വാട്സൻ തിളങ്ങി; ചെന്നൈക്ക് ആറു വിക്കറ്റ് ജയം
text_fieldsചെന്നൈ: സിക്സും ഫോറുമായി മൈതാനം നിറഞ്ഞ ഷെയ്ൻ വാട്സനിലൂടെ ചെന്നൈ സൂപ്പർ കിങ്സ് വിജയ വഴിയിൽ. രണ്ടു ദിനം മ ുമ്പ് ബാംഗ്ലൂരിനെതിരെ ഒരു റണ്ണിന് കീഴടങ്ങിയ ചെന്നൈ സൺറൈസേഴ്സ് ഹൈദരാബാദിനെ ആറു വിക്കറ്റിന് തോൽപിച്ച് െഎ.പി.എൽ 12ാം സീസണിലെ േപ്ല ഒാഫിലേക്ക്. പോയൻറ് പട്ടികയിൽ ധോണിപ്പട ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
കഴിഞ്ഞ സീസണിലെ നിഴൽ മാത്രമായി ഒതുങ്ങിയ വാട്സൻ ഇക്കുറി തുടർച്ചയായി പരാജയപ്പെട്ടപ്പോഴും വിശ്വാസം നിലനിർത്ത ിയ ക്യാപ്റ്റനുള്ള പ്രതിഫലമായി ചാമ്പ്യൻ ഇന്നിങ്സ്. 53 പന്തിൽ ഒമ്പത് ഫോറും ആറ് സിക്സുമായി 96 റൺസെടുത്താണ് വാട്സൻ ഹൈ േവാൾട്ടിൽ കത്തിജ്ജ്വലിച്ചത്. ഇതുവരെ 10 കളിയിൽ 147 റൺസ് മാത്രമായിരുന്നു വാട്സെൻറ സമ്പാദ്യം.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒാപണർ ഡേവിഡ് വാർണറുടെയും (57), മനീഷ് പാണ്ഡെയുടെയും (83 നോട്ടൗട്ട്) മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. േജാണി ബെയർസ്റ്റോയെ (0) രണ്ടാം ഒാവറിൽ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ വാർണറും പാണ്ഡെയും ടീമിന് രക്ഷയാവുകയായിരുന്നു. വിജയ് ശങ്കർ 25ഉം, യൂസുഫ് പത്താൻ അഞ്ചും റൺസെടുത്തു. ഹർഭജൻ സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ചെന്നൈക്കും തകർച്ചയോടെയായിരുന്നു തുടക്കം. ഫാഫ് ഡുെപ്ലസിസിനെ (1) മൂന്നാം ഒാവറിൽ നഷ്ടമായി. പിന്നീടാണ് വാട്സനും സുരേഷ് റെയ്നയും (38) പിടിച്ചുനിന്ന് കളിച്ചത്. റെയ്നക്കു പിന്നാലെയെത്തിയ അമ്പാട്ടി റായുഡുവും (38) മികച്ച പിന്തുണ നൽകി. സെഞ്ച്വറിയോടെ ചെന്നൈക്ക് വിജയം സമ്മാനിക്കാനുള്ള ഒരുക്കത്തിനിടെ വാട്സൻ ഹൈദരാബാദ് നായകൻ ഭുവനേശ്വർ കുമാറിെൻറ പന്തിൽ വിക്കറ്റ് കീപ്പർ ബെയർസ്റ്റോവിന് പിടികൊടുത്ത് മടങ്ങി.
സ്കോർ മൂന്നിന് 160. അവസാന 17 പന്തിൽ ജയിക്കാൻ 15 റൺസ് കൂടി വേണമെന്നിരിക്കെ ചെന്നൈ അപ്രതീക്ഷിത പ്രതിരോധത്തിലായി. അമ്പാട്ടി റായുഡുവും, കേദാർ ജാദവും 18ഉം, 19ഉം ഒാവറിൽ സ്കോർ ചെയ്യാൻ മറന്നു. നിർണായക ഘട്ടത്തിൽ ഭുവനേശ്വറിെൻറ ഒാവറിൽ മൂന്നും, ഖലീൽ അഹമ്മദ് എറിഞ്ഞ 19ാം ഒാവറിൽ നാലും റൺസ് മാത്രമാണ് പിറന്നത്. ഇതിനിടെ റായുഡു (21) മടങ്ങൂകയും ചെയ്തു. ഒടുവിൽ അവസാന ഒാവറിൽ കേദാർ ജാദവ് (11) സിക്സറിലൂടെ ടീമിനെ ജയത്തിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.