ചെന്നൈ സൂപ്പർ കിങ്സിനോട് നാണംകെട്ട തോൽവിയേറ്റുവാങ്ങി കിങ്സ് ഇലവൻ പഞ്ചാബ്. ചെന്നൈ ഉയര്‍ത്തിയ 161 എന്ന പ ൊരുതാവുന്ന ലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 138 റൺസ് മാത്രം. ഇ തോടെ ചെന്നൈ 22 റണ്‍സിന് വിജയിച്ചു. ഹര്‍ഭജന്‍ സിങും ഇംറാന്‍ താഹിറും രവീന്ദ്ര ജഡേജയുമടങ്ങിയ സ്പിൻ ത്രയമാണ് പഞ്ചാബിനെ ജയത്തിൽ നിന്ന് അകറ്റിയത്.
മധ്യ ഓവറുകളിൽ വിക്കറ്റുകളെടുക്കാതെ പന്തെറിഞ്ഞ ഇവർ വിട്ട്കൊടുത്തത് നിസാര റൺസുകൾ മാത്രം. സ്ലോ പന്തുകളെറിഞ്ഞ് പേസര്‍മാരും മികച്ച പിന്തുണ നൽകിയതോടെ ചെന്നൈ അനായാസമായി വിജയം കൈവരിക്കുകയായിരുന്നു. പഞ്ചാബ് നിരയിൽ ക്രിസ് ഗെയിൽ(5) മായങ്ക് അഗര്‍വാൾ(0) എന്നിവർ പെട്ടെന്ന് മടങ്ങിയിരുന്നു. എന്നാൽ ലോകേഷ് രാഹുലും(55) സര്‍ഫറാസ് ഖാനും(67) പൊരുതിക്കളിച്ച് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.
ഹര്‍ഭജന്‍ സിങ് നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഓവറുള്‍പ്പെടെ 17 റണ്‍സ് വിട്ടുകൊടുത്ത്, രണ്ട് വിക്കറ്റ് വീഴ്ത്തി. ഇംറാന്‍ താഹിര്‍ നാല് ഓവറിൽ വിട്ടുകൊടുത്തത് 20 റണ്‍സ് മാത്രം. ജഡേജയാകട്ടെ 24 റണ്‍സ് മാത്രമാണ് വിട്ട്നൽകിയത്. അവസാന ഓവറുകളില്‍ പഞ്ചാബ് ബാറ്റിങ് നിര ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും പേസർമാർ സ്ലോ ബോളുകള്‍ എറിഞ്ഞ് ചെന്നൈക്ക് അപകടം ഒഴിവാക്കുകയായിരുന്നു.
ഫാഫ് ഡുപ്ലെസിയും(38 പന്തില്‍ 54) അവസാനത്തില്‍ എം.എസ് ധോണിയും(23 പന്തില്‍ 37) മികച്ച രീതിയില്‍ ബാറ്റുവീശിയതോടെയാണ് ചെന്നൈ സ്‌കോര്‍ 160ലെത്തിയത്. വാട്‌സണ്‍ 26ഉം സുരേഷ് റെയ്‌ന 17ഉം റൺസെടുത്തു. റായിഡു 21 റണ്‍സ് നേടി.