Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅവസാന പന്തിൽ ദിനേഷ്...

അവസാന പന്തിൽ ദിനേഷ് കാർത്തികിൻെറ സിക്സർ; ‘നിദാഹസ്’ ഇന്ത്യയിലേക്ക്

text_fields
bookmark_border
അവസാന പന്തിൽ ദിനേഷ് കാർത്തികിൻെറ സിക്സർ; ‘നിദാഹസ്’ ഇന്ത്യയിലേക്ക്
cancel

കൊളംബോ: അവസാന പന്തിലെ സിക്സറിലൂടെ ത്രിരാഷ്ട്ര ട്വൻറി20 കിരീടം ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് എട്ടു വിക്കറ്റ് നഷ്ടത്തിൽ166 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ പതറിയ ഇന്ത്യയെ അവസാന ഒാവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങുമായി ദിനേഷ് കാർത്തിക് കിരീടത്തിലേക്ക് നയിച്ചു. 12 പന്തിൽ 34 റൺസ് വേണമെന്നിരിക്കെ റുബൽ ഹസൻ എറിഞ്ഞ 19ാം ഒാവറിൽ കാർത്തിക് അടിച്ചുകൂട്ടിയത് 22 റൺസ്. സൗമ്യ സർകാർ അവാന ഒാവർ എറിയാനെത്തിയപ്പോൾ ഇന്ത്യയുടെ ലക്ഷ്യം 12. സ്ട്രൈക്കെടുത്ത വിജയ് ശങ്കർ   രണ്ട് പന്തിൽ ഒരു റൺസ്. അഞ്ചാം പന്തിൽ ശങ്കർ പുറത്തായി. അവസാന പന്തിൽ കാർത്തിക് സ്ട്രൈക്കിലെത്തിയപ്പോൾ വേണ്ടത് അഞ്ചു റൺസ്. കണ്ണുമടച്ച് സിക്സറിലേക്ക്. എട്ട് പന്തിൽ29 റൺസുമായി ഡി.കെയുടെ മാസ്മരിക ഇന്നിങ്സിൽ ശ്രീലങ്കൻ സ്വാതന്ത്ര്യദിന കപ്പ് ‘നിദാഹസ്’ ഇന്ത്യയിലേക്ക്.


അർധസെഞ്ച്വറി നേടിയ സാബിർ റഹ്മാെൻറ (77) ഒറ്റയാൾ പോരാട്ടത്തിലാണ് ഇന്ത്യക്കെതിരെ ബംഗ്ലാദേശ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ടോസ് നേടിയ ഇന്ത്യ അയൽക്കാരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒാപൺമാരായ തമീം ഇഖ്ബാലും ലിൻറൺ ദാസും കരുതലോടെയാണ് ബാറ്റിങ് ആരംഭിച്ചത്. മൂന്നാം ഒാവറിലാണ് ബംഗ്ലാദേശ് ഒാപണിങ് കൂട്ടുകെട്ട് ഇന്ത്യ െപാളിക്കുന്നത്. വാഷിങ്ടൺ സുന്ദറിെൻറ പന്തിൽ കൂറ്റനടിക്കുള്ള ലിൻറൺ ദാസിെൻറ (11) ശ്രമം റെയ്നയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. തൊട്ടടുത്ത ഒാവറിൽ തമീം ഇഖ്ബാലും (15) മടങ്ങിയതോടെ ബംഗ്ലാദേശ് പരുങ്ങലിലായി. യുസ്വേന്ദ്ര ചഹലാണ് തമീമിനെ പറഞ്ഞയച്ചത്. പിന്നാലെ ക്രീസിലെത്തിയ സൗമ്യ സർക്കാറിനും ആയുസ്സുണ്ടായില്ല. ഒരു റൺസ് മാത്രമെടുത്ത സർക്കാറിനെ ചഹൽ തന്നെ തിരിച്ചയച്ചു.

സാബിർ റഹ്മാൻെറ ബാറ്റിങ്
 

മൂന്നിന് 33 എന്ന നിലയിൽ ബംഗ്ലാദേശ് വൻ തകർച്ച മണക്കുേമ്പാഴാണ് സാബിർ റഹ്മാൻ രക്ഷകനാവുന്നത്. വിക്കറ്റ് കളയാതെ സാബിർ ഒരുവശത്ത് നിലയുറപ്പിച്ചു. എന്നാൽ, കീപ്പർ മുഷ്ഫികുറഹ്മാൻ (9) കാര്യമായ പിന്തുണ നൽകാതെ ചഹലിന് തന്നെ വിക്കറ്റ് സമർപ്പിച്ച് മടങ്ങി. ക്രീസിലെത്തിയ മഹമൂദുല്ലയെ (21) കൂട്ടുപിടിച്ച് സാബിർ അർധസെഞ്ച്വറി കടന്നു. അപ്രതീക്ഷിത റണ്ണൗട്ടിൽ മഹ്മൂദുല്ലയും (21) ക്യാപ്റ്റൻ ഷാകിബ് ഹസനും (7) മടങ്ങി. ഒടുവിൽ 50 പന്തിൽ 77 റൺസെടുത്ത സാബിർ റഹ്മാനെ ഉനദ്കട്ടും പുറത്താക്കിയപ്പോൾ, സ്കോർ 150 കടക്കില്ലെന്ന് തോന്നിച്ചിരുന്നെങ്കിലും വാലറ്റത്ത് മെഹദി ഹസൻ നടത്തിയ വെടിക്കെട്ടിലാണ് (7 പന്തിൽ 19) ടോട്ടൽ 166ലേക്കെത്തിയത്. ഇന്ത്യക്കായി ചഹൽ മൂന്നും ജയദേവ് ഉനദ്കട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsNidahas Trophy
News Summary - nidahas trophy final -Sports news
Next Story