െഎ.പി.എൽ @ ഇന്ത്യൻ ലോകകപ്പ്
text_fields20 ഒാവറിെൻറ െഎ.പി.എൽ പൂരവും 50 ഒാവർ ദൈർഘ്യമുള്ള ഏകദിന ക്രിക്കറ്റും ഒരു ചരടിൽ കെട്ടാനാവില്ല. എങ്കിലും രണ്ടു മ ാസം നീണ്ട െഎ.പി.എല്ലും കഴിഞ്ഞ് രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം താരങ്ങൾ വീണ്ടും പാഡണിയും. അതാവെട്ട, ഏകദിന ലോകക പ്പിെൻറ വീറുറ്റ പോർക്കളത്തിലും. ഹൈദരാബാദിൽ നിലച്ച ശ്വാസം ഇനി ലണ്ടനിൽ വീണ്ടുമുയരും. എങ്കിലും െഎ.പി.എല്ലി ലെ പ്രകടനങ്ങൾ കളിക്കാരുടെ നിലവിലെ ഫോമിെൻറ സൂചനകളാണ്. അങ്ങനെയെങ്കിൽ, ലോകകപ്പിലെ ഇന്ത്യൻതാരങ്ങളുടെ പ്ര ോഗ്രസ് കാർഡ് കൂടിയാണ്. െഎ.പി.എല്ലിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനം ഇങ്ങനെ.
1 വിരാട് കോഹ്ലി (ബാംഗ്ലൂ ർ റോയൽ ചലഞ്ചേഴ്സ്)
മാച്ച്: 14, റൺസ്: 464, ശരാശരി 33.14, 50/2-100/1
തുടക്കം ശരിയായില്ലെങ്കിലും രണ്ടാം പകുതിയിൽ കോ ഹ്ലി താളംകണ്ടെത്തി. കൊൽക്കത്തക്കെതിരായ സെഞ്ച്വറി ശ്രദ്ധേയം. മികച്ച സ്പിൻ ബൗളിങ്ങിനു മുന്നിലെ പരുങ്ങൽ വീണ് ടും തെളിഞ്ഞു. എങ്കിലും കോഹ്ലി ലോകകപ്പിൽ മറ്റൊരു താരമാവും.
2 രോഹിത് ശർമ
മാച്ച്: 15, റൺസ്: 405, ശരാശരി 28.92, 50/2-100/0
ടീം കപ്പടിച്ചെങ്കിലും രോഹിത് ശരാശരിമാത്രമായിരുന്നു. കഴിഞ്ഞ രണ്ട് സീസണിനെക്കാൾ മെച്ചപ്പെട്ടു. പക്ഷേ, മാച ്ച് വിന്നിങ് ഇന്നിങ്സ് ഇല്ല. ഒാപണറായിറങ്ങിയ രോഹിതിന് ലോകകപ്പ് തയാറെടുപ്പുകൂടിയായിരുന്നു. ക്യാപ്റ് റൻസിയിൽ രോഹിത് വീണ്ടും മികച്ചുനിന്നു.
3 ശിഖർ ധവാൻ (ഡൽഹി കാപിറ്റൽസ്)
മാച്ച്: 16, റൺസ്: 521, ശരാശരി 34.73, 50 /5-100/0
പ്രതീക്ഷകൾക്കൊത്ത് ബാറ്റ്വീശിയ താരം. ടീമിനെ േപ്ല ഒാഫിലെത്തിക്കുന്നതിൽ ധവാെൻറ സ്ഥിതയാർന്ന പ് രകടനം കാരണമായി. തുടക്കം പതുക്കെയാണെങ്കിലും ധവാൻ ശരാശരി സ്കോർ കണ്ടെത്തി മടങ്ങി.
4 ലോകേഷ് രാഹുൽ (കിങ് സ് ഇലവൻ പഞ്ചാബ്)
മാച്ച്: 14, റൺസ്: 593, ശരാശരി 42.06, 50/6-100/1
ഇന്ത്യൻ ആരാധകർക്കുള്ള നല്ലവാർത്തയാണ് രാഹുലിെ ൻറ ബാറ്റ്. ടീം ഒാപണറുടെ റോളിൽ മികച്ച ഇന്നിങ്സുകൾ പിറന്നേതാടെ, ലോകപ്പിൽ ഇന്ത്യക്ക് ലഭിക്കുന്നത് ഫോമി േലക്കുയർന്ന ബാറ്റ്സ്മാനെ. നാലാം നമ്പറിൽ വിജയ് ശങ്കറിനെക്കാൾ അനുയോജ്യ രാഹുലാണെന്ന് സീസൺ തെളിയിക്കുന്നു.
5 കേദാർ ജാദവ് (ചെന്നൈ സൂപ്പർകിങ്സ്)
മാച്ച്: 14, റൺസ്: 162, ശരാശരി 18.00, 50/1-100/0
സീസണിൽ വലിയ പരാജയം. ചെന്നൈയുടെ മധ്യനിരയിൽ നിർണായകമെന്നായിരുന്നു കണക്കൂകൂട്ടൽ. പക്ഷേ, നേടിയത് ഒരു അർധസെഞ്ച്വറി മാത്രം. അവസരം ലഭിച്ചിട്ടും തിളങ്ങാനായില്ല. തോളിലെ പരിക്ക് കാരണം ബൗളർ എന്ന നിലയിലും കാര്യമായ സംഭാവന നൽകാനായില്ല.
6 എം.എസ്. ധോണി (ചെന്നൈ സൂപ്പർകിങ്സ്)
മാച്ച്: 15, റൺസ്: 416, ശരാശരി 83.20, 50/3-100/0
ചെന്നൈയുടെ ‘തല’ വീണ്ടും സൂപ്പർതാരമായി. ടീമിെൻറ ഏറ്റവും ഉയർന്ന റൺസ് സ്കോറർ, സിക്സ് ഹിറ്റർ, ഫിനിഷർ, ചടുല സ്റ്റംപിങ്, പിഴക്കാത്ത തന്ത്രങ്ങൾ-ലോകകപ്പിലേക്ക് ധോണി പത്തരമാറ്റിൽ തന്നെ തയാർ. മധ്യനിരയിൽ ഉത്തരവാദിത്തത്തോടെ കളിച്ച ക്യാപ്റ്റൻ കൂൾ വിരാട് കോഹ്ലിക്ക് ഏറെ ആശ്രയമാവും.
7 ഹാർദിക് പാണ്ഡ്യ (മുംബൈ ഇന്ത്യൻസ്)
മാച്ച്: 16, റൺസ്: 402, ശരാശരി 44.86, 50/1-100/0; വിക്കറ്റ് 14
വിലക്കും വിവാദവും കഴിഞ്ഞ് പ്രതീക്ഷ നൽകുന്ന േഫാമിലാണ് പാണ്ഡ്യയുടെ തിരിച്ചുവരവ്. ബാറ്റിലും ബൗളിലും മുംബൈയുടെ കിരീടവിജയത്തിൽ നിർണായകമായി. ലോകകപ്പ് ടീമിൽ ഒാൾറൗണ്ടറെന്ന നിലയിൽ പാണ്ഡ്യയെ വിശ്വസിക്കാം. ടീം ആവശ്യപ്പെടുേമ്പാൾ ബാറ്റിലും ബൗളിലും പാണ്ഡ്യ ഉത്തരവാദിത്തമേറ്റെടുത്താണ് കളിച്ചത്.
8 രവീന്ദ്ര ജദേജ (ചെന്നൈ സൂപ്പർ കിങ്സ്)
മാച്ച്: 16, റൺസ്: 106, ശരാശരി 35.33; വിക്കറ്റ് 15
എക്സ്ട്രാ പേസർ എന്ന ടിക്കറ്റ് കീറിയാണ് രവീന്ദ്ര ജദേജ ലോകകപ്പ് ടീമിലെത്തിയത്. എന്നാൽ, ആ പ്രതീക്ഷകൾക്കൊത്ത പ്രകടനമൊന്നും െഎ.പി.എല്ലിൽ കണ്ടില്ല. ബാറ്റിൽ തീർത്തും പരാജയം, ബൗളിൽ കാര്യമായ സ്വാധീനം ചെലുത്താനുമായില്ല.
9 ദിനേഷ് കാർത്തിക് (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)
മാച്ച്: 14, റൺസ്: 253, ശരാശരി 31.62, 50/2-100/0
കാർത്തികിെൻറ കരിയറിലെ മോശം സീസണുകളിൽ ഒന്നാണിത്. ടീം നായകനാണെങ്കിലും ബാറ്റിൽ അദ്ദേഹത്തിന് മികവിലേക്കുയരാനായില്ല. ഇൗഡൻ ഗാർഡനിൽ നേടിയ 97 റൺസായിരുന്നു ഉയർന്ന സ്കോർ. ടീമിനകത്തെ പടലപ്പിണക്കങ്ങളുടെ പേരിലും നായകൻ വിവാദത്തിലായി.
10 വിജയ് ശങ്കർ (സൺറൈസേഴ്സ് ഹൈദരാബാദ്)
മാച്ച്: 15, റൺസ്: 244, ശരാശരി 20.33, 50/0-100/0; വിക്കറ്റ് 1
അമ്പാട്ടിറായുഡുവിനെയും ഋഷഭ് പന്തിനെയും മറികടന്ന് വിജയ് ശങ്കറിനെ എന്തിന് ലോകകപ്പ് ടീമിലെടുത്തുവെന്ന ചോദ്യം െഎ.പി.എൽ കൂടുതൽ ശക്തമാക്കി നിലനിർത്തുന്നു. ബാറ്റിൽ തീർത്തും പരാജയം. ബൗളറെന്ന നിലയിൽ കാര്യമായി പരിഗണിക്കപ്പെട്ടുമില്ല.
11 കുൽദീപ് യാദവ് (കൊൽക്കത്ത)
മാച്ച്: 9, റൺസ് 12, വിക്കറ്റ്-4, ശരാശരി 71.50, ഇേക്കാണമി 8.66
ഇൗ സീസൺ െഎ.പി.എൽ കുൽദീപിേൻറതായി മാറിയില്ല. ഇൗഡൻ ഗാർഡനിലെ ഫ്ലാറ്റ് പിച്ചിലും ചൈനമെൻ ബൗളർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ബംഗളൂരുവിനെതിരായ അവസാന മത്സരത്തിൽ അടികൊണ്ട് തളർന്നപ്പോൾ കണ്ണീരോടെ മാറിനിന്ന കുൽദീപിെൻറ കാഴ്ച ഇന്ത്യയുടെ ലോകകപ്പ് തയാറെടുപ്പിനുമൊരു പ്രഹരമാണ്. ചൈനമെൻ ബൗളറുടെ വൈവിധ്യം വിദേശികളും പഠിച്ചെടുത്തു. ഇംഗ്ലണ്ടിൽ ഇനിയെന്തെന്ന് കാത്തിരുന്ന് കാണാം.
12 യുസ്വേന്ദ്ര ചഹൽ (ബാംഗ്ലൂർ)
മാച്ച്: 14, വിക്കറ്റ് 18, ശരാശരി 21.44, ഇേക്കാണമി 7.82
ബാംഗ്ലൂർ ബൗളിങ് നിരയിൽ സ്ഥിരതയാർന്ന പ്രകടനം. ടീമിെൻറ ടോപ് വിക്കറ്റ് വേട്ടക്കാരൻ. പവർേപ്ലയിൽ ക്യാപ്റ്റൻ കോഹ്ലിയുടെ വിശ്വസ്തനായിരുന്നു. കുൽദീപ് തളരുേമ്പാൾ ഇന്ത്യക്ക് ചഹലിൽ വിശ്വസിക്കാമെന്ന് െഎ.പി.എൽ തെളിയിക്കുന്നു.
13 ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യൻസ്)
മാച്ച്: 15, വിക്കറ്റ്: 19, ശരാശരി 21.52, ഇേക്കാണമി 6.63
ലോകകപ്പിനുള്ള ഇന്ത്യക്ക് ഏറ്റവും ആത്മവിശ്വാസം നൽകുന്നത് ഇൗ മുംബൈ പേസറുടെ പ്രകടനം. ടീമിനെ കിരീടത്തിലേക്ക് നയിച്ച ബുംറ ഇന്നും ഇന്ത്യയുടെ മുൻനിര ആയുധം തന്നെ. പരിക്കിെൻറ ആശങ്ക ബൗണ്ടറിക്ക് പുറത്താക്കിയത് ഒന്നാമത്തെ ഘടകം. യോർക്കർ, ഡെത് ഒാവറിലെ ബൗളിങ്, റൺസ് വിട്ടുകൊടുക്കാനുള്ള മടി, വിക്കറ്റ് കൊയ്ത്ത് എല്ലാത്തിലും ബുംറ പ്രതീക്ഷകൾക്കൊപ്പം. ഫൈനലിലും തിളങ്ങി. അധ്വാനിച്ചു തളർന്ന താരത്തിന് രണ്ടാഴ്ചത്തെ വിശ്രമമാണ് അനിവാര്യം.
14 മുഹമ്മദ് ഷമി (പഞ്ചാബ്)
മാച്ച്: 14, വിക്കറ്റ് 19, ശരാശരി 24.68, ഇേക്കാണമി 8.68
െഎ.പി.എല്ലിൽ ഷമിയുടെ മികച്ച സീസൺ. പരിചയ സമ്പത്തുള്ള പേസറായി പഞ്ചാബിെൻറ ആക്രമണത്തിൽ മുന്നിലുണ്ടായിരുന്നു. പവർേപ്ലയിലും ഡെത്ത് ഒാവറിലും വജ്രായുധം. ലോകകപ്പിൽ ഇന്ത്യക്ക് ഷമിയെ കാര്യമായി തന്നെ ആശ്രയിക്കാമെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു െഎ.പി.എല്ലിൽ.
15 ഭുവനേശ്വർ കുമാർ (ഹൈദരാബാദ്)
മാച്ച്: 15, വിക്കറ്റ് 13, ശരാശരി 45.46, ഇേക്കാണമി 7.81
വിക്കറ്റ് വീഴ്ത്താൻ ഭുവി വല്ലാതെ പാടുപെട്ടു. എങ്കിലും റൺസ് വിട്ടുനൽകാതെ പന്തെറിയാനും പന്തിൽ നിയന്ത്രണം നിലനിർത്താനും ഭുവിക്ക് കഴിഞ്ഞിരുന്നു. യോർകറിൽ കൃത്യത കുറെഞ്ഞന്നും പരാതി. കെയ്ൻ വില്യംസെൻറ അസാന്നിധ്യത്തിൽ ടീമിെൻറ നായകനും ഭുവിയായിരുന്നു. അത് പ്രകടനത്തെ ബാധിച്ചിരിക്കാം. എങ്കിലും ഇംഗ്ലണ്ടിലെ ഇഷ്ടമണ്ണിൽ ഭുവി ഫോമിലേക്കുയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.