താനടക്കമുള്ള ബാറ്റ്സ്മാന്മാർ നിരുത്തരവാദപരമായി ബാറ്റു ചെയ്തെന്ന് കോഹ്ലി
text_fieldsപുെണ: ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിന് അരങ്ങൊരുങ്ങിയ പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അേസാസിയേഷൻ മൈതാനത്ത് മൂന്നാം ദിവസം ആദ്യ സെഷനിൽ തന്നെ ഇന്ത്യ രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങുേമ്പാൾ 16 വർഷം മുമ്പത്തെ ഇൗഡൻ ഗാർഡൻ സ്വപ്നം കണ്ട ആരാധകർ ഏറെയായിരുന്നു. ഫോളോഒാൺ ചെയ്യേണ്ടിവന്നിട്ടും ലോകോത്തര സ്പിന്നർ ഷെയ്ൻ വോൺ ഉണ്ടായിട്ടും ഒാസീസിനെ തവിടുപൊടിയാക്കി നേടിയെടുത്ത ചരിത്രവിജയം പുണെയിലും ആവർത്തിക്കുമെന്ന കിനാവ് പക്ഷേ, സ്റ്റീവ് ഒകീെഫയുടെ മുന്നിൽ മുട്ടിടിച്ചുവീണു. പരാജയമറിയാത്ത 19 ടെസ്റ്റുകൾക്കുേശഷം കോഹ്ലിപ്പട തോൽവിയുടെ കൈപ്പുനീര് കുടിച്ചു.
പക്ഷേ, അന്ന് ഇന്ത്യൻ ടീമിൽ രാഹുൽ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണും സചിൻ ടെണ്ടുൽകറും ഗാംഗുലിയുമൊക്കെയുണ്ടായിരുന്നു. എല്ലാവരും സ്പിന്നിനെ നേരിടുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ചവർ. ലോകമെങ്ങും നടന്ന് ബാറ്റ്സ്മാന്മാരുടെ തലയരിഞ്ഞ ഷെയ്ൻ വോൺ പന്തുകൾ തലക്കുമുകളിലൂടെ ബൗണ്ടറികൾ കടന്ന് പറക്കുന്നത് കണ്ട് തലയിൽ കൈവെച്ചുേപായ പരമ്പരയായിരുന്നു അത്.
ഇന്ത്യയെ പിച്ചിച്ചീന്തിയ പിച്ചിനെക്കുറിച്ച് ക്രിക്കറ്റ് വൃത്തങ്ങളിൽ പരാതി പതഞ്ഞൊഴുകുേമ്പാൾ ക്യാപ്റ്റൻ വിരാട് കോഹ്ലി കുറ്റപ്പെടുത്തുന്നത് പിച്ചിനെയല്ല. ബാറ്റ്സ്മാന്മാരുെട പ്രകടനത്തെക്കുറിച്ചാണ്. ക്യാപ്റ്റെൻറ പറച്ചിൽ വെറും പറച്ചിലല്ല, തിരിച്ചറിവുകൂടിയാണ്. അടുത്തിടെയായി പരമ്പര വിജയങ്ങളുടെ പരമ്പര തീർത്ത് മുന്നേറുന്ന ഇന്ത്യൻ സംഘത്തിന് ഇതുവരെ നടന്ന ആഭ്യന്തര പര്യടനങ്ങളിൽ കാര്യമായ വെല്ലുവിളികൾ നേരിടേണ്ടിവന്നിരുന്നില്ല. പ്രത്യേകിച്ച് ബാറ്റിങ് നിരക്ക്. ഒരുകാലത്ത് സ്പിന്നിനെതിരെ കളിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിങ് നിര ഇന്ത്യയുടേതായിരുന്നു.
എല്ലാ കാലത്തും ആ പെരുമ ഇന്ത്യ കാത്തുസൂക്ഷിച്ചിരുന്നു. ഗവാസ്കർ, വെങ്സർക്കാർ, രവിശാസ്ത്രി, അസ്ഹറുദ്ദീൻ, സചിൻ, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മൺ, സെവാഗ് തുടങ്ങിയ ഒട്ടുമിക്ക ബാറ്റ്സ്ന്മാരുടെയും കൈച്ചൂട് വിഖ്യാത സ്പിന്നർമാർ എല്ലാവരും അറിഞ്ഞിട്ടുണ്ട്. അതേസമയം, ഫാസ്റ്റ് ബൗളിങ്ങിനെ നേരിടുന്നതിൽ ഇന്ത്യ പലപ്പോഴും ദൗർബല്യം കാണിച്ചിട്ടുമുണ്ട്. വിദേശ പര്യടനങ്ങളിൽ ഇതിെൻറ വില ഇന്ത്യക്ക് ഏറെ കൊടുക്കേണ്ടിയും വന്നിരുന്നു.
എന്നാൽ, സമീപകാല ക്രിക്കറ്റിൽ ഫാസ്റ്റ് ബൗളിങ്ങിനെതിരെ മുട്ടിടിക്കുന്ന ഇന്ത്യയെ കാണാൻ കഴിയുന്നില്ല. ധീരമായി അതിവേഗ ബൗളിങ്ങിനെ അനായാസം ബൗണ്ടറി കടത്തുന്നവരാണ് ഇപ്പോഴത്തെ യുവ ബാറ്റിങ് നിര. എന്നാൽ, മികവുറ്റ സ്പിന്നിനെതിരെ ഇൗ ബാറ്റിങ് നിരക്ക് കളിക്കേണ്ടിവന്നില്ല എന്നതാണ് ഇത്രകാലം പോരായ്മകൾ അറിയാതെ കാത്തുപോന്നത്. ഇന്ന് േലാകത്ത് മികച്ച നിലവാരത്തിൽ പന്തെറിയുന്ന സ്പിന്നർമാരിൽ അഗ്രഗണ്യരായി വിശേഷിപ്പിക്കുന്ന രണ്ടുപേരും ഇന്ത്യക്കാരാണ്. ആർ. അശ്വിനും രവീന്ദ്ര ജദേജയും. മുത്തയ്യ മുരളീധരനെപ്പോലെയോ ഷെയ്ൻ വോണിനെപ്പോലെയോ ഒരു കൊലകൊല്ലി സ്പിന്നർ ഇന്ന് മറ്റൊരു ടീമിനുമില്ല.
ശരാശരിക്കാരായ രണ്ട് സ്പിന്നർമാരുമായാണ് ഒാസീസ് ഇന്ത്യയിലെത്തിയത്. അതിൽതന്നെ ഒകീെഫ രണ്ടാമനുമായിരുന്നു. ഒന്നാമനായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് കരുതിയത് നഥാം ലിയോണിനെയായിരുന്നു. പക്ഷേ, ലിയോണല്ല ഒകീെഫയാണ് അപകടകാരിയായി മാറിയത്. മികച്ച ലൈനിലും ലെങ്തിലും പെന്തറിയുക മാത്രമാണ് ഒകീെഫ ചെയ്തത്. അതിനപ്പുറം അപകടകാരിയായി യാതൊന്നും ആ പന്തിലില്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ പറയുന്നു. ജദേജ മോശമായി ബൗൾ ചെയ്തെന്നാണ് അസ്ഹർ പറയുന്നത്. ഒാഫ് സ്റ്റംപിലോ അതിനുപുറത്തോ ജദേജ ബൗൾ ചെയ്യാൻ ശ്രദ്ധിച്ചപ്പോൾ ഒകീഫെ മിഡിൽ സ്റ്റംപിലും ലെഗ് സ്റ്റംപിലുമായിരുന്നു ശ്രദ്ധിച്ചതെന്ന് അസ്ഹർ പറയുന്നു.
എതിരാളികളെ കുടുക്കാൻ സ്പിന്നിന് അനുകൂലമായി പിച്ചൊരുക്കിയപ്പോൾ, സ്പിന്നിെനതിരെ എത്രമാത്രം മികച്ച കളിക്കാരാണ് സ്വന്തം നിരയിൽ ഉള്ളതെന്ന് വിലയിരുത്തുന്നതിൽ ഇന്ത്യൻ കോച്ചിന് പിഴച്ചു. മൂന്ന് ഒാഫ് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ജയന്ത് യാദവിനു പകരം ലെഗ് സ്പിന്നർ അമിത് മിശ്രയെ കളിപ്പിച്ചിരുന്നെങ്കിൽ ബൗളിങ്ങിലെ വൈവിധ്യം ചിലപ്പോൾ ഇന്ത്യയെ തുണച്ചേനെ. രണ്ടിന്നിങ്സിലും ഇന്ത്യൻ ബൗളിങ്ങിന് യാതൊരു ഗുണവുംചെയ്യാത്ത സാന്നിധ്യമായിരുന്നു ഇശാന്ത് ശർമയുടേത്. ഒറ്റ വിക്കറ്റ് പോലും വീഴ്ത്താനുമായില്ല. ആദ്യ ഇന്നിങ്സിൽ 28ാമത്തെ ഒാവർ വരെ ഉമേഷ് യാദവിനെ ബൗൾ ചെയ്യിക്കാതെ മാറ്റിനിർത്തിയതും കോഹ്ലിയുടെ മോശം തീരുമാനമായി.
െഎ.പി.എൽ ലേലത്തിൽ ആരും എടുക്കാതിരുന്ന ഇശാന്തിനുപകരം ഭുവനേശ്വർ കുമാറിനെ ടീമിലുൾപ്പെടുത്തണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജയന്ത് യാദവിനെ മാറ്റി പകരം ഒരു ബാറ്റ്സ്മാനെക്കൂടി ടീമിൽ ഉൾപ്പെടുത്തണമെന്നും ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ച്വറി നേടിയ കരുൺ നായരെ ടീമിലുൾപ്പെടുത്തണമെന്നും മുൻ താരങ്ങൾ നിർദേശിക്കുന്നു. രണ്ടിന്നിങ്സിൽനിന്നായി ഇന്ത്യൻ നിരയിൽ പിറന്നത് ഒരേയൊരു അർധ സെഞ്ച്വറി മാത്രമായിരുന്നു. േലാകേഷ് രാഹുലിെൻറ വക. മികച്ചരീതിയിൽ അനായാസമായി ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ലോകേഷ് അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞിടത്താണ് ഇന്ത്യ പരാജയം അറിഞ്ഞുതുടങ്ങിയത്. തുടർന്ന് ഉത്തരവാദിത്തം കാണിക്കുന്നതിൽ ക്യാപ്റ്റനടക്കം എല്ലാവരും പരാജയപ്പെട്ടു. ഒാസീസിെൻറ സ്പിൻ ആക്രമണത്തെ വിലകുറച്ചു കണ്ടതും വിനയായി.
രണ്ടിന്നിങ്സിലുമായി ഇന്ത്യ നേടിയത് വെറും 212 റൺസായിരുന്നു. ഒാസീസാകെട്ട കൂറ്റൻ സ്കോർ കണ്ടെത്തിയില്ലെങ്കിലും രണ്ടിന്നിങ് സിലുമായി 250നു മുകളിൽ സ്കോർ ചെയ്തു. താനടക്കമുള്ള ബാറ്റ്സ്മാന്മാർ പരാജയമായിരുന്നുവെന്നാണ് കോഹ്ലി പറഞ്ഞത്. ആദ്യ ഇന്നിങ്സിൽ 155 റൺസ് ലീഡ് വഴങ്ങിയത് ക്രിമിനൽ കുറ്റമാണെന്ന് സ്വയം കുറ്റപ്പെടുത്ത കോഹ്ലി ഇങ്ങനെയൊരു പിച്ചൊരുക്കാൻ താൻ ആരോടും നിർദേശിച്ചിട്ടില്ലെന്നും പറയുന്നു.
നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഒന്നു തോറ്റുവെന്നത് പരമ്പര നഷ്ടമായി കാണേണ്ടതില്ലെന്ന സചിൻ െടണ്ടുൽകറിെൻറ വാക്കുകൾ കോഹ്ലിക്കും കൂട്ടർക്കും പ്രചോദനമാകുമെന്നു കരുതുന്നു. പക്ഷേ, ആദ്യ ടെസ്റ്റിൽ അതി ദയനീയമായി തോൽവി ഏറ്റുവാങ്ങേണ്ടിവന്നതിെൻറ ആഘാതത്തിൽനിന്ന് എത്ര െപെട്ടന്ന് കരകയറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ പരമ്പരയിലെ തുടർയാത്ര.
കോഹ്ലിക്കും അശ്വിനും ഇളക്കമില്ല
ആദ്യ ടെസ്റ്റിൽ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും സ്പിന്നർ രവിചന്ദ്ര അശ്വിനും റാങ്കിങ്ങിൽ മാറ്റമൊന്നുമില്ല. ടെസ്റ്റ് ബാറ്റ്സ്മാന്മാരുെട റാങ്കിങ്ങിൽ കോഹ്ലി രണ്ടാമതായി തുടരുന്നു. ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയ ഒാസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് റാങ്കിങ്ങിൽ ഒന്നാമൻതന്നെ. ബൗളിങ്ങിലും ഒാൾറൗണ്ടർമാരിലും അശ്വിനാണ് ഒന്നാമത്.
939 പോയൻറുമായാണ് സ്മിത്ത് ഒന്നാമത് തുടരുന്നത്. ബ്രാഡ്മാൻ, ലെൻ ഹട്ടൻ, ജാക് ഹോബ്സ്, റിക്കി പോണ്ടിങ്, പീറ്റർ മേ എന്നിവർക്കുശേഷം ഇത്രയും ഉയർന്ന േപായൻറിൽ ഒന്നാം റാങ്ക് നേടിയ മറ്റൊരു ബാറ്റ്സ്മാനുമില്ല. രണ്ടാമനായ കോഹ്ലി സ്മിത്തിനെക്കാൾ 66 പോയൻറ് പിന്നിലാണ്. ലോകേഷ് രാഹുലും സ്റ്റീവ് ഒകീെഫയും റാങ്കിങ്ങിൽ മെച്ചപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.