547-2015) എന്നിവരെല്ലാം ഇതു തകർക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. എന്നാൽ, ഇത്തവണ ഇംഗ്ലീഷ് മണ്ണിൽ ഇൗ റെക്കോഡ് സ്വന്തം പേരിലാക്കാൻ സാധ്യയുള്ള ചിലരുണ്ട്.
1. വിരാട് കോഹ്ലി: പട്ടികയിൽ ഒന്നാമൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ്. 2011(282 റൺസ്), 2015 (305 റൺസ്) ലോകകപ്പിൽ കോഹ്ലിക്ക് വരവറിയിക്കാനായില്ലെങ്കിലും 2015നു ശേഷം ബാറ്റിങ്ങ് വിസ്ഫോടനം കാഴ്ച്ചവെച്ചതാരമാണ് ഇന്ത്യൻ ക്യാപ്റ്റൻ. തുടർച്ചയായി രണ്ടു വർഷം 1000ത്തിലധികം റൺസ് നേടിയ താരം ഇൗ വർഷം മൂന്ന് സെഞ്ച്വറിയുമായി 611 റൺസ് കുറിച്ചു കഴിഞ്ഞു. സച്ചിെൻറ റെക്കോർഡ് ഇത്തവണ തകർക്കപ്പെടുകയാണെങ്കിൽ അത് വിരാടിെൻറ ബാറ്റിൽ നിന്നാവെട്ടയെന്നാണ് ആരാധകരുടെ പ്രാർഥന.
2. ജോണി ബെയർസ്റ്റോ: ഇംഗ്ലീഷ് ടീമിലെ ടോപ് ഫോമിലുള്ള താരം. ഇൗയിടെ അവസാനിച്ച െഎ.പി.എല്ലിൽ പത്തു മത്സരങ്ങളിൽ നിന്നും ഒരു െസഞ്ച്വറിയടക്കം 445 റൺസ് അടിച്ചുകൂട്ടി. പാകിസ്താനെതിരായ പരമ്പരയിൽ സെഞ്ച്വറിയും അർധസെഞ്ച്വറിയും. ഇൗ വർഷം 400ലധികം റൺസ്.
3. ഡേവിഡ് വാർണർ: വിലക്ക് കഴിഞ്ഞ് തിരിച്ചത്തിയ ഡേവിഡ് വാർണറുടെ ബാറ്റ്ങ് വീര്യം ചോർന്നിട്ടില്ലെന്ന് ഇൗ െഎ.പി.എല്ലോടെ തെളിഞ്ഞു. 12 മത്സരങ്ങളിൽ നിന്നും 692 റൺസുമായി ഒാറഞ്ച് ക്യാപ്പ് സ്വന്തമാക്കി. മാസ്റ്റർ ബ്ലാസ്റ്ററെ ഇത്തവണ ഡേവിഡ് വാർണർ മറികടന്നാൽ അതിൽ അത്ഭുതം ഒട്ടും വേണ്ടതില്ല.
4. ക്രിസ്ഗെയ്ൽ: ഇൗ ലിസ്റ്റിൽ ക്രിസ്ഗെയ്ലിനെ ഉൾപ്പെടുത്തുന്നത് ഒരു പക്ഷേ, തർക്കവിഷയമായിരിക്കും. പ്രായംകൊണ്ട് അങ്ങെത്തിയ വിൻഡീസ് വൈസ് ക്യാപ്റ്റൻ ഇംഗ്ലീഷ് മണ്ണിൽ അത്ഭുതം കാട്ടാനാവുമോ? എന്നാൽ, സമീപ പ്രകടനങ്ങൾ ആ സാധ്യത തള്ളുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഗെയ്ൽ വീണ്ടും ഫോമിലേക്കെത്തിയെന്ന് കണക്കുകൾ പറയുന്നു. നാലു മത്സരങ്ങളിൽ രണ്ടു സെഞ്ച്വറിയും രണ്ടു അർധസെഞ്ച്വറിയുടക്കം 424 റൺസ്. പിന്നാലെ െഎ.പി.എല്ലിൽ 490 റൺസ്.
5. രോഹിത് ശർമ: െഎ.പി.ല്ലിൽ ഫ്ലോപ്പാണെങ്കിലും രോഹിതിനെ ഇൗ ലിസ്റ്റിൽ നിന്നും തള്ളാനാവില്ല. 2017ലും 2018ലും 1000 റൺസ് തികച്ച താരം ഏകദിനത്തിൽ സ്ഥിരതയുള്ള കളിക്കാരനാണ്. ഇൗ സീസണിൽ ഇതുവരെ 556 റൺസ് കുറിച്ചിട്ടുള്ള രോഹിത് ഫോമിലേക്കെത്തിയാൽ ബാറ്റിങ് പിച്ചിൽ റൺമല കണ്ടെത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.