Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജിൻസൺ ‘റെക്കോഡ്’...

ജിൻസൺ ‘റെക്കോഡ്’ ജോൺസൺ

text_fields
bookmark_border
jinson-johson
cancel
camera_alt????? ?????? ??????? 800 ???????? ???????????? ?????? ??????? ????? ??????

കോഴിക്കോട്: ചക്കിട്ടപ്പാറയിലെ മൺപാതകളിലൂടെ ഒാടിത്തുടങ്ങിയ ജിൻസൺ ജോൺസൺ ഇന്ത്യൻ അത്ലറ്റിക്സിലെ മിന്നുംതാരമായി വളരുകയാണ്. പുരുഷന്മാരുടെ 800 മീറ്റർ ഒാട്ടത്തിൽ സാക്ഷാൽ ശ്രീറാം സിങ്ങിെൻറ പേരിലുണ്ടായിരുന്ന 42 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് തകർത്ത ഇൗ 27കാരൻ ഏഷ്യൻ ഗെയിംസിനും ടിക്കറ്റ് സ്വന്തമാക്കി.  ഗുവാഹതിയിൽ നടക്കുന്ന ദേശീയ ഇൻറർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വന്തമാക്കിയ ഇൗ നേട്ടം ഇന്ത്യൻ അത്ലറ്റിക്സിലെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ്.  കഠിനാധ്വാനവും അച്ചടക്കവും സ്ഥിേരാത്സാഹവും എളിമയും മുഖമുദ്രയാക്കിയ താരമാണ് ജിൻസൺ. 1500 മീറ്ററിലും ദേശീയ റെക്കോഡിനുടമയാണ് ജിൻസൺ. മാരത്തണിൽ ശിവ്നാഥ് സിങ് സ്ഥാപിച്ച റെേക്കാഡാണ് ഇന്ത്യൻ അത്ലറ്റിക്സിൽ അവശേഷിക്കുന്ന പഴക്കമുള്ള റെേക്കാഡ്. 

ശ്രദ്ധേയമായ നേട്ടത്തെക്കുറിച്ച് ചോദിച്ചാൽ  ‘വലിയ സന്തോഷം’ എന്നാണ് ജിൻസണിെൻറ ആദ്യ മറുപടി. ഏഷ്യൻ ഗെയിംസ് യോഗ്യത നേടിയത് ഇരട്ടിമധുരമാെണന്ന് താരം പറയുന്നു. ഒരു മിനിറ്റ് 45.65 സെക്കൻഡിലാണ് ഗുവാഹതിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ട്രാക്കിൽ പുതുചരിതമെഴുതിയത്. ഒരു മിനിറ്റ് 45.77 െസക്കൻഡ് ആയിരുന്നു ശ്രീറാം സിങ്ങിെൻറ പേരിലുണ്ടായിരുന്ന റെക്കോഡ്. താൻ ജനിക്കുന്നതിന് വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച റെക്കോഡാണ് തകർക്കാനായത്. 2016ൽ റിേയാ ഒളിമ്പിക്സിന് യോഗ്യത നേടിയ പ്രകടനമായ ഒരു മിനിറ്റ് 45.98 സെക്കൻഡായിരുന്നു ഇതിന് മുമ്പുള്ള ജിൻസണിെൻറ മികച്ച സമയം. അന്ന് മുതൽ മനസ്സിലൊരു തീരുമാനമെടുത്തിരുന്നു. ശ്രീറാം സിങ്ങിെൻറ റെക്കോഡ് തകർക്കുകെയന്ന്. മികച്ച ഫോമിലുള്ളപ്പോൾതന്നെ ആ നേട്ടത്തിേലക്ക് കുതിക്കുകയായിരുന്നു ലക്ഷ്യം. 

ഗുവാഹതിയിൽ ട്രാക്കിലിറങ്ങുേമ്പാൾ സ്വർണത്തെക്കുറിച്ചല്ലായിരുന്നു ചിന്ത. എല്ലാം ഒത്തുവന്നപ്പോൾ സ്വർണവും റെക്കോഡും ഏഷ്യൻ ഗെയിംസ് യോഗ്യതയും കൈവന്നെന്ന് ജിൻസൺ പറഞ്ഞു. സംസ്ഥാന സ്കൂൾ കായികേമളകളിൽ മെഡൽ നേടിത്തുടങ്ങിയ ജിൻസൺ കണ്ണൂർ സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ കീഴിൽ ആർമിയിൽനിന്ന് മികച്ച താരമായി ഉയരുകയായിരുന്നു. വിവിധ ഏഷ്യൻ ഗ്രാൻഡ്പ്രീകളിൽ സ്വർണം നേടി, വുഹാൻ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ വെള്ളിയണിഞ്ഞിരുന്നു. 

ഇപ്പോൾ ഇന്ത്യൻ ക്യാമ്പിൽ ആർ.എസ്. ഭാട്യയാണ് പരിശീലകൻ. ഭൂട്ടാനിെല തിമ്പുവിലാണ് ജിൻസനടക്കമുള്ള ഹ്രസ്വ-മധ്യദൂര താരങ്ങൾ പരിശീലിക്കുന്നത്. കോഴിക്കോട്  ചക്കിട്ടപാറയിലെ  കുളച്ചല്‍ ജോണ്‍സൺ-ശൈലജ ദമ്പതികളുടെ മകനായ ജിന്‍സൺ ഗ്രാമീൺ സ്പോർട്സ് അക്കാദമിയിലെ കെ.എം. പീറ്ററിെൻറ കീഴിലാണ് ആദ്യം പരിശീലനം നേടിയത്. ആർമിയിൽ ജൂനിയർ കമീഷൻഡ് ഒാഫിസറായ താരത്തിന് ഏഷ്യൻ ഗെയിംസിലെ സ്വർണമാണ് അടുത്ത ലക്ഷ്യം. ജിൻസണിെൻറ സ്െറ്റെലും ടെക്നിക്കും മികച്ചതാെണന്ന് വനിതകളുടെ 800 മീറ്ററിൽ ഒരു കാലത്ത് തിളങ്ങിയ ഷൈനി വിൽസൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

ഏറെ സന്തോഷമെന്ന് ശ്രീറാം സിങ്
കോഴിക്കോട്: നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള തെൻറ പേരിലുള്ള 800 മീറ്ററിലെ ദേശീയ റെക്കോഡ് ജിൻസൺ ജോൺസൻ തകർത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് ശ്രീറാം സിങ് ഷെഖാവത്ത്. വർഷങ്ങൾ പഴകിയ റെക്കോഡുകൾ തകരുന്നത് നല്ലകാര്യമാണ്. ജിൻസൺ ജോൺസൺ ഭാവിയുള്ള താരമാണെന്നും ശ്രീറാം സിങ് ‘മാധ്യമ’ത്തോട് പറഞ്ഞു.

1500, 800 മീറ്ററുകളിൽ ജിൻസണിെൻറ പ്രകടനം പ്രതീക്ഷയേകുന്നതാണ്. റെക്കോഡ് തകർത്ത വിവരമറിഞ്ഞയുടൻ അവനെ വിളിച്ചിരുന്നു. മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങളറിയിച്ചു. ഏഷ്യൻ ഗെയിംസിൽ ജിൻസണ് സ്വർണം നേടാനാകുമെന്നും ശ്രീറാം സിങ് പറഞ്ഞു. തന്നെപ്പോലെ ജിൻസണും പട്ടാളക്കാരനാെണന്നത് അഭിമാനമേകുന്നുവെന്ന് രാജ്പുത്താന റൈഫിൾസിൽനിന്ന് ഒാണററി ക്യാപ്റ്റനായി വിരമിക്കുകയും പിന്നീട് പരിശീലകനുമായ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsJinson Johnson. athletics
News Summary - Jinson Johnson win Record -Sports News
Next Story