രണ്ടു രാജ്യങ്ങൾക്കായി സെഞ്ച്വറി നേടിയ ഒരേയൊരു താരം
text_fieldsരണ്ടു രാജ്യത്തിനായി ടെസ്റ്റ് സെഞ്ച്വറി നേടുകയും ആയിരത്തിലേറെ റൺസ് അടിക്കുകയും ചെയ്ത ഒരാേള ക്രിക്കറ്റ് ചരിത്രത്തിലുള്ളൂ. ഇപ്പോൾ ക്രിക്കറ്റ് കമേൻററ്ററുടെ റോ ളിലുള്ള 61കാരനായ കെപ്ലർ ക്രിസ്റ്റഫൽ വെസ്സൽ. ആദ്യം ആസ്ട്രേലിയിക്കും പിന്നീട് ദക്ഷിണാഫ്രിക്കക്കുമായാണ് കെപ്ലർ ബാറ്റേന്തിയത്. 1957 സെപ്റ്റംബർ 14ന് ദക്ഷിണാഫ്രിക്കയിലെ െബ്ലാംഫൊണ്ടെയ്നിൽ പിറന്ന കെപ്ലറുടെ ജന്മദിനമാണ് ഇന്ന്. കുഞ്ഞുനാളിൽ റഗ്ബിയും നീന്തലും ടെന്നിസും കളിച്ചുനടന്ന കെപ്ലർ പിന്നീടാണ് ക്രിക്കറ്റിലേക്ക് തിരിയുന്നത്.
സ്കൂൾ തലത്തിലും ജൂനിയർ ടീമുകളിലും കളിച്ച താരം, പിന്നീട് ആസ്ട്രേലിയയിലേക്ക് കുടിയേറി. 1982ൽ ബ്രിസ്ബെയ്നിൽ ഇംഗ്ലണ്ടിനെതിെരയായിരുന്നു അരങ്ങേറ്റം. 162 റൺസ് നേടി സെഞ്ച്വറിയിൽ കരിയർ തുടങ്ങി. രാജ്യാന്തര ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക വിലക്ക് നേരിട്ടതായിരുന്നു ഇൗ കുടിയേറ്റത്തിെൻറ രഹസ്യം. വിലക്കു കഴിഞ്ഞ് 1992ൽ ടീം തിരിച്ചെത്തിയപ്പോൾ കെപ്ലറും മാതൃരാജ്യത്തിനൊപ്പമെത്തി. 1992 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക അരങ്ങേറുേമ്പാൾ ആസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ കെപ്ലറായിരുന്നു നായകൻ. പിന്നീട് ടെസ്റ്റിലും കെപ്ലർ തന്നെ നയിച്ചു. 1994 ഇംഗ്ലണ്ട് പര്യടനത്തിൽ സെഞ്ച്വറിയും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.