ആവേശം അവസാന പന്ത് വരെ; മുംബൈക്ക് നാലാം കിരീടം
text_fieldsഹൈദരാബാദ്: ഭാഗ്യം തീർത്തും ചെന്നൈക്കൊപ്പമാണെന്ന് തോന്നിച്ച മത്സരം. മൂന്നു തവണ വീണുകിട്ടിയ ജീവനുമായി ഷെയ ്ൻ വാട്സെൻറ വെടിക്കെട്ടിൽ എല്ലാം തകർന്നെന്ന് മുംബൈ ആരാധകർ മനസ്സിൽ കരുതിയ നിമിഷങ്ങൾ. ഒടുവിൽ വാർട്സെൻ റ അനായാസ ക്യാച്ച് വിട്ടതിന് ലസിത് മലിംഗയുടെ തന്നെ പ്രായശ്ചിത്തവും. അവസാന ഒാവർ വരെ ആവേശം മുറ്റിനിന്ന ഫൈനൽപേ ാരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഒരു റൺസിന് തോൽപിച്ച് െഎ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിെൻറ മുത്തം.
Unprecedented scenes from Hyderabad as @mipaltan became #VIVOIPL champs for the th time!
— IndianPremierLeague (@IPL) May 12, 2019
Lasith Malinga showing his true class in the last over #MIvCSK pic.twitter.com/ZzVK0KHx5O
ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ ആവേശപ്പോരിൽ അവസാന പന്തി ൽ ഷർദുൽ ഠാകുറിനെ എൽ.ബിയിൽ കുരുക്കിയ ലസിത് മലിംഗയാണ് ചെന്നൈയുടെ കിരീടമോഹം ഒരു റൺസകലെ തല്ലിക്കെടുത്തിയത്. സ ീസണിൽ ഇതു നാലാം തവണയാണ് രോഹിത് ശർമക്കുമുന്നിൽ, എം.എസ്. ധോണിക്ക് മുട്ടുമടക്കുന്നത്.
സ്കോർ: മുംബൈ ഇന്ത്യൻസ് 149/8, ചെന്നൈ സൂപ്പർ കിങ്സ് 148/7.
150 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിനെ 59 പന്തിൽ 80 റൺസുമായി ഷെയ്ൻ വാട്സൻ മുന്നിൽനിന്ന് നയിച്ചെങ്കിലും അവസാന ഒാവറിൽ റണ്ണൗട്ടായി മടങ്ങിയത് ചെന്നൈക്ക് തിരിച്ചടിയായി. മലിംഗ എറിഞ്ഞ അവസാന ഒാവറിൽ മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത് ഒമ്പത് റൺസ്. ആദ്യ മൂന്ന് പന്തിൽ നാല് റൺസെടുത്തെങ്കിലും നാലാം പന്തിൽ ഡബിൾ ഒാടുന്നതിനിടയിൽ വാട്സൻ റണ്ണൗട്ടായി. ക്രീസിലെത്തിയ ഷർദുൽ ഠാകുർ അഞ്ചാം പന്തിൽ ഡബിളെടുത്തെങ്കിലും വിധിനിർണയമായ ആറാം പന്തിൽ പിഴച്ചു.
തീതുപ്പുന്ന മലിംഗയുടെ യോർക്കറിനു മുന്നിൽ ബാറ്റുവെക്കാൻ പിഴച്ചപ്പോൾ എൽ.ബിയിൽ മടക്കം. ഇതോടെ നാലാം തവണയും െഎ.പി.എൽ കിരീടത്തിൽ മുംബൈയുടെ മുത്തം. ഫാഫ് ഡുപ്ലസിസ് (26), സുരേഷ് റെയ്ന(8), അമ്പാട്ടി റയുഡു(1), എം.എസ്. ധോണി (2), ഡ്വെയ്ൻ ബ്രാവോ (15) എന്നിവരെല്ലാം പരാജയപ്പെട്ടപ്പോഴായിരുന്നു വാട്സെൻറ അവസാനം വരെയുള്ള വിഫല രക്ഷാപ്രവർത്തനം.
ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റിങ് തെരെഞ്ഞെടുക്കുകയായിരുന്നു. കൂറ്റനടികളുമായി തുടങ്ങിയ ഒാപണർമാരായ ക്വിൻറൺ ഡി കോക്കും, നായകൻ രോഹിത് ശർമയും നൽകിയ തുടക്കത്തിൽ ചെന്നൈ സ്കോർ ഡബ്ൾ സെഞ്ച്വറിക്കപ്പുറം എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, മാറിമാറി വജ്രായുധങ്ങൾ പ്രയോഗിച്ച ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണി അഞ്ചും ആറും ഒാവറിൽ ഒാപണിങ് കൂട്ട് പൊളിച്ചു. 17 പന്തിൽ 29 റൺസടിച്ച ഡികോക്കിനെ പുറത്താക്കി ഷർദുൽ ഠാകുറാണ് ആദ്യ ബ്രേക്ക് നൽകിയത്.
തൊട്ടുപിന്നാലെ, അേത മാതൃകയിൽ ദീപക് ചഹർ രോഹിത് ശർമയെ (15) പുറത്താക്കി. പത്തിന് മുകളിൽ സ്ട്രൈക് റേറ്റിൽ കുതിച്ച മുംബൈ പിന്നീട് കിതച്ചു. ബിഗ് ഹിറ്റർമാരായ സൂര്യകുമാർ യാദവ് (15), ഇഷൻ കിഷൻ (23), ക്രുണാൽ പാണ്ഡ്യ (7) മധ്യഒാവറുകളിൽ പുറത്തായതോടെ മുംബൈയുടെ റൺനിരക്ക് കുത്തനെ വീണു. അഞ്ച് ഒാവറിൽ 45ലെത്തിയവർക്ക് 10 ഒാവറിൽ 70ലെത്താനേ കഴിഞ്ഞുള്ളൂ. നൂറ് തൊടാൻ പിന്നെയും അഞ്ച് ഒാവർ കാത്തിരിക്കേണ്ടി വന്നു. അതിനിടെ അഞ്ച് വിലപ്പെട്ട വിക്കറ്റുകളും നഷ്ടമായിരുന്നു. അവസാന അഞ്ച് ഒാവറിൽ ക്രീസിലൊന്നിച്ച ഹാർദിക് പാണ്ഡ്യയും കീരൺ പൊള്ളാഡുമായിരുന്നു പിന്നീടുള്ള പ്രതീക്ഷ.
ഇംറാൻ താഹിറിനെ സിക്സർ പറത്തി പൊള്ളാർഡും, 18ാം ഒാവർ എറിയാനെത്തിയ ഷർദുൽ ഠാകുറിനെ രണ്ടുവട്ടം ബൗണ്ടറിക്ക് മുകളിലൂടെ പറത്തി ഹാർദിക് പാണ്ഡ്യയും സ്കോർബോർഡ് ചലിപ്പിച്ചു. ഇൗ ഒാവറിൽ പിറന്നത് 16 റൺസ്. 19ാം ഒാവറിൽ ദീപക് ചഹറെത്തുേമ്പാൾ കൂടുതൽ ആക്രമകാരിയാവാമെന്നായിരുന്നു കണക്കുകൂട്ടലുകൾ. ആദ്യ പന്ത് ബൗണ്ടറി കടന്നു. എന്നാൽ, ചഹറിെൻറ യോർകറിന് മുന്നിൽ പാളിയ പാണ്ഡ്യ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്ത്. 10 പന്തിൽ 16 റൺസ്. നാലാം ഒവാറിൽ ചഹർ സഹോദരങ്ങൾ മുഖാമുഖം. പക്ഷേ, രണ്ടാം പന്തിൽ രാഹുൽ (0) ഡുെപ്ലസിസിെൻറ പന്തിൽ കീഴടങ്ങി. അവസാന ഒാവറിൽ കൂറ്റൻ ഷോട്ടുകൾക്കായി തയാറെടുത്ത് നിന്ന പൊള്ളാർഡിനെ കബളിപ്പിച്ച് ഡ്വെയ്ൻ ബ്രാവോയും ദൗത്യം പൂർത്തിയാക്കി. ആദ്യ രണ്ട് പന്തുകൾ ട്രാംലൈനിന് പുറത്തായി പറന്നിട്ടും അമ്പയർ വൈഡ് വിളിച്ചില്ല.
ഇതിൽ പ്രതിഷേധിച്ച് പൊള്ളാർഡിനെ അമ്പയർമാർ ചേർന്നുതന്നെ സമാധാനിപ്പിക്കുകയായിരുന്നു. ഇതിനിടെ, മിച്ചൽ മെക്ലനാൻ (0) റൺഒൗട്ടായി. അവസാന രണ്ട് ഒാവറിൽ ബൗണ്ടറി നേടിയ പൊള്ളാർഡ് ടീം ടോട്ടൽ 149ലെത്തിച്ചു. 25 പന്തിൽ മൂന്നുവീതം സിക്സും ബൗണ്ടറിയും പറത്തിയാണ് പൊള്ളാർഡ് 41 റൺസെടുത്ത് ടോപ് സ്കോററായത്.
ചെന്നൈ നിരയിൽ ദീപക് ചഹർ മൂന്നു വിക്കറ്റെടുത്തപ്പോൾ ഇംറാൻ താഹിറും ഷർദുൽ ഠാകുറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.