ഡൽഹിയെ ആറ് വിക്കറ്റിന് തോൽപിച്ചു; ചെന്നൈ ഫൈനലിൽ
text_fieldsവിശാഖപട്ടണം: 12 സീസണിനിടെ എട്ടാം തവണയും ചെന്നൈ സൂപ്പർ കിങ്സ് ഐ.പി.എൽ ഫൈനലിൽ. രണ്ടാം ക്വാളിഫയറിൽ ആദ്യ ഫൈന ൽ തേടിയിറങ്ങിയ ഡൽഹി കാപിറ്റൽസിനെ ആറ് വിക്കറ്റിന് തോൽപിച്ചാണ് എം.എസ്. ധോണിയും സംഘവും ഫൈനലിലേക്ക് കുതിച ്ചത്. ഞായറാഴ്ച ഹൈദരാബാദിൽ നടക്കുന്ന കലാശപ്പോരിൽ ചെന്നൈ മുംബൈ ഇന്ത്യൻസിനെ നേരിടും.
ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ ഒമ്പതിന് 147ലൊതുക്കിയ ചെന്നൈ ഒരോവർ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയാ യിരുന്നു. ഓപണർമാരായ ഫാഫ് ഡുപ്ലസിസിെൻറയും (50) ഷെയ്ൻ വാട്സണിെൻറയും (50) അർധ സെഞ്ച്വറികളാണ് ചെന്നൈക്ക് തുണ യായത്. സുരേഷ് റെയ്ന (11), ധോണി (9) എന്നിവരും പുറത്തായി. അമ്പാട്ടി റായുഡു (20), ഡ്വൈൻ ബ്രാവോ (0) എന്നിവർ പുറത്താവാതെ നിന്നു.
നേരത്തേ ബൗളിങ്ങിനെ തുണക്കുന്ന പിച്ചിൽ ടോസ് നേടിയ ചെന്നൈ നായകൻ ധോണി ഡൽഹിയെ ബാറ്റിങ്ങിനയച്ചത് അക്ഷരാർഥത്തിൽ ശരിവെക്കുന്നതായിരുന്നു ജദേജയും ഇംറാൻ താഹിറും നയിച്ച ബൗളിങ് പ്രകടനം. ബൗളിങ് നിരയുടെ കരുത്തിൽ വിശ്വസിച്ച നായകെൻറ ടീമായാണ് ഇന്നലെ വിശാഖപട്ടണത്ത് ചെന്നൈ ആദ്യം പന്തെറിഞ്ഞത്. മറുവശത്ത്, കഴിഞ്ഞ ദിവസങ്ങളിൽ ബാറ്റിങ്ങിൽ പ്രകടിപ്പിച്ച ദൗർബല്യങ്ങൾ അതിലേറെ തീവ്രതയോടെ നിലനിർത്തി ഡൽഹി ബാറ്റുവീശിയപ്പോൾ എതിരാളികൾക്ക് കാര്യമായ വെല്ലുവിളികളുണ്ടായില്ല.
ചാഹറുടെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി മടങ്ങുേമ്പാൾ ആറു പന്തിൽ സമ്പാദ്യം വെറും അഞ്ചു റൺസ്. ഏറെ വൈകാതെ ശിഖർ ധവാനും പവലിയനിലെത്തി. ഇത്തവണ ഹർഭജനായിരുന്നു വിക്കറ്റ്. കരുതിക്കളിച്ച മധ്യനിരക്കും ബാറ്റിങ് ദുഷ്കരമാക്കി ആഞ്ഞടിച്ച ചാഹറും ഹർഭജനും ജദേജയുമടങ്ങുന്ന സംഘം മികവു തുടർന്നപ്പോൾ വലിയ സ്കോർ കണ്ടെത്താൻ ആർക്കുമായില്ല. 25 പന്തിൽ 38 റൺസെടുത്ത ഋഷഭ് പന്തായിരുന്നു ഡൽഹിയിലെ ടോപ്സ്കോറർ.
24 പന്തിൽ 27 എടുത്ത മൺറോയും അവസാന രണ്ടു പന്തുകളിൽ ഒരു ഫോറും സിക്സറും പറത്തി 10 തികച്ച ഇഷാന്ത് ശർമയും ഡൽഹിയുടെ രക്ഷകരായി. മറുവശത്ത്, തീപാറുന്ന കരുത്തുമായി നിറഞ്ഞുകളിച്ച െചന്നൈ ബൗളിങ് നിരയിൽ ദീപക് ചാഹർ, രവീന്ദ്ര ദേജ, ഡ്വെയ്ൻ ബ്രാവോ, ഹർഭജൻ സിങ്ങ് എന്നിവർ രണ്ടു വിക്കറ്റുമായി തിളങ്ങി. ജദേജ മൂന്നോവറിൽ 23 റൺസ് വിട്ടുകൊടുത്താണ് രണ്ടു വിക്കറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.