ഇന്ന് വമ്പൻ പോര്; ഒന്നാം ക്വാളിഫയറിൽ മുംബൈ x ചെന്നൈ
text_fieldsചെന്നൈ: െഎ.പി.എല്ലിൽ ഏറ്റവും മികച്ച റെക്കോഡുള്ള മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ് സും െഎ.പി.എൽ 12ാം പതിപ്പിലെ ആദ്യ ക്വാളിഫയറിൽ ചൊവ്വാഴ്ച നേർക്കുനേർ. ലീഗ് റൗണ്ടിൽ ഒന ്നാം സ്ഥാനത്തെത്തിയ മുംബൈയും രണ്ടാം സ്ഥാനം നേടിയ ചെന്നൈയും കൊമ്പുകോർക്കുേമ്പാൾ ആവേ ശപ്പോരാട്ടം പ്രതീക്ഷിക്കാം.
ഇൗ കളിയിൽ ജയിക്കുന്നവർ ഞായറാഴ്ച നടക്കുന്ന ഫൈനലി ലേക്ക് യോഗ്യത നേടും. തോൽക്കുന്നവർക്ക് ഒരവസരം കൂടിയുണ്ട്. ബുധനാഴ്ച നടക്കുന്ന എ ലിമിനേറ്ററിലെ (ഡൽഹി x ഹൈദരാബാദ്) വിജയികളുമായി വെള്ളിയാഴ്ചത്തെ രണ്ടാം ക്വാളിഫയ റിൽ അവർക്ക് ഏറ്റുമുട്ടാം. അതിൽ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാം ടീം.
തു ല്യശക്തികളുടെ അങ്കം
എം.എസ്. ധോണിയുടെ ചെന്നൈയും രോഹിത് ശർമയുടെ മുംബൈയും ഏറ്റുമുട്ടുേമ്പാൾ പോരാട്ടം തുല്യശക്തികളുടേതാവും. സ്വന്തം മൈതാനമായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് കളി എന്നത് ചെന്നൈക്ക് ആശ്വാസം പകരുേമ്പാൾ സീസണിലെ പരസ്പരമുള്ള രണ്ട് അങ്കങ്ങളിലും ജയം നേടാനായത് മുംബൈക്ക് ആത്മവിശ്വാസമേകുന്നു.
ക്യാപ്റ്റൻ രോഹിത് ഫോം കണ്ടെത്തിയതാണ് മുംബൈക്ക് കൂടുതൽ ആവേശം നൽകുന്നത്. കഴിഞ്ഞകളിയിൽ സീസണിലെ രണ്ടാമത്തെ മാത്രം അർധ സെഞ്ച്വറി കുറിച്ച രോഹിതിനൊപ്പം (386 റൺസ്) ക്വിൻറൺ ഡികോക് (492), ഹാർദിക് പാണ്ഡ്യ (380) എന്നിവരാണ് മുംബൈയുടെ പ്രധാന സ്കോറർമാർ. കീറൺ പൊള്ളാർഡ്, സൂര്യകുമാർ യാദവ്, ക്രുണാൽ പാണ്ഡ്യ തുടങ്ങിയവർകൂടി ചേരുേമ്പാൾ മുംബൈ ബാറ്റിങ് കരുത്തുറ്റതാവുന്നു. അതിവേഗം സ്കോർ ചെയ്യുന്ന ഹാർദിക്കാണ് ഇത്തവണ മുംബൈയുടെ വജ്രായുധം.
14 വിക്കറ്റും സ്വന്തമാക്കിയിട്ടുള്ള ഒാൾറൗണ്ടർ 11 ക്യാച്ചുകളുമായി ഫീൽഡിലും പറന്നുനടക്കുന്നു. പരിചയസമ്പന്നനായ ലസിത് മലിംഗക്കും (17 വിക്കറ്റ്) തന്ത്രശാലിയായ ജസ്പ്രീത് ബുംറക്കും (15) ഒപ്പം പാണ്ഡ്യ സഹോദരന്മാരും (ഹാർദിക് 14, ക്രുണാൽ 10) ലെഗ്സ്പിന്നർ രാഹുൽ ചഹാറും (10) ആണ് മുംബൈ ബൗളിങ് നിരയിൽ.
നായകൻ എം.എസ്. ധോണി നേതൃത്വം നൽകുന്ന ബാറ്റിങ്നിരയുടെ സ്ഥിരതയില്ലായ്മയാണ് ചെന്നൈയെ അലട്ടുന്ന പ്രശ്നം. എന്നാൽ, ഇത് മറികടക്കുന്ന ബൗളിങ് മികവ് ടീമിന് മുതൽക്കൂട്ടാണ്. 368 റൺസെടുത്തിട്ടുള്ള ധോണിതന്നെയാണ് ബാറ്റിങ്ങിലെ നെട്ടല്ല്. സുരേഷ് റെയ്നും (359) ഫാഫ് ഡുപ്ലസിസും (314) ഒപ്പമുണ്ട്.
പരിക്കേറ്റ കേദാർ ജാദവിെൻറ സ്ഥാനത്ത് മുരളി വിജയിയോ ധ്രുവ് ഷോറെയോ കളിക്കും. ഇംറാൻ താഹിറിെൻറ (21 വിക്കറ്റ്) നേതൃത്വത്തിലുള്ള സ്പിൻ ഡിപ്പാർട്മെൻറിൽ ഹർഭജൻ സിങ്ങും രവീന്ദ്ര ജദേജയും (15 വീതം) കൂടി ചേരുേമ്പാൾ ചെപ്പോക്കിലെ സ്പിൻ പറുദീസയിൽ ചെന്നൈ ബൗളിങ്ങിന് മുൻതൂക്കമാവും. ഡ്വൈൻ ബ്രാവോയുടെയും ദീപക് ചഹാറിെൻറയും മികവും ടീമിന് തുണയാവും. ലീഗ് റൗണ്ടിൽനിന്ന് വ്യത്യസ്തമായി വൈകീട്ട് 7.30ന് മത്സരം തുടങ്ങും.
സാധ്യത ടീം: മുംബൈ: രോഹിത് ശർമ, ക്വിൻറൺ ഡികോക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കീറൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, രാഹുൽ ചഹാർ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ, മിച്ചൽ മക്ക്ലനാഗൻ.
ചെന്നൈ: ഫാഫ് ഡുപ്ലസിസ്, ഷെയ്ൻ വാട്സൺ, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, എം.എസ്. ധോണി, ധ്രുവ് ഷോറെ, രവീന്ദ്ര ജദേജ, ഹർഭജൻ സിങ്, ഡ്വൈൻ ബ്രാവോ, ദീപക് ചഹാർ, ഇംറാൻ താഹിർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.