െഎ.പി.എൽ ലേലം രണ്ടാം ദിനം: ക്രിസ് ഗെയിൽ പഞ്ചാബിന്, ലീഗിൽ ആദ്യമായി നേപാൾ സ്വദേശിയും
text_fieldsബംഗളൂരു: താര ലേലത്തിെൻറ രണ്ടാം ദിനം ഇന്ത്യൻ താരമായ ജയദേവ് ഉനദ്കട്ടിനും ഹർദ്ദിക് പാണ്ഡ്യയുടെ സഹോദരൻ കൃണാൽ പാണ്ഡ്യക്കും നേട്ടം. ഉനദ്കട്ടിന് നിലവിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയായ 11.5 കോടിയാണ് ലഭിച്ചത്. കൃണാൽ പാണ്ഡ്യക്ക് 8.8 കോടി ലഭിച്ചപ്പോൾ, ഇന്ത്യൻ താരം മോഹിത് ശർമക്ക് 2.4 കോടി ലഭിച്ചു. മുംബൈ ഇന്ത്യൻസ് റൈറ്റ് ടു മാച്ച് കാർഡ് വഴിയാണ്കൃണാൽ പാണ്ഡ്യയെ നിലനിർത്തിയത്. 40 ലക്ഷം രൂപയിൽ തുടങ്ങി 8.8 കോടിയിലാണ് പാണ്ഡ്യ സഹോദരെൻറ ലേലം വിളി അവസാനിച്ചത്.
വാങ്ങാനാളില്ലാതിരുന്ന മുൻ ബാംഗ്ലൂർ താരം ക്രിസ് ഗെയിലിനെ പഞ്ചാബ് സ്വന്തമാക്കി. മൂന്നാം ഘട്ട ലേലത്തിലായിരുന്നു ഗെയിലിനെ 2 കോടി രൂപക്ക് പ്രീതി സിൻറയുടെ ടീം വാങ്ങിയത്. ആസ്ത്രേലിയയുടെ വെടിക്കെട്ട് ഒാൾറൗണ്ടർ അൻഡ്ര്യൂ ടൈയെ 7.2 കോടിക്ക് സ്വന്തമാക്കിയും കിങ്സ് ഇലവൻ പഞ്ചാബ് ഞെട്ടിച്ചു. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ലയൺസിന് വേണ്ടി കളിച്ച താരം ഒരു ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു. ചെന്നൈയാണ് ടൈക്ക് വേണ്ടി പഞ്ചാബുമായി മത്സരിച്ചത്. ലീഗിലേക്ക് ആദ്യ നേപാൾ സ്വദേശിയും വന്നു. ഡൽഹി ഡെയർഡെവിൾസ് 20 ലക്ഷം രൂപക്കാണ് സന്ദീപ് ലാമിച്ചനെയെ സ്വന്തമാക്കിയത്.
19 കാരനായ ഷിവം മവിയെ കൊൽകത്ത 3 കോടിക്ക് ടീമിലെത്തിച്ചു. അണ്ടർ 19 വേൾഡ് കപ്പിൽ ഇന്ത്യൻ ടീമിന് വേണ്ടി അഞ്ച് വിക്കറ്റ് നേടിയ താരമാണ് മവി. ബൗളർ ഷർദൂൽ താകൂറിനെ 2.6 കോടിക്ക് ചെന്നൈ സൂപർ കിങ്സ് വാങ്ങി. കർണാടകയുടെ ഒാൾറൗണ്ടർ ക്രിഷ്ണ ഗൗതമിനെ രാജസ്ഥാൻ റോയൽസ് 6.2 േകാടിക്ക് സ്വന്തമാക്കി. മുൻ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഗൗതം രഞ്ജിയിലും മറ്റ് ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ഇംഗ്ലണ്ടിെൻറ ഇയാൻ മോർഗൻ, വെടിക്കെട്ട് ബാറ്റ്സ്മാൻ അലെക്സ് ഹെയിൽസ് എന്നിവർ വിൽക്കപ്പെടാതെ മൂലക്കാണ്. ഒാസീസിെൻറ ഷോൺ മാർഷ്, ട്രാവിസ് ഹെഡ് എന്നിവരെയും വാങ്ങാനാളില്ല. ന്യൂസിലാൻറിെൻറ വെടിക്കെട്ട് ഒാൾറൗണ്ടർ കൊറി ആൻഡേഴ്സൻ, മോയ്സസ് ഹെൻറിക്വസ് എന്നിവരും വിൽകപ്പെടാത്തവരിൽ പെടും.
ഇന്ത്യൻ താരമായിരുന്ന മനോജ് തിവാരിയെ കിങ്സ് ഇലവൻ പഞ്ചാബ് വാങ്ങി. തമിഴ്നാട്ടുകാരനായ വാഷിങ്ടൺ സുന്ദറിന് ബാംഗ്ലൂർ മുടക്കിയത് 3.2 കോടി രൂപ. പവൻ നേഗിയെ റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ച് ബാംഗ്ലൂർ സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.