Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightെഎ.പി.എൽ, ഏകദിനം:...

െഎ.പി.എൽ, ഏകദിനം: സ്ഥിരം വേദിയാകാൻ സ്പോർട്സ് ഹബ്

text_fields
bookmark_border
െഎ.പി.എൽ, ഏകദിനം: സ്ഥിരം വേദിയാകാൻ സ്പോർട്സ് ഹബ്
cancel

തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച സ്റ്റേഡിയങ്ങളിലൊന്നായി മാറിയ കാര്യവട്ടം സ്പോർട്സ് ഹബ് ഇനി സ്വപ്നം കാണുന്നത് െഎ.പി.എൽ, ഏകദിന മത്സരങ്ങളുടെ സ്ഥിരം വേദി പദവി. നിലവിൽ നടന്ന മൂന്ന് മത്സരങ്ങളും ഗംഭീരമായി പൂർത്തിയാക്കാൻ സാധിച്ചതാണ് സ്പോർട്സ് ഹബിന് ആത്മവിശ്വാസം നൽകുന്നത്. അടുത്ത സീസണിൽ സ്പോർട്സ് ഹബിനെ ഏകദിനമത്സരങ്ങളുടെ സ്ഥിരം വേദിയാക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് ബി.സി.സി.െഎ അധികൃതർ പറയുന്നത്.

കഴിഞ്ഞ െഎ.പി.എൽ സീസണിൽ ചെന്നൈയുടെ ഹോംഗ്രൗണ്ടായി കാര്യവട്ടം സ്പോർട്സ് ഹബ് മാറുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അവസാന ഘട്ടത്തിൽ ആ അവസരം നഷ്ടപ്പെട്ടു. പിന്നീട് അണ്ടർ 19 അന്തർദേശീയ മത്സരങ്ങൾ, ഇന്ത്യ എ, ഇംഗ്ലണ്ട് എ, ദക്ഷിണാഫ്രിക്ക എ ടീമുകളുടെ മത്സരങ്ങളും രഞ്ജിട്രോഫി, സെയ്ദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻറുകൾക്കെല്ലാം വേദിയാകാനായത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിെൻറ സാധ്യതകൾ വർധിപ്പിക്കുകയാണ്.

ഇന്ത്യയിലെ മറ്റ് പ്രധാന സ്റ്റേഡിയങ്ങളെ പോലെ പതിനായിരക്കണക്കിന് കാണികളെ ഉൾക്കൊള്ളാൻ സാധിക്കുമെന്നത് തന്നെയാണ് സ്പോർട്സ് ഹബിെൻറ പ്രധാന സവിശേഷത. 50,000 സീറ്റുകളുള്ള സ്േറ്റഡിയത്തിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് 42,000 സീറ്റുകൾ ഇവിടെയുണ്ട്. കാര്യവട്ടത്തെ 37 ഏക്കറിൽ സർക്കാറിെൻറയും ഐ.എൽ ആൻഡ് എഫ്.എസി‍െൻറയും സംയുക്ത സംരംഭമായ ഇൗ സ്റ്റേഡിയം അതിെൻറ ഘടന കൊണ്ടും ശ്രദ്ധേയമാണ്. മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കാത്ത ഫിഷ്പോണ്ട് ഡ്രെയിനേജ് സംവിധാനം ഉള്ളതിനാൽ മഴ തിമിർത്ത് പെയ്താലും മഴ ശമിച്ച് കഴിഞ്ഞാൽ മണിക്കൂറിനുള്ളിൽതന്നെ വെള്ളം പൂർണമായും നീക്കം ചെയ്ത് മത്സരം ആരംഭിക്കാനാകും.

ഏറ്റവും മികച്ച പുതിയ സ്റ്റേഡിയത്തിനുള്ള ഡേവിഡ് വിക്കേഴ്സ് രാജ്യാന്തര പുരസ്കാരം നേടിയ ഇന്ത്യയിലെ ഏക സ്റ്റേഡിയം എന്ന സ്ഥാനവും ഇൗ സ്റ്റേഡിയത്തിന് സ്വന്തം. 375 കോടി ചെലവിലാണ് സ്റ്റേഡിയം നിർമിച്ചത്. ക്രിക്കറ്റിനും ഫുട്ബാളിനും യോജിച്ച രീതിയിലാണ് രൂപകൽപന. ഹൈ ഡെഫിനിഷൻ ടി.വി സംപ്രേഷണത്തിന് യോജിച്ച ഫ്ലഡ്ലിറ്റുകൾ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സ്റ്റേഡിയവും സ്പോർട്സ് ഹബ് തന്നെ.

കളിക്കാർക്കായി സ്റ്റീം ബാത്ത്, ഐസ് ബാത്ത്, സ്പാ സൗകര്യങ്ങൾ, അപകടമുണ്ടായാൽ എട്ട് മിനിറ്റുകൊണ്ട് സ്റ്റേഡിയം മുഴുവൻ ഒഴിപ്പിക്കാൻ കഴിയുന്ന സുരക്ഷാസംവിധാനം, 18 േഗറ്റുകൾ എന്നിവയാണ് മറ്റ് അനുകൂല ഘടകങ്ങൾ. ഇതെല്ലാം ബി.സി.സി.െഎ അംഗീകരിച്ചാൽ വീണ്ടും നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് കാര്യവട്ടം സാക്ഷ്യം വഹിക്കും.


ക്രിക്കറ്റ് മത്സരത്തിൻെറ മറവിൽ വാഹനയാത്രികരെ കൊള്ളയടിച്ച് യൂനിവേഴ്സിറ്റി
തിരുവനന്തപുരം: മത്സരത്തിെൻറ മറവിൽ കേരള യൂനിവേഴ്സിറ്റി നടത്തിയത് വന്‍ പാര്‍ക്കിങ് കൊള്ള. മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി കാര്യവട്ടം യൂനിവേഴ്‌സിറ്റി കാമ്പസ്, കാര്യവട്ടം ബി.എഡ് കോളജ്, എൽ.എൻ.സി.പി.ഇ കാമ്പസ് എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരുന്നത്.

ഇരുചക്രവാഹനങ്ങള്‍ക്കായി സ്റ്റേഡിയത്തിലെ രണ്ടു പാര്‍ക്കിങ് ഗ്രൗണ്ടുകളും സജ്ജീകരിച്ചിരുന്നു. എന്നാല്‍, യൂനിവേഴ്‌സിറ്റിയുടെ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ വൻ തുകയാണ് മുന്നറിയിപ്പില്ലാതെ ഈടാക്കിയത്. കാറുകള്‍ക്ക് 250 രൂപയും ബൈക്കുകള്‍ക്ക് 100 രൂപയുമായിരുന്നു ചാര്‍ജ്.

യൂനിവേഴ്‌സിറ്റി ഡെപ്യൂട്ടി രജിസ്ട്രാറുടെ പേരിലാണ് കൊള്ള ഫീസ് ഈടാക്കിയത്. കഴിഞ്ഞ രണ്ടുതവണയും മത്സരം നടന്നപ്പോൾ ആരാധകർക്ക് സൗജന്യമായിട്ടായിരുന്നു പാർക്കിങ് അനുവദിച്ചത്. എന്നാൽ, ഇത്തവണ കേരള ക്രിക്കറ്റ് അസോസിയേഷെൻറയോ സിറ്റി പൊലീസിെൻറയോ അനുമതിയില്ലാതെ അധികൃതർ ഫീസ് ഈടാക്കുകയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ ഫീസ് ഈടാക്കിയതിനെതിരെ വാഹന ഉടമകൾ പ്രതിഷേധിച്ചെങ്കിലും പിന്മാറാൻ അധികൃതർ തയാറായിരുന്നില്ല. ഒടുവിൽ നിവൃത്തിയില്ലാതെ ചോദിച്ച കാശും നൽകി ആരാധകർക്ക് പോകേണ്ടിവന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Greenfield International Stadium
News Summary - karyavattom sports hub
Next Story