ധവാന് അർധ ശതകം; ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
text_fieldsകൊളംബോ: ത്രിരാഷ്ട്ര ട്വൻറി20 ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യക്ക് ആദ്യ ജയം. ആദ്യ കളിയിൽ ആതിഥേയരായ ശ്രീലങ്കയോട് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിെൻറ ജയം നേടി. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 140 റൺസ് വിജയലക്ഷ്യം ഇന്ത്യ എട്ട് പന്ത് ബാക്കിയിരിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ എത്തിപ്പിടിക്കുകയായിരുന്നു. മികച്ച ഫോം തുടരുന്ന ശിഖർ ധവാനാണ് അർധ ശതകവുമായി (43 പന്തിൽ 55) ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. സുരേഷ് റെയ്ന (28), ക്യാപ്റ്റൻ രോഹിത് ശർമ (17), ഋഷഭ് പന്ത് (ഏഴ്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. മനീഷ് പാണ്ഡെ (27), ദിനേശ് കാർത്തിക് (രണ്ട്) എന്നിവർ പുറത്താവാതെ നിന്നു.
നേരത്തേ ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ച ഇന്ത്യ ബൗളർമാരുടെ മികച്ച പ്രകടനത്തിെൻറ ബലത്തിലാണ് എതിരാളികളെ 20 ഒാവറിൽ എട്ട് വിക്കറ്റിന് 139 റൺസിലൊതുക്കിയത്. ജയ്ദേവ് ഉനദ്കട് മൂന്നും വിജയ് ശങ്കർ രണ്ടും വിക്കറ്റുമായി തിളങ്ങിയപ്പോൾ ശാർദുൽ ഠാകുറും യുസ്വേന്ദ്ര ചഹലും ഒാരോ വിക്കറ്റ് വീഴ്ത്തി. വിജയ് ശങ്കറാണ് കളിയിലെ കേമൻ. ബംഗ്ലാനിരയിൽ 34 റൺസെടുത്ത ലിറ്റൺ ദാസും 30 റൺസെടുത്ത സാബിർ റഹ്മാനുമാണ് ചെറുത്തുനിന്നത്.
തമീം ഇഖ്ബാൽ (15), സൗമ്യ സർക്കാർ (14), മുശ്ഫിഖുർറഹീം (18) എന്നിവരും രണ്ടക്കം കടന്നെങ്കിലും കൂടുതൽ മുന്നോട്ടുപോവാനായില്ല. ക്യാപ്റ്റൻ മഹ്മൂദുല്ല (ഒന്ന്), മെഹ്ദി ഹസൻ (മൂന്ന്), റൂബൽ ഹുസൈൻ (പൂജ്യം) എന്നിവർ പെെട്ടന്ന് മടങ്ങിയേപ്പാൾ തസ്കിൻ അഹ്മദ് (എട്ട്), മുസ്തഫിസുർറഹ്മാൻ (ഒന്ന്) എന്നിവർ പുറത്താവാതെ നിന്നു. നാളെ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. തിങ്കളാഴ്ച ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.