മഴ കളിച്ചു; ലോകകപ്പിലെ നഷ്ടം 200 കോടി
text_fieldsലണ്ടൻ: ലോകകപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ മഴ മൂലം മൂന്ന് മൽസരങ്ങൾ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിലുണ്ട ായ ആകെ നഷ്ടം 200 കോടിയെന്ന് കണക്കുകൾ. മൂന്ന് കളികളാണ് മഴമൂലം പൂർണമായും ഒലിച്ച് പോയത്. കളികളെല്ലാം ഐ.സി.സി ഇൻഷൂർ ചെയ്തതിനാൽ ഇൻഷൂറൻസ് കമ്പനികളാണ് ഭീമമായ നഷ്ടം നേരിടേണ്ടി വരിക.
കളികൾ ഉപേക്ഷിച്ചത് മൂലം ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് മൽസരങ്ങളുടെ സംപ്രേഷണ അവകാശം സ്വന്തമാക്കിയ സ്റ്റാർ ഗ്രൂപ്പിനാണ്. പരസ്യ വരുമാനത്തിൽ ഏകദേശം 140 കോടിയുടെ നഷ്ടമാണ് സ്റ്റാർ ഗ്രൂപ്പിന് ഉണ്ടാവുക. ഇന്ത്യ-പാകിസ്താൻ മൽസരം മഴ മൂലം ഉപേക്ഷിക്കുകയാണെങ്കിൽ 137 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യ-പാക് മൽസരത്തിനിടെ ഒരു സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം കാണിക്കുന്നതിന് 1.4 ലക്ഷം മുതൽ 1.6 ലക്ഷം വരെയാണ് സ്റ്റാർ ഗ്രൂപ്പ് ഈടാക്കുന്നത്. ചിലപ്പോൾ പരസ്യനിരക്ക് 2.5 ലക്ഷത്തിലേക്ക് കുതിച്ചുയരാനും സാധ്യതയുണ്ട്. ചുരുക്കത്തിൽ ഇംഗ്ലണ്ടിലെ സ്റ്റേഡിയങ്ങൾക്ക് മുകളിൽ മഴമേഘങ്ങൾ ഒന്നു പെയ്യുേമ്പാൾ കോടികൾ കൂടിയാണ് ഒപ്പം ഒലിച്ചു പോവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.