രാജസ്ഥാനെ 14 റൺസിന് തോൽപിച്ചു; പഞ്ചാബിന് ജയത്തുടക്കം
text_fieldsജയ്പൂർ: ‘യൂനിവേഴ്സ് ബോസ്’ ക്രിസ് ഗെയ്ൽ (47 പന്തിൽ നാല് സിക്സും എട്ട് ഫോറുമടക്കം 79) ആദ്യ കളിയിൽ തന ്നെ കത്തിക്കയറിയേപ്പാൾ കിങ്സ് ഇലവൻ പഞ്ചാബിന് െഎ.പി.എൽ 12ാം സീസണിൽ വിജയത്തുടക്കം.
ബാറ്റും ബാളും തമ്മില ുള്ള പോരാട്ടത്തിനൊപ്പം പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്ര അശ്വിെൻറ മങ്കാദിങ്ങും (ബൗൾ ചെയ്യുന്നതിന് തൊട്ട ുമുമ്പ് ക്രീസിൽനിന്ന് ഇറങ്ങിനിൽക്കുന്ന നോൺ സ്ട്രൈക്കറെ റണ്ണൗട്ടക്കൽ) അരങ്ങേറിയ മത്സരത്തിൽ രാജസ്ഥാൻ റേ ായൽസിനെതിരെ 14 റൺസിനായിരുന്നു പഞ്ചാബിെൻറ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഒാവറിൽ നാല് വിക്ക റ്റ് നഷ്ടത്തിൽ 184 റൺസെടുത്തപ്പോൾ രാജസ്ഥാെൻറ പോരാട്ടം ഒമ്പതിന് 170 റൺസിലവസാനിച്ചു.
കഴിഞ്ഞ സീസണിലെ ഫോം തുടർന്ന ജോസ് ബട്ലർ (43 പന്തിൽ രണ്ട് സിക്സും 10 ഫോറുമടക്കം 69) ആണ് രാജസ്ഥാൻ നിരയിൽ പൊരുതിയത്. ക്യാപ്റ്റൻ അജിൻക്യ രഹാനെക്കൊപ്പം (20 പന്തിൽ 27) ആദ്യ വിക്കറ്റിൽ 78 റൺസ് ചേർത്ത ബട്ലർ സഞ്ജു സാംസണിെൻറ (25 പന്തി ൽ 30) കൂടെ സ്കോറുയർത്തുേമ്പാഴായിരുന്നു അശ്വിെൻറ മങ്കാദിങ്. സ്റ്റീവൻ സ്മിത്തടക്കം (20) പിന്നീട് വന്നവർക്കാർക്കും ടീമിനെ രക്ഷിക്കാനായില്ല.
നേരത്തേ ഗെയ്ലിെൻറയും സർഫറാസ് ഖാെൻറയും (29 പന്തിൽ ഒരു സിക്സും ആറ് ഫോറുമടക്കം 46*) ബാറ്റിങ്ങാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. ടോസ് നേടിയ രാജസ്ഥാൻ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പഞ്ചാബിനായി ഇന്നിങ്സ് തുടങ്ങിയത് കഴിഞ്ഞ സീസണിലെ വിജയ ജോടി ഗെയ്ലും ലോകേഷ് രാഹുലും. ലോകകപ്പ് ടീമിൽ ഇടം തേടുന്ന രാഹുൽ (4) ധവാൽ കുൽക്കർണി എറിഞ്ഞ ആദ്യ ഒാവറിൽ കവറിലൂടെ ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും അതേ ഒാവറിൽതന്നെ വീണു.
ഒൗട്ട് സ്വിംഗറിൽ മനസ്സില്ലാമനസ്സോടെ ബാറ്റുവെച്ചപ്പോൾ വിക്കറ്റിന് പിന്നിൽ ബട്ലർക്ക് പിഴച്ചില്ല. മൂന്നാമനായെത്തിയ മായങ്ക് അഗർവാൾ കൃഷ്ണപ്പ ഗൗതമിനെതിരെ സിക്സോടെ തുടങ്ങിയെങ്കിലും പിന്നീട് ഇന്നിങ്സിന് വേഗംകൂട്ടാനായില്ല. മറുവശത്ത് ഗെയ്ൽ പതിവുപോലെ തുടക്കത്തിൽ ഇഴഞ്ഞപ്പോൾ പഞ്ചാബ് സ്കോർ 50 കടന്നത് 7.4 ഒാവറിൽ. 10 ഒാവർ പിന്നിടുേമ്പാൾ 68 റൺസ് മാത്രമായിരുന്നു സ് കോർബോർഡിൽ. അതിനിടെ, അഗർവാൾ (22) തിരിച്ചുകയറുകയും ചെയ്തു. ഗൗതമിനെ അതിർത്തിക്കപ്പുറത്തേക്ക് പറത്താനുള്ള ശ്രമം മിഡ്ഒാഫിൽ കുൽക്കർണിയുടെ കൈയിൽ അവസാനിക്കുകയായിരുന്നു.
ഗെയ്ലാട്ടം
എന്നാൽ, 12ാം ഒാവറിൽ ഗെയ്ൽ ഗിയർ മാറ്റി. ജയ്ദേവ് ഉനദ്കടിെൻറ ഒാവറിൽ പന്ത് തുടരെ അതിർത്തി തേടിപ്പാഞ്ഞു. ആദ്യ മൂന്ന് പന്തും ഫോർ. നാലാം പന്തിൽ സിക്സ്. ഒാവറിൽ പിറന്നത് 19 റൺസ്. തൊട്ടടുത്ത ഒാവറിൽ ഗൗതമിനെതിരെ സർഫറാസും രണ്ട് ബൗണ്ടറി നേടിയപ്പോൾ 11 റൺസ് വന്നു. അടുത്ത രണ്ട് ഒാവറുകളിൽ 10 റൺസ് വീതം പിറന്നപ്പോൾ പഞ്ചാബ് 15 ഒാവറിൽ 125ലെത്തി. അടുത്ത ഒാവറിൽ ഗെയ്ൽ ഒാവർഡ്രൈവിലായിരുന്നു.
സ്റ്റോക്സിനെതിരെ സിക്സും ഫോറുകളും ഒഴുകിയപ്പോൾ ഗെയ്ൽ ഏഴാം െഎ.പി.എൽ സെഞ്ച്വറിയിലേക്കെന്ന് േതാന്നിച്ചു. എന്നാൽ, അതേ ഒാവറിലെ അഞ്ചാം പന്തിൽ ഗെയ്ൽ കൊടുങ്കാറ്റിന് അന്ത്യമായി. മിഡ്വിക്കറ്റിലൂടെ സിക്സ് പായിക്കാനുള്ള ശ്രമം രാഹുൽ ത്രിപതിയുടെ മികച്ച ക്യാച്ചിൽ വിഫലമായി. മെല്ലെ തുടങ്ങിയ ഗെയ്ൽ പിന്നീട് കത്തിക്കയറുകയായിരുന്നു. ആദ്യ 27 പന്തിൽ 29 റൺസ് മാത്രമെടുത്ത ഗെയ്ലിെൻറ പിന്നീടുള്ള 50 റൺസ് പിറന്നത് വെറും 20 പന്തിൽ.
ഗെയ്ൽ പുറത്തായതോടെ സ്കോറിങ് വേഗം കുറഞ്ഞു. പകരം മറ്റൊരു വിൻഡീസ് താരം നികോളാസ് പൂരാൻ എത്തിയെങ്കിലും അടുത്ത രണ്ട് ഒാവറുകളിൽ അഞ്ച് റൺസ് വീതമേ എടുക്കാനായുള്ളൂ. ശ്രേയസ് ഗോപാലും ആർചറുമാണ് 17,18 ഒാവറുകളിൽ നിയന്ത്രണത്തോടെ പന്തെറിഞ്ഞത്. ഉനദ്കടിെൻറ അടുത്ത ഒാവറിൽ പൂരാനും സർഫറാസും ബൗണ്ടറികൾ നേടിയതോടെ 12 റൺസ് കിട്ടി. സ്റ്റോക്സ് എറിഞ്ഞ അവസാന ഒാവറിൽ പൂരാനെ (12) രഹാനെ പിടികൂടി. എന്നാൽ, മികച്ച ഫോമിലായിരുന്ന സർഫറാസ് രണ്ടാം പന്തിൽ ഫോറും അവസാന പന്തിൽ സിക്സും പറത്തി സ്കോർ 184ലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.