ഐ.എസ്.എല്ലിൽ ഇന്ന് കിരീട രാവ്
text_fieldsമുംബൈ: െഎ.എസ്.എല്ലിൽ കന്നി കിരീടം തേടി ബംഗളൂരുവും എഫ്.സി ഗോവയും നേർക്കുനേർ. മുംബൈയ ുടെ ഹോം ഗ്രൗണ്ടായ ഫുട്ബാൾ അറീനയിൽ രാത്രി 7. 30നാണ് മത്സരം. ആര് കിരീടം നേടിയാലും പുതു ചാമ്പ്യന്മാരാവും. രണ്ടുവീതം കിരീടം നേടിയ അത്ലറ്റികോ ഡി കൊൽക്കത്തയും (എ.ടി.കെ) ചെന് നൈയിൻ എഫ്.സിയുമാണ് ഇതുവരെയുള്ള ചാമ്പ്യന്മാർ. തുടർച്ചയായ രണ്ടാം തവണയാണ് ബംഗളൂ രു എഫ്.സി ഇന്ത്യൻ ഫുട്ബാളിലെ ഗ്ലാമർ പോരാട്ടത്തിെൻറ ഫൈനലിന് ടിക്കറ്റ് ഉറപ്പിക്ക ുന്നത്.
നോർത്ത് ഇൗസ്റ്റിനെതിരെ ആദ്യ പാദം (2-1) കൈവിട്ടതിനു പിന്നാലെ സ്വന്തം തട്ടകത ്തിൽ 3-0ത്തിെൻറ ജയവുമായി തിരിച്ചുവന്നാണ് ബംഗളൂരുവിെൻറ ഫൈനൽ പ്രവേശം. ഗോവ ഇരുപാദങ ്ങളിലുമായി 5-2െൻറ ജയവുമായാണ് കിരിടപ്പോരിലേക്ക് കാലെടുത്തുെവച്ചത്. ഒാരോ തവണ ഫ ൈനൽ കളിച്ചവരാണ് രണ്ടു ടീമുകളും. ബംഗളൂരു കഴിഞ്ഞ സീസണിലെ റണ്ണേഴ്സ്അപ്പുകളാണെങ്കിൽ ഗോവ 2015ൽ ഫൈനൽ കളിച്ചു. ഇരുവരുടെയും കിരീടമോഹം തല്ലിക്കെടുത്തിയത് ചെന്നൈ സിറ്റി എഫ്.സിയായിരുന്നു.
നേർക്കു നേരിൽ ബംഗളൂരു
നേർക്കുനേരുള്ള പോരാട്ടത്തിൽ മുൻതൂക്കം ബംഗളൂരുവിനാണ്. നാലുതവണ ഇരുടീമുകളും െഎ.എസ്.എല്ലിൽ ഏറ്റുമുട്ടിയപ്പോൾ അതിൽ മൂന്നിലും ജയം സുനിൽ േഛത്രിയുടെ സംഘത്തിന്. ഗോവയുടെ ഏക ജയം ഇൗ സീസണിലായിരുന്നു. കൊണ്ടും കൊടുത്തും നീങ്ങിയ വാശിയേറിയ ഇൗ പോരാട്ടത്തിൽ ഗോവ 4-3ന് ജയിച്ചു. ഗോളി ഗുർപ്രീത് സിങ് സന്ധുവിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോവേണ്ടി വന്നതാണ് മത്സരത്തിൽ നീലപ്പടക്ക് വിനയായത്.
ഛേത്രി + മിക്കു
വെനിേസ്വലൻ താരം മിക്കുവും ഇന്ത്യൻ സ്റ്റാർ സ്ട്രൈക്കർ സുനിൽ േഛത്രിയുമാണ് ബംഗളൂരുവിെൻറ ഇന്ധനം. ഏതു പ്രതികൂല മത്സരത്തെയും വഴിതിരിച്ചുവിടാൻ കെൽപുള്ളവരാണിവരെന്ന് മുൻ മത്സരങ്ങളിൽ തെളിയിച്ചതാണ്. ഇന്ത്യൻ താരം ഒമ്പതു ഗോളുകളും മിക്കു അഞ്ചു ഗോളുകളും ഇതിനകം നേടി. അതിവേഗക്കാരൻ ഉദാന്ത സിങ്ങും പ്രതിരോധത്തിലെ വിശ്വസ്തരും ഒപ്പം ഗോളി ഗുർപ്രീതുമെല്ലാം ബംഗളൂരുവിെൻറ ആണിക്കല്ലാണ്.
കൊറോ + ബെഡിയ
മുൻ തൂക്കം എല്ലാകൊണ്ടും ബംഗളൂരുവിനാണെങ്കിലും ഗോവയെ എഴുതിത്തള്ളാനാവില്ല. ടൂർണമെൻറിലെ ടോപ് സ്േകാററായ (16) സ്െപയിൻകാരൻ ഫെറാൻ കൊറോമിനാസിെൻറ ഫിനിഷിങ് മികവ് തടയാൻ ബംഗളൂരു പ്രതിരോധത്തിന് വിയർക്കേണ്ടിവരും.
വയസ്സ് 36 പിന്നിെട്ടങ്കിലും ഇൗ ഗോൾ മെഷീന് ഒരു തുരുമ്പും വന്നിട്ടില്ല. തുടർച്ചയായ രണ്ടാം സീസണിലാണ് താരം ഗോൾഡൻ ബൂട്ടിന് അർഹനാവാൻ പോകുന്നത്. ഒപ്പം ഏഴ് അസിസ്റ്റും തെളിയിക്കുന്നത് ഗോളടിപ്പിക്കാനും മികവുള്ള താരമാണെന്നാണ്. മറ്റൊരു സ്പാനിഷ് താരം എഡു ബെഡിയയാണ് ഗോവയുടെ ‘ആർക്കിടെക്ടർ’. കൊറോ-ബെഡിയ സഖ്യത്തിെൻറ ഒത്തിണക്കം മനോഹരമാണ്. ഒപ്പം എടുത്തുപറയേണ്ടവരാണ് മിഡ്ഫീൽഡിലെ മൊറോക്കക്കാരൻ ഹ്യൂഗോ ബൗമസും മണിപ്പൂരി താരം ജാകിചന്ദ് സിങ്ങും. പ്രതിരോധത്തിലെ സ്ഥിരം വീഴ്ചകൂടി പരിഹരിച്ചാൽ ബംഗളൂരുവിനെ മറിച്ചിട്ട് കിരീടം ചൂടാൻ ഗോവക്കാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.