ജയിച്ചുതുടങ്ങാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ
text_fieldsലണ്ടൻ: ദിശാബോധമില്ലാത്ത ബാറ്റിങ്നിര. െഎ.പി.എൽ ഹാങ്ങോവറിൽ ക്ഷമയില്ലാതെ ബാറ്റ് വീശി വിക്കറ്റ് കളഞ്ഞുകുളിക്കുന്ന ഒാപണർമാർ. റൺസടിക്കാൻ ശേഷിയുള്ള മധ്യനിരയും വ ാലറ്റവുമില്ലാതെ ചത്ത കുതിരയായ ഇന്ത്യ. കിരീടസ്വപ്നങ്ങളുമായി ലോകകപ്പിനെത്തിയ നീലപ്പടയുടെ ആദ്യ സന്നാഹത്തിലെ ചിത്രം ഇതായിരുന്നു. ന്യൂസിലൻഡിനെതിരെ ടീം ഒന്നടങ്ക ം പൊരുതിയിട്ടും നേടിയത് 179 റൺസ്.
പൊരുതാവുന്ന സ്കോറില്ലാതെ പോയതോടെ ജസ്പ്ര ീത് ബുംറയും മുഹമ്മദ് ഷമിയുമടങ്ങുന്ന ബൗളിങ്നിര അധ്വാനിക്കാതെ കീഴടങ്ങി.
ലോക കപ്പിന് മുന്നോടിയായി ഇന്ത്യക്ക് ഇന്ന് അവസാന സന്നാഹപരീക്ഷ. അട്ടിമറിക്ക് കരുത്തരായ ബംഗ്ലാദേശാണ് എതിരാളികൾ. ആത്മവിശ്വാസം വീണ്ടെടുക്കാനും ഇംഗ്ലണ്ടിൽ താളംകണ്ടെത്തിയെന്ന് സ്വയം ആശ്വസിക്കാനും ഇന്ന് വിജയം അനിവാര്യമാണ്. ബാറ്റിലും ബൗളിലും ടീം സെറ്റായെന്ന് തെളിയിക്കാനുള്ള അവസരം. ലോകകപ്പിനുമുമ്പുള്ള അവസാന ഒരുക്കം ജയത്തോടെയാക്കാനാണ് ഇരു ടീമുകളും ക്രീസിലെത്തുന്നത്. പാകിസ്താനെതിരെയുള്ള ബംഗ്ലാദേശിെൻറ ആദ്യ സന്നാഹം മഴമൂലം ഉപേക്ഷിച്ചിരുന്നു. കാർഡിഫിലെ സോഫിയ ഗ്രാൻഡ്സിലാണ് മത്സരം.
ന്യൂസിലൻഡിനെതിരെ നഷ്ടമായ ആത്മവിശ്വാസം തിരിച്ചുപിടിച്ച് ആദ്യ അങ്കത്തിന് തയാറെടുക്കാനുറച്ചാവും ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഇന്ന് ബംഗ്ലാ ബൗളിങ്നിരയെ എതിരിടാനെത്തുന്നത്. കിവികൾക്കെതിരെ ഇന്ത്യൻ ബാറ്റിങ്നിര ഒന്നടങ്കം പരാജയമായിരുന്നു. രോഹിത് ശർമ(2), ശിഖർ ധവാൻ (2), ലോകേഷ് രാഹുൽ (6), ദിനേശ് കാർത്തിക് (4) എന്നിവർ രണ്ടക്കം കണാനാവാതെ പുറത്തായി.
വിരാട് കോഹ്ലിയും (18) എം.എസ്. ധോണിയും (17) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒാൾറൗണ്ടർമാരായ രവീന്ദ്ര ജദേജയും (54) ഹാർദിക് പാണ്ഡ്യയുമാണ് (30) മാനംകാത്തത്. ഇരുവരും ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകൂടിയാണ്. 179 റൺസിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ കിവികൾ നാലു വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യം കാണുകയും ചെയ്തു. ഇന്ത്യൻ ബൗളന്മാരെ നന്നായി അറിയാവുന്ന കെയ്ൻ വില്യംസണും (67) റോസ് ടെയ്ലറുമാണ് (71) ന്യൂസിലൻഡ് സ്കോറിെൻറ നെട്ടല്ലായത്. ബംഗ്ലാദേശിനെതിരെ പിഴവുകളെല്ലാം തിരുത്തി കളത്തിലിറങ്ങാനാണ് വിരാട് കോഹ്ലിയുടെയും സംഘത്തിെൻറയും തീരുമാനം.
അതേസമയം, ലോക രണ്ടാം നമ്പറുകാർക്കെതിരെ ജയിച്ചുതുടങ്ങാമെന്ന ആത്മവിശ്വാസത്തിലാണ് കടുവകൾ. നിലവിലെ ക്വാർട്ടർ ഫൈനലിസ്റ്റുകളായ സംഘം ഇത്തവണയും കറുത്തകുതിരാകളാവാൻ കഴിയുമെന്ന വിശ്വാസത്തിലാണ്.
ഏകദിന ഒാൾറൗണ്ടർ പട്ടികയിൽ ഒന്നാമൻ ശാകിബുൽ ഹസൻ, വിശ്വസ്തരായ തമീം ഇഖ്ബാൽ, മുസ്തഫിസുർ റഹ്മാൻ എന്നിവരടങ്ങിയ സംഘം ഇന്ത്യക്കെതിരെ ശക്തി തെളിയിക്കുമോയെന്ന് കാണാൻ കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.