Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

കിരീടക്കലാശം;െഎ.പി.എൽ: ചെന്നൈ സൂപ്പർ കിങ്സ് x സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനൽ

text_fields
bookmark_border
ipl
cancel

മുംബൈ: എട്ടാഴ്ചക്കാലത്തെ തീപാറുന്ന പോരാട്ടങ്ങൾക്കൊടുവിൽ െഎ.പി.എൽ 11ാം സീസണിന് ഞായറാഴ്ച കൊട്ടിക്കലാശം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നാലുദിനം മുമ്പ് ഏറ്റുമുട്ടിയ അതേ ടീമുകൾ തമ്മിലാണ് കിരീടപ്പോരാട്ടം. എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും കെയ്ൻ വില്യംസെൻറ ഹൈദരാബാദ് സൺറൈസേഴ്സും. ക്വാളിഫയർ ഉൾെപ്പടെ സീസണിൽ എതിരിട്ട മൂന്ന് മത്സരങ്ങളിലും ഹൈദരാബാദുകാർക്കെതിരെ നേടിയ ജയത്തിെൻറ ആത്മവിശ്വാസത്തിലാണ് ധോണിപ്പട തങ്ങളുടെ ഏഴാം ഫൈനലിനിറങ്ങുന്നത്. ചൊവ്വാഴ്ച നേരിയ മാർജിനിലാണ് കടന്നുകൂടിയതെങ്കിലും ഫൈനലിൽ മികച്ച ജയത്തോടെ മൂന്നാം കിരീടമണിഞ്ഞ് മുംബൈക്കൊപ്പമെത്താനാണ് ചെന്നൈ ലക്ഷ്യം. രണ്ടാം കിരീടം തേടി ഹൈദരാബാദുകാരും പാഡണിയും. 

ഹൈദരാബാദിെൻറ 
ബൗളിങ്

കൊൽക്കത്ത ഇൗഡൻ ഗാർഡൻസിലെ രണ്ടാം ക്വാളിഫയറിൽ മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 13 റൺസിന് പരാജയപ്പെടുത്തിയാണ് സൺറൈസേഴ്സ് ഫൈനൽ ബെർത്ത് സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 10 പന്തിൽ 34 റൺസും മൂന്ന് വിക്കറ്റും നേടി  മികച്ച ഒാൾറൗണ്ട് പ്രകടനം കാഴ്ചവെച്ച അഫ്ഗാൻ താരം റാഷിദ് ഖാെൻറ പ്രകടനം തന്നെയാണ് ഫൈനലിലും ഏവരും ഉറ്റുനോക്കുന്നത്. ആദ്യ ക്വാളിഫയറിൽ വെറും 11 റൺസ് വഴങ്ങി രണ്ട് വിക്കെറ്റെടുത്ത റാഷിദ് ചെന്നൈ ബാറ്റ്സ്മാന്മാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. 
ബാറ്റിങ്ങിൽ കെയ്ൻ വില്യംസണും ശിഖർ ധവാനും നയിക്കുന്ന മുൻനിരയുടെ പ്രകടനത്തെ ആശ്രയിച്ചാണ് ഹൈദരാബാദിെൻറ ടീം ടോട്ടൽ പിറക്കാറ്. 688 റൺസുമായി  ടൂർണമെൻറിലെ ഒാറഞ്ച് ക്യാപ്പിന് ഉടമയാണ് വില്യംസൺ. ഷാക്കിബുൽ ഹസൻ, യൂസുഫ് പത്താൻ, ദീപക് ഹൂഡ എന്നിവർകൂടി തിളങ്ങിയാൽ മികച്ച് സ്കോർ കണ്ടെത്താം. കാർലോസ് ബ്രാത്ത്വെയ്റ്റിെൻറ പ്രകടനവും നിർണായകമാവും. ബൗളിങ് നിരയാണ് പ്രധാന ആയുധം. സിദ്ധാർഥ് കൗളും (21 വിക്കറ്റ്) ഭുവനേശ്വർ കുമാറും ഉൾപ്പെടുന്ന പേസും റാഷിദും ഷാക്കിബും സന്ദീപ് ശർമയും വിക്കറ്റ് വീഴ്ത്താൻ മിടുക്കർ. 

വയസ്സൻ പടയല്ല
ചെന്നൈ

33 വയസ്സ് ശരാശരിക്കാരുമായെത്തിയ ചെന്നൈയുടെ ഫൈനൽ വിമർശകർക്കുള്ള ചുട്ടമറുപടിയാണ്. ഇനി കപ്പ് കൂടി നേടിയാൽ ഉഷറായി. പരിക്കും ചെന്നൈയിലെ വേദിനഷ്ടവുമൊന്നും വിലക്കുകാലം കഴിഞ്ഞെത്തിയ മഞ്ഞപ്പടയെ തളർത്തിയില്ല. മുതിർന്ന താരങ്ങളുടെ സാന്നിധ്യം അവർ പരിചയസമ്പത്താക്കിമാറ്റി. മുൻനിരയെ ഏറെ ആശ്രയിക്കുന്നത് തന്നെയാണ് െചന്നൈയെയും അലട്ടുന്ന പ്രശ്നം. ക്വാളിഫയറിൽ ഒാപണറായ ഫാഫ് ഡുപ്ലെസിസിെൻറ (67 നോട്ടൗട്ട് ) ഒറ്റയാൾ പ്രകടനമാണ് തോൽക്കുമെന്ന് തോന്നിയ മത്സരത്തിൽ ജയിപ്പിച്ചത്. 15 ഇന്നിങ്സുകളിൽ നിന്നായി സെഞ്ച്വറിയടക്കം 586 റൺസ് അടിച്ചുകൂട്ടിയ അമ്പാട്ടി റായുഡുവാണ് മറ്റൊരു തുറുപ്പുശീട്ട്. ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാനെന്ന പേരിന് കോട്ടംതട്ടാത്ത പ്രകടനമാണ് ഇക്കുറിയും റെയ്ന നടത്തിയത്. 14 മത്സരങ്ങളിൽനിന്നായി 413 റൺസ്. അവശ്യഘട്ടങ്ങളിൽ റൺ വാരാൻ വാട്സനും തയാർ. ക്യാപ്റ്റൻസിയും മികച്ച ഇന്നിങ്സുകളുമായി എം.എസ്. ധോണി വീണ്ടുമൊരിക്കൽ ചെന്നൈയുടെ നെടുംതൂണാവുന്നു. കഴിഞ്ഞ മത്സരത്തിൽ മിന്നൽ പ്രകടനം നടത്തിയ ഷർദുൽ ഠാകുർ, ലുൻഗി എൻഗിഡി, ഡ്വെയ്ൻ ബ്രാവോ, വെറ്ററൻ താരം ഹർഭജൻ സിങ് എന്നിവരുമുണ്ട്. 

മുഖാമുഖം
ഇരു ടീമുകളും ഇതുവരെ ഒമ്പത് പ്രാവശ്യം ഏറ്റുമുട്ടിയപ്പോൾ ഏഴ് തവണയും മഞ്ഞപ്പടക്കായിരുന്നു ജയം. രണ്ട് പ്രാവശ്യം മാത്രമേ ഹൈദരാബാദുകാർക്ക് ജയിക്കാനായുള്ളൂ. എന്നാൽ, കഴിഞ്ഞ സീസണിൽ പ്രാഥമിക ഘട്ടത്തിലടക്കം തങ്ങളെ പരാജയപ്പെടുത്തിയെത്തിയ റൈസിങ് പുണെ സൂപ്പർ ജയൻറ്സിനെ പരാജയപ്പെടുത്തി കപ്പുയർത്തിയ മുംബൈ ഇന്ത്യൻസിെൻറ പാരമ്പര്യം ഹൈദരാബാദ് പിന്തുടരുമോ എന്നതാണ് ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLchennai super kingsmalayalam newssports newsSRH
News Summary - IPL: SRH vs Chennai super kings-Sports news
Next Story