Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലൻഡിൻെറ 243...

ന്യൂസിലൻഡിൻെറ 243 റൺസ് മറികടന്നു; ഒാസീസിന് റെക്കോഡ് വിജയം

text_fields
bookmark_border
ന്യൂസിലൻഡിൻെറ 243 റൺസ് മറികടന്നു; ഒാസീസിന് റെക്കോഡ് വിജയം
cancel

ഒക്ലൻഡ്: 49 പന്തിൽ സെഞ്ച്വറി തീർത്ത മാർട്ടിൻ ഗുപ്റ്റിലിെൻറ വെടിെക്കട്ടിന് വാർണറും ഷോർട്ടും ഫിഞ്ചും േചർന്ന് മറുപടി നൽകിയപ്പോൾ ഒക്ലൻഡിലെ ഇൗഡൻ പാർക്കിൽ പിറന്നത് ട്വൻറി20യിലെ ഒരുപിടി റെക്കോഡുകൾ.

ആവേശകരമായ മത്സരത്തിൽ ന്യൂസിലൻഡിനെ ആസ്ട്രേലിയ അഞ്ചു വിക്കറ്റിന് തോൽപിച്ചു. ത്രിരാഷ്ട്ര പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് ആറുവിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തപ്പോൾ ആസ്ട്രേലിയ ഏഴു പന്ത് ബാക്കിനിൽക്കെ വിജയംവരിച്ചു. പിന്തുർന്ന് ജയിക്കുന്ന ഏറ്റവും മികച്ച മാർജിനായി ഇത് മാറി. 2015ൽ വിൻഡീസ് ദക്ഷിണാഫ്രിക്കയെ മറികടന്നതായിരുന്നു(236/6) ഇതുവരെയുണ്ടായിരുന്ന റെക്കോഡ്.


ആദ്യ ബാറ്റുചെയ്ത ന്യൂസിലൻഡ് മാർട്ടിൻ ഗുപ്റ്റിലിെൻറ (54 പന്തിൽ 105) സെഞ്ച്വറി കരുത്തിലാണ് 243 റൺസിെൻറ കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്. ഒമ്പത് സിക്സും ആറ് ഫോറും അതിർത്തികടത്തി കരിയറിലെ രണ്ടാം ട്വൻറി20 സെഞ്ച്വറി നേടിയ ഗുപ്റ്റിൽ, കുട്ടിക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന (2188) താരവുമായി. 33 പന്തിൽ 76 റൺസുമായി കോളിൻ മൺറോ ഗുപ്റ്റിലിന് പിന്തുണ നൽകി.

എന്നാൽ, കിവികൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയ ഒാസീസ് 18.5 ഒാവറിൽ വിജയലക്ഷ്യം അനായാസം മറികടന്നു. ഡേവിഡ് വാർണർ (24 പന്തിൽ 59), ആർസി ഷോർട്ട് (44 പന്തിൽ 76), ആരോൺ ഫിഞ്ച്(14 പന്തിൽ 36), മാക്സ്വെൽ (14 പന്തിൽ 31) എന്നിവരാണ് ഒാസീസിനായി തിളങ്ങിയത്. പരമ്പരയിൽ നേരത്തെ തന്നെ ഫൈനലിലെത്തിയിരുന്ന ആസ്ട്രേലിയക്ക് ഞായറാഴ്ച നടക്കുന്ന ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരവിജയികളാണ് എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsNew Zealand v AustraliaTrans-Tasman T20 tri-series
News Summary - New Zealand v Australia, Trans-Tasman T20 tri-series- Sports news
Next Story