Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബംഗ്ലാദേശിനെതിരെ...

ബംഗ്ലാദേശിനെതിരെ കിവീസിന് വിജയത്തുടക്കം

text_fields
bookmark_border
bangladesh-newzeland
cancel

നെപ്പിയർ: ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തോൽപിച്ച് ഏകദിന പരമ്പരയിൽ ന്യൂസിലൻ ഡിന് വിജയത്തുടക്കം. ഫോമിലേക്ക് തിരിച്ചെത്തിയ മാർട്ടിൻ ഗുപ്റ്റിലിെൻറ തകർപ്പ ൻ സെഞ്ച്വറിയിലാണ് സന്ദർശകരെ ന്യൂസിലൻഡ് തുരുത്തിയത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ആതിഥേയർ 1-0ത്തിന് മുന്നിലെത്തി.ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശിനെ ന്യൂസിലൻഡ് ബൗളർമാർ 233 റൺസിന് ഒതുക്കിയിരുന്നു. ട്രൻറ് ബോൾട്ടിെൻറയും മിച്ചൽ സാൻറ്നറിെൻറയും (മൂന്ന് വിക്കറ്റ് വീതം) ബൗളിങ്ങിലാണ് 48.5 ഒാവറിൽ 232 റൺസിന് കടുവകൾ കൂടാരം കയറിയത്. അർധ സെഞ്ച്വറി നേടിയ മുഹമ്മദ് മിഥുനും (62), മുഹമ്മദ് സെയ്ഫുദ്ദീനും (41) മാത്രമാണ് പിടിച്ചുനിന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനെ ഒാപണർ മാർട്ടിൻ ഗുപ്റ്റിൽ (117) സെഞ്ച്വറിയുമായി പുറത്താകാതെ നയിച്ചതോടെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ അഞ്ച് ഒാവർ ബാക്കിയിരിക്കെ കളി ജയിച്ചു. ഹെൻറി നിക്കോൾസ് (53), ക്യാപ്റ്റൻ കെയിൻ വില്യംസൺ (11) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. റോസ് ടെയ്ലർ (45) പുറത്താകാതെ നിന്നു.
നാലു സിക്സും എട്ടു ഫോറും പറത്തിയ ഗുപ്റ്റിലിെൻറ 15ാം ഏകദിന സെഞ്ച്വറിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshnewzealandmalayalam newssports news
News Summary - New Zealand win by eight wickets-Sports news
Next Story