Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകുൽദീപിന് ഹാട്രിക്;...

കുൽദീപിന് ഹാട്രിക്; ഇന്ത്യക്ക് രണ്ടാം ജയം

text_fields
bookmark_border
kuldeep-yadav
cancel

കൊൽക്കത്ത: 26 വർഷത്തിന് ശേഷം ഇൗഡൻ ഗാർഡനിൽ വീണ്ടും ഹാട്രിക് പിറന്നു. 1991ൽ കപിൽ ദേവ് ഹാട്രിക് കുറിച്ച അതേമണ്ണിൽ 22കാരൻ കുൽദീപ് യാദവ് വീണ്ടും ചരിത്രമെഴുതിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 50 റൺസ് ജയം. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ: 252/10 (50), ആസ്ട്രേലിയ: 202/10 (43.1). 

ചേതൻ ശർമക്കും കപിൽ ദേവിനും ശേഷം ഏകദിന ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ എന്ന പെരുമയുമായാണ് യാദവ് ഇൗഡനിൽനിന്ന് മടങ്ങുന്നത്. 32ാം ഒാവറിലെ 2,3,4 പന്തുകളിലായിരുന്നു യാദവിെൻറ ചരിത്ര നേട്ടം. മാത്യു വേഡ്, ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ് എന്നിവരായിരുന്നു യാദവിെൻറ ഇരകൾ. 
നേരത്തെ, നായകൻ വിരാട് കോഹ്ലിയുടെയും (107 പന്തിൽ 92) അജൻക്യ രഹാനെയുടെയും (64 പന്തിൽ 55) ബാറ്റിങ് കരുത്തിലാണ് ഇന്ത്യ പൊരുതാനുള്ള സ്കോറിലെത്തിയത്. കൂറ്റൻ സ്കോറിലേക്ക് കുതിക്കുമെന്ന് കരുതിയ ഇന്ത്യ അവസാന ഒാവറുകളിൽ വിക്കറ്റ് വലിച്ചെറിഞ്ഞാണ് 252ൽ ഒതുങ്ങിയത്. ഏഴ് റൺസെടുത്ത രോഹിത് ശർമയെ ആദ്യം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ കോഹ്ലി-രഹാനെ സഖ്യം 102 റൺസ് കൂട്ടിച്ചേർത്തു. ആക്രമിച്ച് തുടങ്ങിയ രഹാനെ റണ്ണൗട്ടാവുകയായിരുന്നു.

പിന്നീടെത്തിയ മനീഷ് പാണ്ഡേക്ക് മൂന്ന് റൺസിെൻറ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളു. സിക്സടിച്ച് തുടങ്ങിയ കേദാർ ജാദവ് 24 പന്തിൽ 24 റൺസെടുത്ത് മടങ്ങി. പതിവ് പോലെ പതുക്കെ തുടങ്ങിയ ധോണി (അഞ്ച്) റിച്ചാർഡ്സണിെൻറ പന്തിൽ സ്മിത്തിന് പിടികൊടുത്തു. സെഞ്ച്വറിയിലേക്ക് കുതിച്ച വിരാട് കോഹ്ലി കോൾട്ടർ ൈനലിെൻറ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി. ഹാർദിക് പാണ്ഡ്യക്ക് (20) നോബാളിൽ ജീവൻ വീണ്ടു കിട്ടിയെങ്കിലും ആയുസ്സ് നീട്ടിക്കൊണ്ട് പോകനായില്ല. 37ാം ഒാവറിൽ 200 കടന്ന ഇന്ത്യക്ക് അവസാന 13 ഒാവറിൽ നേടാനായത് 52 റൺസ് മാത്രം. ഇതിനിടെ രസംകൊല്ലിയായി മഴയെത്തിയെങ്കിലും അധികം വൈകാതെ മത്സരം വീണ്ടും തുടങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസീസിനെ തുടക്കം മുതൽ ഇന്ത്യ വരിഞ്ഞുമുറുക്കി. സ്കോർബോർഡിൽ രണ്ടക്കം തെളിയുന്നതിന് മുേമ്പ കാർട്ട്റൈറ്റും വാർണറും മടങ്ങിയെത്തി. ജസ്പ്രീത് ബൂംറക്കും ഭുവനേശ്വർ കുമാറിനുമായിരുന്നു വിക്കറ്റ്. മൂന്നാം വിക്കറ്റിൽ നായകൻ സ്മിത്തും (59) ട്രേവിസ് ഹെഡും (39) ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമം നടത്തി. ഇരുവരും പുറത്തായശേഷമായിരുന്നു യാദവിെൻറ അഴിഞ്ഞാട്ടം. 148ന് അഞ്ച് എന്ന നിലയിൽ നിന്ന് ഒാസീസ് 148ന് എട്ട് എന്ന നിലയിലേക്ക് കൂപ്പുകുത്തി. പൊരുതി നോക്കിയ വിക്കറ്റ് കീപ്പർ സ്റ്റോണിസിനെ (62*) ഒരറ്റത്ത് നിർത്തി ഇന്ത്യ കളി അവസാനിപ്പിക്കുകയായിരുന്നു. കുൽദീപ് 54 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ ഒമ്പത് റൺസിന് മൂന്ന് പേരെ പുറത്താക്കി. പാണ്ഡ്യയും ചഹലും രണ്ട് വിക്കറ്റ് വീതം നേടി. കോഹ്ലിയാണ് കളിയിലെ കേമൻ. 

നോബാളിൽ ‘റണ്ണൗട്ടായി’ പാണ്ഡ്യ; ഒൗട്ടല്ലെന്ന് അമ്പയർ

കൊൽക്കത്ത: കെയ്ൻ റിച്ചാർഡ്സെൻറ നോബാളിൽ ഹാർദിക് പാണ്ഡ്യയുടെ ‘റണ്ണൗട്ട്’ ആശയക്കുഴപ്പത്തിനിടയാക്കി. ആസ്ട്രേലിയൻ താരങ്ങൾ ഒൗട്ടിന് വേണ്ടി അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഒൗട്ട് നൽകാത്തതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. 
പാണ്ഡ്യ 19 റൺസിലെത്തി നിൽക്കുേമ്പാഴാണ് സംഭവം. ഉയർന്നുവന്ന ഫുൾടോസ് പന്ത് പാണ്ഡ്യ സിക്സിന് ശ്രമിച്ചെങ്കിലും സ്മിത്തിെൻറ കൈയിലൊതുങ്ങി. എന്നാൽ, പന്ത് അരക്കുമുകളിൽ ഉയർന്നുവെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ അമ്പയർ നോബാൾ വിളിച്ചു. ഇതറിയാതെ പവലിയനിലേക്ക് മടങ്ങിയ പാണ്ഡ്യയെ റണ്ണൗട്ടാക്കാൻ സ്മിത്ത് പന്ത് കെയ്ൻ റിച്ചാർഡ്സണ് കൈമാറി. റിച്ചാർഡ്സൺ റണ്ണൗട്ടാക്കിയെങ്കിലും അമ്പയർ ഒൗട്ട് നൽകാൻ വിസമ്മതിച്ചു. ആസ്ട്രേലിയ അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഒൗട്ടല്ലെന്ന് വിധിക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiamalayalam newssports newsone day matchCricket NewsIndia News
News Summary - Kuldeep hatric;Australia to victory
Next Story