Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 5:41 PM GMT Updated On
date_range 2 May 2019 5:42 PM GMTസ്റ്റാറായി വീണ്ടും ധോണി; ചെന്നൈ തലപ്പത്ത്
text_fieldsbookmark_border
ചെന്നൈ: ബാറ്റിങ്ങിലും സ്റ്റംപിങ്ങിലും നായകൻ മഹേന്ദ്ര സിങ് ധോണി ഒരിക്കൽകൂടി െഞട്ടി പ്പിച്ചു. െഎ.പി.എല്ലിലെ മുൻനിര ടീമുകൾ ഏറ്റുമുട്ടിയ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ചെന്നൈ സൂപ്പർ കിങ്സ് 80 റൺസിന് തോൽപിച്ചു.
22 പന്തിൽ 44 റൺസുമായി പുറത്താകാതെ വെടിക്കെട്ട് തീർത്തും സ്റ്റംപിനുപിന്നിലെ മാന്ത്രികതയിൽ മിന്നൽവേഗത്തിൽ ബെയ്ൽസ് തെറിപ്പിച്ചും ഹീറോ ആയ എം.എസ്. ധോണിയാണ് ചെന്നൈയുടെ വിജയശിൽപി. ഇതോടെ, മുൻ ചാമ്പ്യന്മാർ വീണ്ടും ഒന്നാം സ്ഥാനം പിടിച്ചെടുത്തു. സ്കോർ: ചെന്നൈ സൂപ്പർ കിങ്സ്- 179/4, ഡൽഹി ക്യാപിറ്റൽസ്- 99/10 (16.2).
ഷെയ്ൻ വാട്സെൻറ (0) വിക്കറ്റ് തുടക്കത്തിൽതന്നെ നഷ്ടമായാണ് ചെന്നൈ ഡൽഹിക്കെതിരെ ആദ്യം ബാറ്റിങ് തുടങ്ങിയത്. എന്നാൽ, ഫാഫ് ഡുപ്ലസിസും (41 പന്തിൽ 39) സുരേഷ് റെയ്നയും (37 പന്തിൽ 59) മിന്നിയത് ചെന്നൈക്ക് അടിത്തറയായി. ഒടുവിൽ ധോണിയുടെയും (22 പന്തിൽ 44*) രവീന്ദ്ര ജദേജയുടെയും (10 പന്തിൽ 25) വെടിക്കെട്ട് കൂടിയായപ്പോൾ സ്കോർ 179ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ ഇംറാൻ താഹിറും (നാലു വിക്കറ്റ്) രവീന്ദ്ര ജദേജയും (മൂന്നു വിക്കറ്റ്) ചേർന്നാണ് തകർത്തത്. സ്പിൻ മാജിക്കിൽ തളർന്ന ഡൽഹി നിരയിൽ പിടിച്ചുനിന്നത് നായകൻ ശ്രേയസ് അയ്യർ (44) മാത്രം.
22 പന്തിൽ 44 റൺസുമായി പുറത്താകാതെ വെടിക്കെട്ട് തീർത്തും സ്റ്റംപിനുപിന്നിലെ മാന്ത്രികതയിൽ മിന്നൽവേഗത്തിൽ ബെയ്ൽസ് തെറിപ്പിച്ചും ഹീറോ ആയ എം.എസ്. ധോണിയാണ് ചെന്നൈയുടെ വിജയശിൽപി. ഇതോടെ, മുൻ ചാമ്പ്യന്മാർ വീണ്ടും ഒന്നാം സ്ഥാനം പിടിച്ചെടുത്തു. സ്കോർ: ചെന്നൈ സൂപ്പർ കിങ്സ്- 179/4, ഡൽഹി ക്യാപിറ്റൽസ്- 99/10 (16.2).
ഷെയ്ൻ വാട്സെൻറ (0) വിക്കറ്റ് തുടക്കത്തിൽതന്നെ നഷ്ടമായാണ് ചെന്നൈ ഡൽഹിക്കെതിരെ ആദ്യം ബാറ്റിങ് തുടങ്ങിയത്. എന്നാൽ, ഫാഫ് ഡുപ്ലസിസും (41 പന്തിൽ 39) സുരേഷ് റെയ്നയും (37 പന്തിൽ 59) മിന്നിയത് ചെന്നൈക്ക് അടിത്തറയായി. ഒടുവിൽ ധോണിയുടെയും (22 പന്തിൽ 44*) രവീന്ദ്ര ജദേജയുടെയും (10 പന്തിൽ 25) വെടിക്കെട്ട് കൂടിയായപ്പോൾ സ്കോർ 179ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ ഇംറാൻ താഹിറും (നാലു വിക്കറ്റ്) രവീന്ദ്ര ജദേജയും (മൂന്നു വിക്കറ്റ്) ചേർന്നാണ് തകർത്തത്. സ്പിൻ മാജിക്കിൽ തളർന്ന ഡൽഹി നിരയിൽ പിടിച്ചുനിന്നത് നായകൻ ശ്രേയസ് അയ്യർ (44) മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story