കിരീടം കാക്കാൻ മുംബൈ ഇന്ത്യൻസ്
text_fieldsെഎ.പി.എല്ലിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയിട്ടുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്- മൂന്നു തവണ. മൂന്ന് കിരീടങ്ങളും കഴിഞ്ഞ അഞ്ചു വർഷത്തിനിടെയാണെന്നത് നീലപ്പടയെ ഏറ്റവും േഫാമിലുള്ള ടീമാക്കുന്നു. ആദ്യ അഞ്ച് സീസണുകളിൽ ഒരു റണ്ണറപ്പ് സ്ഥാനം മാത്രമുണ്ടായിരുന്ന ടീമാണ് പിന്നീടുള്ള അഞ്ച് സീസണുകളിൽ മൂന്നിലും കിരീടം ചൂടിയത്. മൂന്നു തവണയും ടീമിനായി കപ്പുയർത്തിയ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇത്തവണ ഏറെ അഴിച്ചുപണിയുണ്ടെങ്കിലും ടീമിെൻറ ന്യൂക്ലിയസിൽ വലിയ മാറ്റമില്ല എന്നതാണ് മുംബൈയുടെ പ്ലസ് പോയൻറ്.
വെറ്ററൻ താരങ്ങളായ ലസിത് മലിംഗ, ഹർഭജൻ സിങ് എന്നിവർക്കൊപ്പം കഴിഞ്ഞ സീസണുകളിൽ തിളങ്ങിയ ലെൻഡൽ സിമ്മൺസ്, ജോസ് ബട്ലർ, അമ്പാടി റായുഡു, നിതീഷ് റാണ, പാർഥിവ് പേട്ടൽ തുടങ്ങിയവരെയും കൈവിട്ട ടീമിൽ പക്ഷേ നായകനൊപ്പം ടീമിെൻറ ചാലകശക്തികളായ കീറൺ പൊള്ളാഡ്, ഹർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ജസ്പ്രീത് ബുംറ, മിച്ചൽ മക്ലാനഗൻ എന്നിവരുണ്ട്. മുസ്തഫിസുർറഹ്മാനെയും പാറ്റ് കമ്മിൻസിനെയും ബെൻ കട്ടിങ്ങിനെയും കൊണ്ടുവന്ന് പേസ് ബൗളിങ് വിഭാഗത്തിെൻറ കരുത്തുകൂട്ടിയെങ്കിലും നിലവാരമുള്ള സ്പിന്നർമാരുടെ അഭാവം മുഴച്ചുനിൽക്കുന്നു.
രോഹിത് കഴിഞ്ഞാൽ, മികച്ച ഇന്ത്യൻ ബാറ്റ്സ്മാന്മാരുമില്ല. സൗരഭ് തിവാരി, സൂര്യകുമാർ യാദവ്, ഇശാൻ കിഷൻ എന്നിവർക്ക് റായുഡുവിെൻറയും റാണയുടെയും പാർഥിവിെൻറയും വിടവ് നികത്താനായാൽ ഇൗ കുറവ് മറികടക്കാം. വെടിക്കെട്ട് ഒാപണർ എവിൻ ലൂയിസ് നൽകുന്ന തുടക്കമാവും ബാറ്റിങ്ങിൽ രോഹിതിെൻറ ഫോമിനൊപ്പം നിർണായകമാവുക. പുതിയ പരിശീലകൻ മഹേല ജയവർധനെയുടെ തന്ത്രങ്ങളും ടീമിന് മുതൽക്കൂട്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.