മുംബൈക്ക് 119 റൺസ് വിജയലക്ഷ്യം
text_fieldsമുംബൈ: രണ്ടാം ജയംതേടി സ്വന്തം മൈതാനത്തിറങ്ങിയ മുംബൈ ഇന്ത്യൻസിന്, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 119 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ക്യാപ്റ്റെൻറ തീരുമാനം ശരിെവച്ച് മുംബൈ ബൗളർമാർ ഹൈദരാബാദ് താരങ്ങളെ വരിഞ്ഞുമുറുക്കി. രണ്ടാം ഒാവറിൽ രണ്ടു വിക്കറ്റ് വീഴ്ത്തി മിച്ചൽ െമക്ലാഗൻ കളിയുടെ ഗതിയറിയിച്ചു. ശിഖർ ധവാനെ (5) പുറത്താക്കിയാണ് താരം വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ എത്തിയ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെ (0) അക്കൗണ്ട് തുറക്കുന്നതിന് മുമ്പുതന്നെ പറഞ്ഞയച്ചു.
ഇതോടെ, ഹൈദരാബാദ് പ്രതിരോധത്തിലായി. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (29) അൽപം പ്രതിരോധിച്ചുനിന്നെങ്കിലും ഹാർദിക് പാണ്ഡ്യയുടെ പന്തിൽ പുറത്തായി. പിന്നാലെ എത്തിയവരെല്ലാം പെെട്ടന്ന് മടങ്ങി. മനീഷ് പാണ്ഡെ (16), ശാകിബുൽ ഹസൻ (2), മുഹമ്മദ് നബി (14), റാഷിദ് ഖാൻ (6), മലയാളി താരം ബേസിൽ തമ്പി (3) എന്നിവരെല്ലാം പൂർണപരാജയമായി. ഒടുവിൽ 19ാം ഒാവർ വരെ പിടിച്ചുനിന്ന് യൂസുഫ് പത്താൻ (29) ഒറ്റയാൾ പോരാട്ടത്തിന് ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.
മുസ്തഫിസുർ റഹ്മാെൻറ പന്തിൽ പത്താനും മടങ്ങിയതോടെ ഹൈദരാബാദിെൻറ പോരാട്ടവീര്യം 118 റൺസിന് അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.