Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപഞ്ചാബിന്...

പഞ്ചാബിന് ആറുവിക്കറ്റ് ജയം

text_fields
bookmark_border
പഞ്ചാബിന് ആറുവിക്കറ്റ് ജയം
cancel

മൊഹാലി: ഒാപണർ ലോകേഷ് രാഹുലിെൻറയും (71 നോട്ടൗട്ട്) മായങ്ക് അഗർവാളിെൻറയും (55)അർധ സെഞ്ച്വറി മികവിൽ ഹൈദര ാബാദ് സൺറൈസേഴ്സിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് ആറുവിക്കറ്റ് ജയം. ഹൈദരാബാദ് ഉയർത്തിയ 151റൺസ് വിജയലക്ഷ്യം ഒരുപന്ത് ബാക്കിനിൽക്കേ പഞ്ചാബ് മറികടന്നു.

പഞ്ചാബ് അനായാസം ജയിക്കുമെന്ന് കരുതിയ മത്സരം അവസാന ഒാവറുകളി ൽ വിക്കറ്റുകൾ വീഴ്ത്തി ഹൈദരാബാദ് തിരിക്കുമെന്ന് കരുതിയെങ്കിലും മത്സരത്തിലെ ഹീറോ രാഹുൽ എല്ലാ സമ്മർദങ്ങള ും ഒരു ബൗണ്ടറിയിലൂടെ പറത്തിക്കളഞ്ഞു.സ്കോർ: ഹൈദരാബാദ് 150-4 (20 ഒാവർ) പഞ്ചാബ് 151-4 (19.5 ഒാവർ)

ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് ഡേവിഡ് വാർണർ (70), വിജയ് ശങ്കർ (26), മനീഷ് പാണ്ഡെ (19) എന്നിവരുടെ മികവിലാണ് 150 റൺസ് കുറിച്ചത്. പഞ്ചാബിെൻറ ക്രിസ് ഗെയിലിനെ (16) റാശിദ് ഖാൻ എളുപ്പം മടക്കി. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന രാഹുലും അഗർവാളും മികച്ച രീതിയിൽ ബാറ്റേന്തുന്ന കാഴ്ചയാണ് കണ്ടത്. ആക്രമിച്ച് കളിച്ച ഇരുവരും കൃത്യമായ ഇടവേളകളിൽ ബൗണ്ടറികളടിച്ച് സ്കോർ ഉയർത്തി.

ടീമിനെ 17.1 ഒാവറിൽ 132-2 എന്ന ശക്തമായ നിലയിലെത്തിച്ച ശേഷമായിരുന്ന അഗർവാളിെൻറ മടക്കം. ഇരുവരും ചേർന്ന് 114 റൺസ് കൂട്ടിച്ചേർത്തു. 53പന്തിൽ ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു രാഹുലിെൻറ ഇന്നിങ്സ്. മൂന്ന് ബൗണ്ടറികളും മൂന്ന് കൂറ്റൻ സിക്സറുകളും അഗർവാളിെൻറ ഇന്നിങ്സിന് ചാരുതയേകി.


സന്ദീപ് ശർമയുടെ പന്ത് സിക്സർ പറത്താനുള്ള ശ്രമം വിജയ് ശങ്കറിെൻറ കൈകളിൽ അവസാനിച്ചു. പിന്നാലെയെത്തിയ ഡേവിഡ് മില്ലറും (1) മൻദീപ് സിങ്ങും (2) എളുപ്പം മടങ്ങിയത് ടീമിനെ സമ്മർദ്ദത്തിലാക്കിയെങ്കിലും സാം കറനും (5) രാഹുലും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsipl 2019
News Summary - IPL 2019- sports news
Next Story