ഐ.പി.എൽ: കളി ഇന്ത്യ വിടില്ല
text_fieldsന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പിനെയും ലോകകപ്പ് ക്രിക്കറ്റിനെയും ബാധിക്കാതെ െഎ.പി.എ ൽ 12ാം സീസണിെൻറ ഫിക്സ്ചർ തയാർ. മാർച്ച് 23ന് തുടങ്ങി മേയ് അഞ്ചു വരെ നീളുന്ന പ്രാഥമി ക റൗണ്ട് മത്സരങ്ങളുടെ ക്രമം ബി.സി.സി.െഎ പുറത്തിറക്കി. മേയ് 12ന് ഫൈനലോടെ സീസൺ കൊട ിയിറങ്ങും. നോക്കൗട്ട് റൗണ്ടുകളുടെ തീയതിയും വേദിയും പിന്നീട് തീരുമാനിക്കും.
കിരീടപ്പോരാട്ടത്തിന് ചെന്നൈ വേദിയാവുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ജനുവരിയിൽ 17 മത്സരങ്ങളുടെ ഫിക്സ്ചർ ബി.സി.സി.െഎ പുറത്തുവിട്ടിരുന്നു. ബാക്കി ഷെഡ്യൂൾ തീരുമാനത്തിന് പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരെ കാത്തിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ അതതു സംസ്ഥാനങ്ങളിലും നഗരങ്ങളിലും മത്സരം വരാതെയാണ് ക്രമീകരണം. 2009ലും 2014ൽ പൊതുതെരഞ്ഞെടുപ്പ് വേളയിൽ ദക്ഷിണാഫ്രിക്കയിലും യു.എ.ഇയിലുമായാണ് ടൂർണമെൻറ് നടന്നതെങ്കിലും ഇക്കുറി ഇന്ത്യ വിടില്ല. ഏഴു ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ ആ ദിവസങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഹോം മത്സരങ്ങളില്ല.
ഇൗഡൻ ഗാർഡൻസ് തന്നെയാണ് അവരുടെ വേദി. കിങ്സ് ഇലവൻ പഞ്ചാബിെൻറ ഹോം മത്സരങ്ങൾക്കും ഇക്കുറി മാറ്റമില്ല. മൊഹാലി തന്നെയാണ് വേദി. മേയ് 12ന് ഫൈനൽ കഴിയുന്നതോടെ ലോകകപ്പിനുമുമ്പായി താരങ്ങൾക്ക് വിശ്രമിക്കാനും ഇടവേളയുണ്ട്. മേയ് 24നാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് യാത്രയാകുക. ശനിയാഴ്ച ചെന്നൈ സൂപ്പർ കിങ്സ്-ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മത്സരത്തോടെയാണ് 12ാം സീസൺ പോരാട്ടത്തിന് ക്രീസുണരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ടു മത്സരങ്ങൾ നടക്കും. വൈകീട്ട് നാലിനും രാത്രി എട്ടിനുമാണ് കളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.