Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ 12ാം...

ഐ.പി.എൽ 12ാം പതിപ്പിന് ശനിയാഴ്ച തുടക്കം

text_fields
bookmark_border
vivo-ipl
cancel

കുട്ടി ക്രിക്കറ്റ് ലോകത്തെ രാജാവായ ഇന്ത്യൻ പ്രീമിയർ ലീഗിെൻറ ആവേശപ്പോരാട്ടങ്ങ ൾക്ക് തുടക്കമാവാൻ ഇനി നാല് ദിനരാത്രങ്ങൾ മാത്രം. ലോകകപ്പ് വർഷത്തെ ടൂർണമെൻറ് എ ന്ന വിശേഷണത്തോടെ വിരുന്നെത്തുന്ന ഇത്തവണത്തെ െഎ.പി.എല്ലിന് അതുകൊണ്ടുതന്നെ ചൂടു ം ചൂരും കൂടും. മേയ് 29നാണ് ഇംഗ്ലണ്ടിൽ ഏകദിന ലോകകപ്പിന് തുടക്കമാവുന്നത്.

അതിന് 10  ദിവസം മാത്രം മുമ്പ്, മേയ് 19നാണ് െഎ.പി.എൽ പൂരത്തിന് കൊടിയിറങ്ങുക. ലോക്സഭ തെരഞ്ഞ െടുപ്പ് കാരണം ആദ്യ രണ്ടാഴ്ചത്തെ 17 മത്സരങ്ങളുടെ ക്രമം മാത്രമാണ് നിലവിൽ പുറത്തിറ ക്കിയിട്ടുള്ളത്.

കഴിഞ്ഞവർഷം കളിച്ച എട്ട് ടീമുകൾതന്നെയാണ് ഇത്തവണയും അങ്കത്ത ട്ടിലുള്ളത്. ഡൽഹി ഡെയർ ഡെവിൾസ് പേരുമാറ്റി ഡൽഹി കാപിറ്റൽസ് ആയാണ് ഇറങ്ങുന്നത്. ച െന്നൈ സൂപ്പർ കിങ്സാണ് നിലവിലെ ജേതാക്കൾ. ചെന്നൈയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ത മ്മിൽ ശനിയാഴ്ച രാത്രി എട്ടിന് ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ഉദ് ഘാടന മത്സരം.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

2018: 14 കളികളിൽ 12 പോയ േൻറാടെ ആറാമത്

ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ഷിംറോൺ ഹെറ്റ്മെയർ, അബ്രഹാം ഡി വില്ലിയേഴ്സ്, അക്ഷദീപ് നാഥ്, പാർഥിവ് പേട്ടൽ, മിലിന്ദ് കുമാർ, ഹിമ്മത് സിങ്, ദേവ് ദത്ത് പടിക്കൽ, ഹെൻറിച് ക്ലാസൻ, ഗുർകീരത് സിങ്, മുഇൗൻ അലി, മാർകസ് സ്റ്റോയ്നിസ്, കേ ാളിൻ ഡി ഗ്രാൻഡ്ഹോം, പവൻ നേഗി, ശിവം ദുബെ, പ്രയാസ് റായ് ബർമൻ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, ടിം സൗത്തി, നഥാൻ കോൾട്ടർ നൈൽ, മുഹമ്മദ് സിറാജ്, കുൽവന്ദ് ഖെജ്റോലിയ, ഉമേഷ് യാദവ്, നവ്ദീപ് സെയ്നി. കോച്ച്: ഗാരി കേസ്റ്റൻ, ബൗളിങ് കോച്ച്: ആശിഷ് നെഹ്റ

കരുത്ത്

മുൻവർഷങ്ങളിലെ പോലെ നായകൻ കോഹ്ലി, ഡിവില്ലിയേഴ്സ് എന്നിവരുടെ ബാറ്റിങ് കരുത്തും ചഹലിെൻറ ബൗളിങ് മികവുംതന്നെയാണ് ബാംഗ്ലൂരിെൻറ കരുത്ത്. വിൻഡീസിെൻറ പുതുതാരം ഹെറ്റ്മെയർകൂടി ചേരുേമ്പാൾ ബാറ്റിങ്ങിൽ വെടിക്കെട്ടിന് കുറവുണ്ടാവില്ല. 54 മത്സരങ്ങളിൽ 70 വിക്കറ്റുമായി െഎ.പി.എല്ലിലെ മികച്ച റിസ്റ്റ് സ്പിന്നറായ ചഹലിന് പിന്തുണ നൽകാൻ സൗത്തി, കോൾട്ടർ നൈൽ, ഉമേഷ് തുടങ്ങിയവർക്കാവുമെന്നാണ് ടീമിെൻറ വിശ്വസം. ഒാൾറൗണ്ടർമാരായ സ്റ്റോയ്നിസും ഗ്രാൻഡ്ഹോമും ടീമിന് കരുത്ത് വർധിപ്പിക്കും.

ദൗർബല്യം

മികച്ച ബാറ്റിങ് നിരയും തരക്കേടില്ലാത്ത ബൗളിങ് നിരയും ശരാശരി ഒാൾറൗണ്ടർമാരും. ഇവരെ ഒരുമിപ്പിക്കുന്ന ടീം സന്തുലനം കണ്ടെത്തുക എന്നതാവും യഥാർഥ വെല്ലുവിളി. കഴിഞ്ഞവർഷവും ടീം പതറിയത് ഇവിടെയാണ്.

വിദേശ സഹായം

ഡിവില്ലിയേഴ്സ്, ഹെറ്റ്മെയർ, കോർട്ടർ നൈൽ, സ്റ്റോയ്നിസ് എന്നിവരായിരിക്കും ഫസ്റ്റ് ഇലവനിലെ ഫസ്റ്റ് ചോയ്സ് വിദേശതാരങ്ങൾ. കഴിഞ്ഞ സീസണിൽ കോർട്ടർ നൈലിെൻറ സേവനം പരിക്ക് മൂലം നഷ്ടമായിരുന്നു. പകരം കളിച്ച കോറി ആൻഡേഴ്സൺ തിളങ്ങിയതുമില്ല. സ്റ്റോയ്നിസിനെ ഒാപണിങ്ങിൽ പരീക്ഷിക്കാനാണ് സാധ്യത. ഡിവില്ലിയേഴ്സ് നാലാമതും ഹെറ്റ്മെയർ അഞ്ചാമതും വരും

ബെസ്റ്റ് ഇലവൻ

പാർഥിവ്, സ്റ്റോയ്നിസ്, കോഹ്ലി, ഡിവില്ലിയേഴ്സ്, ഹെറ്റ്മെയർ, ദുബെ, കോർട്ടർ നൈൽ, സുന്ദർ, ഉമേഷ്, ചഹൽ, സിറാജ്.

കിങ്സ് ഇലവൻ പഞ്ചാബ്

2018: 14 കളികളിൽ 12 പോയൻറുമായി ഏഴാമത്

ടീം: രവിചന്ദ്ര അശ്വിൻ (ക്യാപ്റ്റൻ), ക്രിസ് ഗെയ്ൽ, ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, കരുൺ നായർ, മന്ദീപ് സിങ്, ഡേവിഡ് മില്ലർ, സർഫ്രാസ് ഖാൻ, നികോളാസ് പൂരാൻ, പ്രഭ് സിംറാൻ സിങ്, സാം കറൻ, മോയ്സസ് ഹെൻറിക്വസ്, അഗ്നിവേഷ് അയാച്ചി, ഹർപ്രീത് ബ്രാർ, ദർശൻ നൽകൻഡെ, വരുൺ ചക്രവർത്തി, മുരുഗൻ അശ്വിൻ, മുജീബുർറഹ്മാൻ, ആൻഡ്രൂ ടൈ, ഹർഡസ് വിൽയോൻ, മുഹമ്മദ് ഷമി, അങ്കിത് രാജ്പുത്, അർഷ്ദീപ് സിങ്. കോച്ച്: മൈക് ഹെസൻ, ബാറ്റിങ് കോച്ച്: എസ്. ശ്രീറാം, ബൗളിങ് കോച്ച്: റ്യാൻ ഹാരിസ്, ഫീൽഡിങ് കോച്ച്: ക്രെയ്ഗ് മക്മില്ലൻ.

കരുത്ത്

ഗെയ്ൽ-രാഹുൽ ഒാപണിങ് കൂട്ടുകെട്ടു തന്നെയാണ് ടീമിെൻറ ഏറ്റവും വലിയ കരുത്ത്. കഴിഞ്ഞ സീസണിൽ െഎ.പി.എല്ലിലെ ഏറ്റവും മികച്ച ഒാപണിങ് ജോടിയായിരുന്നു ഇവരുടേത്. കാലം കഴിഞ്ഞെന്ന് പലരും വിധിയെഴുതിയെങ്കിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നാല് കളികളിൽ 39 സിക്സുമായി തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തിയ ഗെയ്ലിൽ ടീം ഏറെ പ്രതീക്ഷിക്കുന്നു. ഒപ്പം കഴിഞ്ഞ സീസണിൽ 158 സ്ട്രൈക്ക്റേറ്റിൽ 659 റൺസടിച്ച രാഹുലിലും. ബൗളിങ്ങിൽ സ്പിൻ ഡിപ്പാർട്മെൻറ് മികച്ചതാണ്. നായകൻ ആർ. അശ്വിനൊപ്പം അഫ്ഗാെൻറ മുജീബുർറഹ്മാനും മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും ചേർന്ന സ്പിൻ ത്രയം എതിരാളികളെ കറക്കിവീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് ടീം.

ദൗർബല്യം

മികച്ച ഒാൾറൗണ്ടർമാരുടെ കുറവും മുഹമ്മദ് ഷമി കഴിഞ്ഞാൽ ഇന്ത്യൻ പേസർമാരുടെ അഭാവവും. കറനും ഹെൻറിക്വസുമാണ് ഒാൾറൗണ്ടർമാർ. രണ്ടു പേരും ആദ്യ ഇലവനിൽ സ്ഥാനംപിടിക്കാൻ സാധ്യത കുറവുള്ളവർ.

വിദേശ സഹായം

ഗെയ്ൽ, മില്ലർ, ടൈ, മുജീബ് എന്നിവരായിരിക്കും ഫസ്റ്റ് ചോയ്സ് വിദേശതാരങ്ങൾ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പൂരാൻ വെടിക്കെട്ടുതിർക്കാൻ കെൽപുള്ള താരമാണെങ്കിലും ആദ്യ ഇലവനിൽ ഇടംപിടിക്കാൻ പ്രയാസപ്പെടും.

ബെസ്റ്റ് ഇലവൻ

ഗെയ്ൽ, രാഹുൽ, അഗർവാൾ, കരുൺ, മില്ലർ, മന്ദീപ്, അശ്വിൻ, ടൈ, രാജ്പുത്, ഷമി, മുജീബ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLsports newsipl 2019
News Summary - ipl 2019 starts-sports news
Next Story