ഇൗ ലോകകപ്പ് വെല്ലുവിളി –കോഹ്ലി
text_fieldsമുംബൈ: എല്ലാ ടീമുകളും പ്രാഥമിക റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടുന്ന ഇത്തവണത്തെ ലോകകപ ്പ് ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ആദ്യ പന ്തു മുതൽ തുടങ്ങുന്ന ജാഗ്രത അവസാനം വരെ നിലനിർത്തേണ്ട രീതിയിലാണ് ഇത്തവണത്തെ മത്സ രക്രമങ്ങളെന്ന് കോഹ്ലി കൂട്ടിച്ചേർത്തു.
ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് യാത്ര ത ിരിക്കുന്നതിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോഹ്ലി. ടീമുകളുടെ കരുത്തും ഇത്തവണത്തെ ലോകകപ്പ് കാഠിന്യമേറിയതാക്കുന്നതായി കോഹ്ലി പറഞ്ഞു. ‘‘അഫ്ഗാനിസ്താനെ നോക്കുക. കഴിഞ്ഞ തവണത്തെ ടീമല്ല അവർ. കരുത്ത് ഏറെ കൂടിയിരിക്കുന്നു. ഏതു ടീമിനും ആരെയും തോൽപിക്കാം. ഒാരോ മത്സരത്തിലും മികച്ച കളി കെട്ടഴിക്കണം. എന്നാേല രക്ഷയുള്ളൂ’’ -േകാഹ്ലി പറഞ്ഞു.
ഇംഗ്ലണ്ടിലെ പിച്ചുകൾ ബാറ്റിങ്ങിനെ തുണക്കുന്നതായിരിക്കുമെങ്കിലും ബൗളർമാർക്കും കാര്യമായ റോളുണ്ടായിരിക്കുമെന്ന് കോഹ്ലി കൂട്ടിച്ചേർത്തു. ക്യാപ്റ്റനെന്ന നിലയിൽ കഴിഞ്ഞവർഷങ്ങളിൽ ഏറെ പഠിച്ചുവെന്നും അത് ലോകകപ്പിൽ മുതൽക്കൂട്ടാവുമെന്നാണ് കരുതുന്നതെന്നും േകാഹ്ലി പറഞ്ഞു. കോച്ച് രവി ശാസ്ത്രിയും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
‘കുൽദീപും ചഹലും പ്രധാന താരങ്ങൾ’
ഇന്ത്യൻ ബൗളിങ്ങിലെ പ്രധാന താരങ്ങളാണ് ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹലും ചൈനാമാൻ ബൗളർ കുൽദീപ് യാദവുമെന്ന് നായകൻ വിരാട് കോഹ്ലി. െഎ.പി.എല്ലിലെ കുൽദീപിെൻറ മോശം ഫോം ലോകകപ്പിൽ ബാധിക്കില്ലെന്ന് കോഹ്ലി അഭിപ്രായപ്പെട്ടു. ചഹലും കുൽദീപും ഒരുമിച്ച് പന്തെറിയുേമ്പാഴുണ്ടാവുന്ന ഫലം മികച്ചതാണെന്നും അതിനാണ് ലോകകപ്പിൽ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുൽദീപ് 44 കളികളിൽ 21.74 ശരാശരിയിൽ 87 വിക്കറ്റും ചഹൽ 41 മത്സരങ്ങളിൽ 72 വിക്കറ്റും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.