Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചെന്നൈയെ ആറു...

ചെന്നൈയെ ആറു വിക്കറ്റിന് തോൽപിച്ച് ഹൈദരാബാദ്

text_fields
bookmark_border
ചെന്നൈയെ ആറു വിക്കറ്റിന് തോൽപിച്ച് ഹൈദരാബാദ്
cancel

ഹൈദരാബാദ്: തുടർ തോൽവിയിൽനിന്നും തകർപ്പർ ജയത്തോടെ തിരിച്ചുവന്ന് സൺറൈസേഴ്സ് ഹൈദരാബാദ്. ഏഴു ജയങ്ങളുമായ ി കുതിച്ച ചെന്നൈ സൂപ്പർ കിങ്സിനെ സൺറൈസേഴ്സ് ഹൈദരാബാദ് ആറുവിക്കറ്റിന് തോൽപിച്ചു. ബാറ്റിങ്-ബൗളിങ് ഡിപ ്പാർട്മെൻറുകൾ അവസരത്തിനൊത്തുയർന്നു കളിച്ചതോടെയാണ് ഹൈദരാബാദ് അനായാസ ജയം നേടിയത്. സ്കോർ ചെന്നൈ: 132/5(20 ഒാവർ), സൺറൈസേഴ്സ് ഹൈദരാബാദ്: 137/4(16.5). ചെന്നൈയെ ചെറിയ സ്കോറിന് ഒതുക്കി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന് ഡേവിഡ് വാർണാറും(25 പന്തിൽ 50), ജോണി ബെയർ സ്റ്റോയുമാണ്*(44 പന്തിൽ 61) അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ ഹൈദരാബാദ് വീണ്ടും പ്ലേഒാഫ് പ്രതീക്ഷ സജീവമാക്കി.


ക്യാപ്റ്റൻ എം.എസ്. ധോണി പരിക്കു മൂലം കളത്തിനു പുറത്തിരുന്നപ്പോൾ, സുരേഷ് റെയ്നയുടെ നിയന്ത്രണത്തിലാണ് ചെന്നൈ ഇറങ്ങിയത്. ടോസ് ലഭിച്ചപാടെ റെയ്ന ബാറ്റിങ് തെരഞ്ഞെടുത്തു. റെയ്നയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഒാപണർമാരുടേത്. ഷെയ്ൻ വാട്സണും(31), ഫാഫ് ഡുപ്ലസിസും (45) 79 റൺസ് പാർട്ട്ണർഷിപ് കൂട്ടിച്ചേർത്താണ് മടങ്ങുന്നത്. നാലുഫോറുമായി ട്രാക്കിലായ വാട്സനെ ഷഹബാസ് നദീമാണ് പുറത്താക്കുന്നത്. പിന്നാലെ വിജയ്ശങ്കറിെൻറ പന്തിൽ ഫാഫ് ഡുപ്ലസിസും മടങ്ങി.

മൂന്ന് സിക്സും മൂന്ന് ഫോറുമായി 45 റൺസെടുത്താണ് ഡുപ്ലസിസിെൻറ മടക്കം. എന്നാൽ, പിന്നീടെത്തിയ ആർക്കും കാര്യമായ സംഭാവന നൽകാനാവില്ല. സുരേഷ് റെയ്ന,(13), കേദാർ ജാദവ്(1), സാം ബില്ലിങ്സ്(0) എന്നിവർ വന്ന പാടെ മടങ്ങിയതോടെ ചെന്നൈയിൻ സ്കോർ ബോർഡ് 132ൽ ഒതുങ്ങി. അമ്പാട്ടി റായുഡുവും(25), രവീന്ദ്ര ജദേജയും(10) പുറത്താകാതെ നിന്നു. ഹൈദരാബാദിനായി റാഷിദ് ഖാൻ രണ്ടും ഖലീൽ അഹ്മദ്, ഷഹബാസ് നദീം, വിജയ് ശങ്കർ എന്നിവർ ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsipl 2019
News Summary - IPL 2019- sports news
Next Story