Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരോഹിതിനെ മറികടന്നു;...

രോഹിതിനെ മറികടന്നു; റെക്കോർഡ് ഡബിളുമായി യശ്വസ്വി ജയ്സ്വാൽ

text_fields
bookmark_border
yashasvi-161019.jpg
cancel

ബംഗളൂരു: മലയാളി താരം സഞ്ജു സാംസണിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച ്വറിയടിച്ച് മുംബൈയുടെ കൗമാര താരം യശസ്വി ജയ്സ്വാൾ റെക്കോഡ് കുറിച്ചു. 154 പന്തിൽനിന ്ന് 203 റൺസ് നേടിയ 17കാരൻ ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ് ഞ താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. 1975ൽ ദക്ഷിണാഫ്രിക്കൻ താരം അലൻ ബാറോ (20 വയസ്സ്) നേടിയ ഇരട്ട െസഞ്ച്വറിയുടെ റെക്കോഡാണ് തകർന്നത്.

അരങ്ങേറ്റ സീസണിൽ ഝാർഖണ്ഡിെ നതിരെ ഡബിളടിച്ച ജയ്സ്വാൾ 12 സിക്സറുകളും 17 ഫോറും പറത്തി ടൂർണമെൻറ് ചരിത്രത്തില െ ഒരുമത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച റെക്കോഡും സ്വന്തമാക്കി. ലിസ്റ്റ് എയിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഒമ്പതാം ഇന്ത്യൻ താരമാണ് ജയ്സ്വാൾ. ടൂർണമെൻറിൽ കേരളത്തിനും (113) ഗോവക്കുമെതിരെ (122) സെഞ്ച്വറിയടിച്ച താരം മാരക ഫോമിലാണ് ബാറ്റുവീശുന്നത്.

21ാം നൂറ്റാണ്ടിൽ ജനിച്ച് ലിസ്റ്റ് എ 200 അടിച്ച ആദ്യ താരമാണ് ജയ്സ്വാൾ. ജയ്സ്വാളിെൻറ ബാറ്റിങ് മികവിൽ 359 റൺസ് വിജയലക്ഷ്യം കുറിച്ച മുംബൈ മത്സരം 39 റൺസിന് വിജയിച്ചു.

പാനി പൂരി വിറ്റ് നടന്ന് ഇന്ത്യൻ ടീമിലേക്ക്

ഉത്തർപ്രദേശിലെ ബാദോഹിയിലെ ദരിദ്രകുടുംബത്തിലെ ഇളയമകനായി ജനിച്ച ജയ്സ്വാൾ ക്രിക്കറ്റാണ് തെൻറ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞാണ് മുംബൈയിലേക്ക് വണ്ടികയറിയത്. കുടുംബം പോറ്റാൻ പാടുപെട്ടിരുന്ന പിതാവ്അവനെ തടഞ്ഞില്ല. ആശ്രയമാവുമെന്ന് കരുതിയിരുന്ന മുംബൈ വാർളിയിൽ താമസിക്കുന്ന അമ്മാവെൻറ വീട്ടിലും സൗകര്യങ്ങളില്ലാത്തതിനാൽ നഗരത്തിലെ ആസാദ് മൈതാൻ ഗ്രൗണ്ടിന് സമീപത്തെ മുസ്ലിം യുനൈറ്റഡ് ക്ലബിെൻറ തമ്പിൽ മൂന്ന് വർഷം ജയ്സ്വാൾ അന്തിയുറങ്ങി.

11 വയസ്സുകാരനായ ജയ്സ്വാളിനെ കൊടിയ ദാരിദ്ര്യത്തിനിടയിലും ജീവിക്കാൻ പ്രേരിപ്പിച്ചത് അവനെ ഉറങ്ങാൻ വിടാത്ത അവെൻറ സ്വപ്നമായിരുന്നു. ഇന്ത്യക്കായി കളിക്കുക. വിശപ്പടക്കാനും കളിക്കാനുമായി തെരുവിൽ പാനി പൂരിയും പഴങ്ങളും മറ്റും വിറ്റ് നടന്ന കാലം. 10-11 വയസ്സ് മാത്രം പ്രായമായിരിക്കേ എ ഡിവിഷൻ ബൗളർമാരെ അനായാസം നേരിടുന്ന ജയ്സ്വാളിെൻറ കഴിവ് തിരിച്ചറിഞ്ഞ കോച്ചും മെൻഡറുമായ ജ്വാല സിങ് ഏറ്റെടുക്കുകയായിരുന്നു.

ആറുവർഷങ്ങൾക്ക് ശേഷം ഇന്ത്യ അണ്ടർ 19 ടീമിന് വേണ്ടി കളിച്ച് താരം ആഗ്രഹത്തിെൻറ പാതി നിറവേറ്റി. കഴിഞ്ഞ വർഷം നടന്ന അണ്ടർ 19 ഏഷ്യ കപ്പിലെ ഏറ്റവും മികച്ച റൺ വേട്ടക്കാരനായി വരവറിയിച്ചു. ഇനിയും ഉയരങ്ങൾ കീഴടക്കാനുള്ള വെമ്പൽ യശസ്വിയുടെ ഓരോ ചുവടിലുമുണ്ട്. മഹാരഥന്മാരെ സംഭാവന ചെയ്ത മുംബൈയിൽനിന്ന് മറ്റൊരു താരോദയത്തിെൻറ വിളംബരം ഉയർന്നു കഴിഞ്ഞിരിക്കുന്നത് ഈ വിജയ് ഹസാരെ ട്രേഫിയിലൂടെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsdouble centuaryYashasvi Jaiswal
News Summary - Mumbai teen Yashasvi Jaiswal Double centuary -Sports news
Next Story