ന്യൂഡൽഹി: െഎ.പി.എൽ 12ാം സീസൺ ഇന്ത്യയിൽ നടത്തില്ലെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അഡ്‌ഹോക്ക് കമ്മിറ്റി. മാര് ച്ച് 23ന് ഇന്ത്യയിൽ വെച്ച് തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിന് പന്തെറിഞ്ഞ് തുടങ്ങും. സുപ്രീംകോടതി നിയോഗിച്ച് അഡ ്‌ഹോക്ക് കമ്മിറ്റിയുടെ അനുമതിയോടെയാണ് പുതിയ തീരുമാനം. പൊതുതെരഞ്ഞെടുപ്പ് പ്രമാണിച്ച് ഐ.പി.എല്‍ ഗൾഫ് രാജ്യങ്ങളിലേക്ക് മാറ്റിയേക്കുമെന്ന തരത്തിൽ വാർത്തകൾ വരികയും അത് വൻ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
സീസണ്‍ ഇന്ത്യയിൽ വെച്ച് തന്നെ നടക്കുമെന്ന പ്രഖ്യാപനമുണ്ടെങ്കിലും ഫിക്‌സ്ചര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടീമുകളുമായി കൂടിയാലോചിച്ച ശേഷമാകും ഷെഡ്യൂള്‍ പുറത്തുവിടുക. ലീഗ് വിദേശത്തു നടത്തുന്നതിനെ എതിർത്ത് വിവിധ ടീം അധികൃതർ രംഗത്ത് വന്നിരുന്നു. രാജ്യത്ത് നടത്തുന്നതിനേക്കാൾ കൂടുതൽ സാമ്പത്തികഭാരം വരുമെന്നായിരുന്നു അവരുടെ പരാതി.
എന്നാൽ മുൻ സീസണുകൾ അപേക്ഷിച്ച് ഇത്തവണ െഎ.പി.എല്ലിന് ആവേശം കുറവായിരിക്കും. ക്രിക്കറ്റ് ലോകകപ്പ് അടുത്ത സാഹചര്യത്തിൽ വിവിധ ടീമുകളിൽ കളിക്കുന്ന വിദേശ താരങ്ങളിൽ ഭൂരിഭാഗവും സീസൺ അവസാനിക്കുന്നതിന് മുേമ്പ വിട്ട് പോവാൻ സാധ്യതയുണ്ട്. ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നേരത്തെ തന്നെ മടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.