Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2019 3:08 AM GMT Updated On
date_range 12 Nov 2019 3:08 AM GMTമുഷ്താഖ് അലി ട്വൻറി 20: കേരളത്തിന് ആദ്യജയം
text_fieldsbookmark_border
തിരുവനന്തപുരം: ത്രിപുരയെ 14 റണ്‍സിന് തകര്‍ത്ത് കേരളം സയ്യിദ് മുഷ്താഖ് അലി ട്വൻറി 20 ടൂ ര്ണമെൻറിൽ ആദ്യ ജയം സ്വന്തമാക്കി. കാര്യവട്ടം സ്പോർട്സ്ഹബിൽ ടോസ് നഷ്ടപ്പെട്ട ് ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിന് ബേബിയുടെ അര്‍ധസെഞ്ച്വറി മികവില്‍ 20 ഓവറില്‍ ഏഴ് വി ക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സടിച്ചപ്പോള്‍ ത്രിപുരക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 177 റണ്സെടുക്കാേന സാധിച്ചുള്ളൂ.
നാലോവറില്‍ 26 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത ജലജ് സക്സേനയുടെ പ്രകടനമാണ് നിർണായകമായത്. ആദ്യമത്സരത്തിൽ തമിഴ്നാടിനോട് 37 റൺസിെൻറ വമ്പൻ പരാജയം ഏറ്റുവാങ്ങിയ കേരളത്തിെൻറ ആത്മവിശ്വാസം ഇൗ വിജയത്തിലൂടെ വർധിച്ചിരിക്കുകയാണ്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ കേരളത്തിെൻറ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 19 റണ്‍സെത്തിയപ്പോഴേക്കേും വിഷ്ണു വിനോദിനെ(14) നഷ്ടമായി. തൊട്ടുപിന്നാലെ രാഹുല്‍ (ഏഴ്) റൺഒൗട്ടായി. ക്യാപ്റ്റന്‍ റോബിന് ഉത്തപ്പയും (19) രോഹന് കുന്നുമ്മലും(30) ചേര്‍ന്ന് കേരളത്തെ 50 കടത്തി. അവസാന ഓവറുകളില്‍ മുഹമ്മദ് അസറുദ്ദീനും(25), ബേസില്‍ തമ്പിയും(12 പന്തില്‍ 22) കാഴ്ചെവച്ച വെടിക്കെട്ട് കേരളത്തെ 191ല്‍ എത്തിച്ചു.
മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കം ലഭിച്ച ത്രിപുര കേരളത്തെ സമ്മര്‍ദത്തിലാക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കേരള ബൗളര്‍മാര്‍ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. കേരളത്തിനായി ബേസില്‍തമ്പി രണ്ടും നിഥീഷ്, മിഥുന് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് കളികളില്‍ കേരളം നാലു പോയൻറുമായി ഗ്രൂപ് ബിയില്‍ അഞ്ചാം സ്ഥാനത്താണ്.
നാലോവറില്‍ 26 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത ജലജ് സക്സേനയുടെ പ്രകടനമാണ് നിർണായകമായത്. ആദ്യമത്സരത്തിൽ തമിഴ്നാടിനോട് 37 റൺസിെൻറ വമ്പൻ പരാജയം ഏറ്റുവാങ്ങിയ കേരളത്തിെൻറ ആത്മവിശ്വാസം ഇൗ വിജയത്തിലൂടെ വർധിച്ചിരിക്കുകയാണ്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ കേരളത്തിെൻറ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 19 റണ്‍സെത്തിയപ്പോഴേക്കേും വിഷ്ണു വിനോദിനെ(14) നഷ്ടമായി. തൊട്ടുപിന്നാലെ രാഹുല്‍ (ഏഴ്) റൺഒൗട്ടായി. ക്യാപ്റ്റന്‍ റോബിന് ഉത്തപ്പയും (19) രോഹന് കുന്നുമ്മലും(30) ചേര്‍ന്ന് കേരളത്തെ 50 കടത്തി. അവസാന ഓവറുകളില്‍ മുഹമ്മദ് അസറുദ്ദീനും(25), ബേസില്‍ തമ്പിയും(12 പന്തില്‍ 22) കാഴ്ചെവച്ച വെടിക്കെട്ട് കേരളത്തെ 191ല്‍ എത്തിച്ചു.
മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കം ലഭിച്ച ത്രിപുര കേരളത്തെ സമ്മര്‍ദത്തിലാക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കേരള ബൗളര്‍മാര്‍ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. കേരളത്തിനായി ബേസില്‍തമ്പി രണ്ടും നിഥീഷ്, മിഥുന് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് കളികളില്‍ കേരളം നാലു പോയൻറുമായി ഗ്രൂപ് ബിയില്‍ അഞ്ചാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story