Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപുതുസീസണിന്...

പുതുസീസണിന് ബ്ലാസ്റ്റേഴ്സ് സൈൻഇൻ

text_fields
bookmark_border
Eelco-Schattorie
cancel
camera_alt??????? ??????????

കൊച്ചി: ഇന്ത്യൻ സൂപ്പർലീഗ് ആറാം സീസൺ കിക്കോഫ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, ഒരുമുഴം മുേമ്പ എറിഞ്ഞുതുടങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മുൻകാല സീസണുകളിലെ വീഴ്ചകളെ പാഠമാക്കി ഒരുപിടി പുതിയ താരങ്ങളും പുതിയ കോച്ചുമായി ബ്ലാസ്റ്റേഴ്സ് നേരേത്ത തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. മൈതാനമുണർന്നിട്ടില്ലെങ്കിലും മികച്ച കരാറുകളുമായി ബ്ലാസ്റ്റേഴ്സ് കടലാസിൽ പുതുസീസണിനായി ഒരുങ്ങി. സഹൽ അബ്ദുസ്സമദ്, കെ. പ്രശാന്ത്, മുഹമ്മദ് റാകിബ്, എം.പി സക്കീർ എന്നീ മലയാളികളും നായകൻ സന്ദേശ് ജിങ്കാനും ഒപ്പമുണ്ട്. അനസ് എടത്തൊടികയെ കൂടുമാറാൻ അനുവദിച്ചപ്പോൾ മറ്റു ചില ഇന്ത്യൻതാരങ്ങളെ സ്വന്തമാക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നു.

സീസണിൽ ആദ്യം സ്വന്തമാക്കിയത് സൂപ്പർലീഗിൽ മികച്ച മേൽവിലാസമുള്ള ഡച്ച് കോച്ച് എൽകോ ഷറ്റോറിയെ. പിന്നാലെ മികവ് തെളിയിച്ച ഒരുപിടി വിദേശ-ഇന്ത്യൻ താരങ്ങളെയും കൂട്ടി. ട്രാൻസ്ഫർ സമയം ഇനിയും മുന്നിലിരിക്കെ മികച്ച താരങ്ങളെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് കരുക്കൾ നീക്കിക്കൊണ്ടിരിക്കുകയാണ്. പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേർന്ന കോച്ചിനെയും വിദേശ താരങ്ങളെയും പരിചയപ്പെടാം.

1. എൽകോ ഷറ്റോറി
ആറാം സീസണിലെ പ്രധാനം മാറ്റം ‘തല’മാറിയെന്നതാണ്. നാളിതുവരെ മികവുറ്റ ഒരുകോച്ചിനെ സ്വന്തമാക്കാനാവാതിരുന്ന ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് നന്നായി പരിചയമുള്ള പരിശീലകനെത്തന്നെ രംഗത്തെത്തിച്ചു. മുൻ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് കോച്ച് എൽകോ ഷറ്റോറിയെന്ന ഡച്ചുകാരൻ ബ്ലാസ്റ്റേഴ്‌സിനെ ലക്ഷ്യത്തിലെത്തിക്കുമെന്നാണ് മാനേജ്മെൻറിെൻറ വിശ്വാസം. ഒരു സാധാരണ ടീമായ നോർത്ത് ഈസ്റ്റിനെ ഐ.എസ്.എലിലെ മികച്ച ടീമുകളിൽ ഒന്നാക്കി മാറ്റിയത് ഷറ്റോറിയുടെ മിടുക്കാണ്. നേരേത്ത ഐ ലീഗ് ടീമുകളായ പ്രയാഗ് യുനൈറ്റഡിനെയും ഈസ്റ്റ് ബംഗാളിനെയും ഷറ്റോറി പരിശീലിപ്പിച്ചിട്ടുണ്ട്. ആക്രമണ ഫുട്ബാളാണ് അദ്ദേഹത്തിെൻറ നയം.

2. ജിയാനി സുയിവെർലൂൻ
പ്രതിരോധമാണ് എക്കാലത്തും ബ്ലാസ്റ്റേഴ്സിന് തലവേദന. എന്നാൽ, ഇത്തവണ അതിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ. പ്രതിരോധം ശക്തിപ്പെടുത്താൻ ഷറ്റോറിയുടെ നിർദേശപ്രകാരമാണ് ഡച്ച് താരം ജിയാനി സുയിവെർലൂനുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തുന്നത്. കഴിഞ്ഞ സീസണിൽ ഡൽഹി ഡൈനാമോസിെൻറ താരമായിരുന്നു 32കാരനായ സെൻട്രൽ-ഡിഫെൻഡർ. നെതർലൻഡ്സിലെ റൊട്ടർഡാം സ്വദേശി. 2004 ൽ ഫെയെനൂർദ് സീനിയർ ടീമിനുവേണ്ടി അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിലും സ്പെയ്നിലുമായി നിരവധി ക്ലബുകളിൽ കളിച്ചിട്ടുണ്ട്. അണ്ടർ-19 യൂറോപ്യൻ ചാമ്പ്യന്മാരായ നെതർലൻഡ്സ് ടീമിൽ അംഗമായിരുന്നു.

3.സെര്‍ജിയോ സിഡോൻച
മധ്യനിരയിൽ ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാവുന്ന താരമാണ് സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ സിഡോൻച. പന്ത്കൈവശംവെച്ച് എല്ലാ പൊസിഷനുകളിലും കളിക്കാനുള്ള മികവും ഒപ്പം അസിസ്റ്റ് ചെയ്യാനും ഗോള്‍ നേടാനും പ്രതിഭയുള്ള താരമായതിനാലാണ് ബ്ലാസ്റ്റേഴ്സ് ജാംഷഡ്പുര്‍ എഫ്.സിയിൽനിന്ന് ഈ സ്പാനിഷുകാരനെ സ്വന്തമാക്കിയത്. മഡ്രിഡിലെ എല്‍ എസ്‌കോറിയയില്‍ ജനിച്ച താരം, അത്ലറ്റികോ മഡ്രിഡിെൻറ യുവ ടീമില്‍ കളിച്ചു വളര്‍ന്ന് അവരുടെ സി ടീമിലും ബി ടീമിലും അംഗമായിരുന്നു. സ്പാനിഷ് ക്ലബുള്‍ക്കുവേണ്ടിയും 28 കാരനായ സെര്‍ജിയോ സിഡോൻച കളിച്ചിട്ടുണ്ട്.

4. ബര്‍ത്ത്ലോമിയോ ഒഗ്ബച്ചെ
വരുന്ന സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്സിെൻറ എൻജിനാണ് നൈജീരിയന്‍ സെൻറര്‍ ഫോര്‍വേഡായ ബര്‍ത്ത്ലോമിയോ ഒഗ്ബച്ചെ. കഴിഞ്ഞ സീസണിൽ എൽകോ ഷറ്റോറിയുടെ തുറുപ്പുശീട്ടിൽ ഒന്നായ താരത്തെ, കേരളത്തിലേക്കും കോച്ച് ഒപ്പം കൂട്ടി. ഇതോടെ ആക്രമണത്തിന് മൂർച്ചയില്ലെന്ന പതിവു വിമർശനം ആറാം സീസണിൽ അവസാനമാവുമെന്ന് പ്രതീക്ഷിക്കാം. 12 ഗോളുമായി താരം ടോപ് സ്കോറർ പട്ടികയിൽ ഉണ്ടായിരുന്നു. നൈജീരിയയിലെ ഒഗോജയില്‍ ജനിച്ച ഒഗ്‌ബേച്ചെ ഫ്രാന്‍സ്, സ്‌പെയ്ന്‍, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ്, ഗ്രീസ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിക്കുവേണ്ടി 2001മുതൽ 2005വരെ 75 മത്സരങ്ങളിലോളം ബൂട്ടുകെട്ടി. 2002 സൗത്ത് കൊറിയന്‍ ലോകകപ്പില്‍ നൈജീരിയക്കുവേണ്ടിയും കളിച്ചു.

5. മാരിയോ അർക്വസ്
കഴിഞ്ഞ സീസണിൽ ജാംഷഡ്പുർ എഫ്.സിയുടെ താരമായിരുന്ന സ്പാനിഷ് സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ മാരിയോ അർക്വസ് മധ്യനിരയിൽ ചരടുവലിക്കാനുണ്ടാവും. 29കാരനായ താരം വലന്‍സിയയിലെ മാരിയോ വിയ്യാറയല്‍ അക്കാദമിയിലാണ് കളിച്ചു വളര്‍ന്നത്.

6. മുഹമ്മദ് മുസ്തഫ നിങ്
മിഡ്ഫീൽഡിൽ ബ്ലാസ്റ്റേഴ്സിെൻറ മറ്റൊരു പ്രതീക്ഷയാണ് സെനഗാൾ താരം മുഹമ്മദ് മുസ്തഫ നിങ്. രാജ്യത്തെ വിവിധ ക്ലബുകൾക്ക് പുറമെ സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബുകളിലായിരുന്നു വ്യക്തി മുദ്രപതിപ്പിച്ചത്. അതിവേഗം പന്തുമായി നീങ്ങാനുള്ള മികവ്. സ്പാനിഷ് താരങ്ങളായ സെര്‍ജിയോ സിഡോൻച്ചയും മാരിയോ അർക്വസ് എന്നിവരോടൊപ്പം സ്പെയ്നിൽ ഏറെ കളിച്ചു പരിചയമുള്ള താരമായാണ് മുസ്തഫ നിങ്ങിെൻറ വരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newssports newsand Eelco Schattorie
News Summary - Kerala Blasters and Eelco Schattorie
Next Story