ഒറ്റരാത്രിയിൽ കോടീശ്വരന്മാർ
text_fieldsവരുൺ ചക്രവർത്തി
നിഗൂഢ ബൗളർ എന്നാണ് ക്രിക്കറ്റ് വട്ടങ്ങളിൽ ഇൗ തമിഴ് നാട്ടുകാരെൻറ വിളിപ്പേര്. പന്തിൽ ഏഴ് വൈവിധ്യങ്ങൾ വിരിയിക്കാനുള്ള മിടുക്കാണ് മി സ്റ്റീരിയസ് സ്പിന്നർ എന്ന പേരുനൽകിയതെങ്കിൽ െഎ.പി.എൽ ലേലമേശയിലും അവനൊരു നി ഗൂഢതയായി. അടിസ്ഥാന വിലയായി നിശ്ചയിച്ച 20 ലക്ഷത്തിൽ നിന്നും തുടങ്ങി 42 മടങ്ങ് വർധിച ്ച് 8.40 കോടി രൂപയിലെത്തിയ മൂല്യത്തെ നിഗൂഢമെന്നല്ലാതെ എന്തു വിളിക്കും. അഞ്ച് പ്രമുഖ ടീ മുകൾ ഇൗ 29കാരനായി വാശിയോടെ ലേലം വിളിച്ചു കയറുേമ്പാൾ ഞെട്ടിയത് ഇന്ത്യൻ ക്രിക്കറ് റ് ലോകമാണ്. ഒടുവിൽ െഎ.പി.എൽ 12ാം സീസണിലെ ഏറ്റവും ഉയർന്ന വിലയിൽ പഞ്ചാബ് കിങ്സ് ഇലവൻ അവനെ സ്വന്തമാക്കിയതോടെ സാമൂഹിക മാധ്യമങ്ങളിൽ ചക്രവർത്തി ട്രെൻഡായി.
13ാം വയസ്സിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ക്രിക്കറ്റ് തുടങ്ങിയെങ്കിലും ക്ലച്ച് പിടിക്കാത്തതിനാൽ പഠനവഴിയിലേക്കായി വരുണിെൻറ ടേണിങ്. എസ്.ആർ.എം സർവകലാശാലയിൽ നിന്ന് ആർകിെടക്ട് ബിരുദമെടുത്ത ശേഷം ജോലി തുടങ്ങി. ഇതിനിടെ ടെന്നിസ് ബാൾ ക്രിക്കറ്റിൽ രസത്തിന് കളി തുടർന്നെങ്കിലും കാൽമുട്ടിലെ പരിക്ക് അവരെ സ്പിൻ ബൗളറിലേക്ക് തിരിച്ചുവിട്ടു. ചെന്നൈ ലീഗിലെ നാലാം ഡിവിഷൻ ക്ലബിനൊപ്പമായിരുന്നു തുടക്കം. കഴിഞ്ഞ സീസണിൽ ഏഴ് കളിയിൽ 31വിക്കറ്റ് നേടിയതോടെ തമിഴ്നാട് പ്രീമിയർ ലീഗ് ക്ലബ് മധുരൈ പാന്തേഴ്സിലെത്തി. ഇതിനിടെ 2018 െഎ.പി.എല്ലിൽ ചെന്നൈയുടെ നെറ്റ്സിൽ പന്തെറിഞ്ഞപ്പോൾ ദേശീയ താരങ്ങളും ശ്രദ്ധിച്ചു തുടങ്ങി.
അവിടെനിന്നാണ് കൊൽക്കത്ത ക്യാപ്റ്റൻ ദിനേഷ് കാർത്തിക് അവരുടെ നെറ്റ്സിലേക്ക് ക്ഷണിക്കുന്നത്. അങ്ങനെ ഇന്ത്യൻ ക്രിക്കറ്റ് ചുറ്റുവട്ടങ്ങളിൽ വരുൺ ചർച്ചയായി. ഇതിനിടെ തമിഴ്നാട് രഞ്ജി ടീമിലും വിജയ് ഹസാരെ േട്രാഫി ടീമിലുമെത്തി. ഏറ്റവും ഒടുവിൽ ലേലമേശയിൽ വണ്ടർ ബോയ് ആയും മാറി.
ശിവം ദുബെ 5 കോടി
അഞ്ച് സിക്സറിൽ കോടീശ്വരനായൊരു ക്രിക്കറ്റർ. മുംബൈയുടെ രഞ്ജി താരം 25കാരനായ ശിവം ദുബെയെ ഇങ്ങനെ വിശേഷിപ്പിക്കാം. 20 ലക്ഷം രൂപ അടിസ്ഥാന വിലയുമായി ലേലമേശയിലെത്തിയ താരത്തെ അഞ്ച് കോടിക്കാണ് ബംഗളൂരു റോയൽ ചലഞ്ചേഴ്സിെലത്തിച്ചത്. ഇടംകൈയിലെ വെടിക്കെട്ട് ബാറ്റിങ്ങും 130 കി.മീ വേഗതയിൽ പന്തെറിയാനുള്ള മിടുക്കുമാണ് കൈമുതൽ. ഇതിനേക്കാളൊക്കെ ലേലത്തിൽ താരത്തെ പ്രിയപ്പെട്ടവനാക്കിയത് മുംബൈക്കായി പുറത്തെടുത്ത വെടിക്കെട്ട് ഇന്നിങ്സുകൾ. ലേലത്തിന് തലേന്ന് ബറോഡയുടെ സ്വപ്നിൽ സിങ്ങിെൻറ ഒരോവറിൽ നേടിയ അഞ്ച് സിക്സറുകൾ അടുത്ത പകൽ അവരെ കോടീശ്വരനാക്കി. ഇതിന് മുമ്പും കാഴ്ചവെച്ചിട്ടുണ്ട് ബിഗ് ഹിറ്റുകൾ. മുംബൈ ട്വൻറി20 ലീഗിൽ പ്രവീൺ താംബെയുടെ ഒാവറിലായിരുന്നു ഒരോവറിലെ അഞ്ച് സിക്സറുകൾ. ഫസ്റ്റ്ക്ലാസിൽ മുംബൈക്കായി ആറ് കളിയിൽ രണ്ട് സെഞ്ച്വറികളോടെ 567 റൺസും നേടിയിട്ടുണ്ട്.
പ്രഭ് സിമ്രാൻ
4.8 കോടി
20 ലക്ഷത്തിൽ നിന്ന് 4.8 കോടിയിലെത്തിയ മറ്റൊരു വിസ്മയമാണ് 18കാരനായ പ്രഭ് സിമ്രാൻ സിങ്. ഒരു ട്വൻറി20 മത്സരം പോലും കളിക്കാത്ത കൗമാരക്കാരനെ അണ്ടർ 19 ഇന്ത്യൻ നായകനായുള്ള മികവാണ് കിങ്സ് ഇലവൻ പഞ്ചാബ് മാനേജ്മെൻറിനെ ആകർഷിച്ചത്. ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യ കിരീടമണിയുേമ്പാൾ 37 പന്തിൽ 65റൺസടിച്ചെടുത്ത് സിമ്രാൻ താരമായി.
പ്രയാസ് റേ ബർമൻ
1.5 കോടി
ഇഷ്ടതാരം വിരാട് കോഹ്ലിക്കൊപ്പം ഒരു സെൽഫിയെന്ന സ്വപ്നവുമായി നടന്ന പയ്യൻ, ഇന്ന് സൂപ്പർഹീറോക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടുന്നതിെൻറ ആവേശത്തിലാണ്. 16ാം വയസ്സിൽ കോടിപതിയായതിനേക്കാൾ അവന് ആവേശം കോഹ്ലിയുടെ സഹതാരമാവുന്നതു തന്നെ. 20 ലക്ഷം അടിസ്ഥാന വിലയുള്ള കൗമാരക്കാരനെ വീറുറ്റ ലേലത്തിനൊടുവിൽ ഒന്നരകോടിക്ക് ബാംഗ്ലൂരാണ് പിടിച്ചത്.
ലെഗ്സ്പിന്നറായ പ്രയാസ് ബർമൻ വിജയ് ഹസാരെ ട്രോഫിയിൽ ബംഗാളിെൻറ മുൻനിര വിക്കറ്റ് വേട്ടക്കാരനായാണ് ശ്രദ്ധനേടിയത്. ലേലത്തിലെ ഏറ്റവും ജൂനിയറും അവനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.