ജയ്പൂരിൽ ചെന്നൈക്ക് പൊരുതാവുന്ന സ്കോർ
text_fieldsജയ്പൂർ: സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ സ്കോർ 200 കടത്താമെന്ന് കരുതിയ ചെന്നൈ സൂപ്പർ കിങ്സിെൻറ മോഹങ്ങളെ തച്ചുടച്ച് രാജസ്ഥാൻ റോയൽസ്. വമ്പൻമാർ കൊമ്പുകോർത്ത ഐ പി എല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ 176-4 റണ്‍സാണ് നേടിയത്. 52 റണ്‍സെടുത്ത സുരേഷ് റെയ്‌ന പുറത്തായത് ചെന്നൈയുടെ സ്കോർ വേഗത കുറച്ചു. ഇത് റൈനയുെട 34ാം ഐ പി എൽ അര്‍ധസെഞ്ചുറിയാണ്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈക്ക് തിരിച്ചടിയേകി മൂന്നാം ഓവറില്‍ തന്നെ ഫോമിലുള്ള അമ്പാട്ടി റായിഡു(12) പുറത്തായി അപകടകാരിയായ ജോഫ്ര ആര്‍ച്ചറിനായിരുന്നു വിക്കറ്റ്. തുടർന്ന് ഒത്തുചേര്‍ന്ന ഷെയ്ന്‍ വാട്‌സണും (39) സുരേഷ് റെയ്‌നയും ചേര്‍ന്ന് ഇന്നിംഗ്‌സിനെ ചലിപ്പിക്കുകയായിരുന്നു. എന്നാൽ ആർച്ചർ തന്നെ ഷെയ്ന്‍ വാട്‌സണെയും വീഴ്ത്തി ചെന്നൈയെ വീണ്ടും ഞെട്ടിക്കുകയായിരുന്നു.
തുടർന്ന് ഇഷ് സോധി റൈനയേയും മടക്കിയയച്ചു. 22 പന്തില്‍ 27 റണ്‍സെടുത്ത ബില്ലിംഗ്‌സ്, 23 പന്തില്‍ 33 റണ്‍സെടുത്ത ധോണി എന്നിവർ ചേർന്നാണ് ചെന്നൈ സ്കോർ 170 കടത്തിയത്. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റുകളെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.