Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡൽഹിയോട് ഏഴു റൺസ്...

ഡൽഹിയോട് ഏഴു റൺസ് തോൽവി: പ്ലേഒാഫ് ഉറപ്പിക്കാതെ പുണെ

text_fields
bookmark_border
ഡൽഹിയോട് ഏഴു റൺസ് തോൽവി: പ്ലേഒാഫ് ഉറപ്പിക്കാതെ പുണെ
cancel
ന്യൂഡൽഹി: പ്ലേഒാഫ് ഉറപ്പിക്കാനുള്ള സുവർണാവസരം കളഞ്ഞുകുളിച്ച് പുണെ ഡൽഹിക്ക് മുന്നിൽ ഏഴ് റൺസ് തോൽവി വഴങ്ങി. ഇതോടെ ഒാരോ കളി ബാക്കിയുള്ള കൊൽക്കത്ത, പുണെ, ഹൈദരാബാദ്, പഞ്ചാബ് ടീമുകൾക്ക് പ്ലേഒാഫ് ഉറപ്പിക്കാൻ ഇനിയും പോരടിക്കണം. 18 പോയൻറ് നേടിയ മുംബൈ മാത്രമാണ് നിലവിൽ നോക്കൗട്ട് ഉറപ്പിച്ചത്. 

െഎ.പി.എൽ പ്ലേഒാഫ് കാണാതെ പുറത്തായ ഡൽഹിക്കിത് സ്വന്തം കാണികൾക്ക് മുന്നിലെ അഭിമാനപ്പോരാട്ടം മാത്രമായിരുന്നു. ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ്നേടിയ ഡൽഹി ബാറ്റിങ് തെരഞ്ഞെടുത്തു. 45 പന്തിൽ 64 റൺസെടുത്ത മലയാളി താരം കരുൺ നായരുടെയും 22 പന്തിൽ 36 റൺസെടുത്ത ഋഷഭ് പന്തിെൻറയും മികച്ച പ്രകടനത്തിൽ നിശ്ചിത ഒാവറിൽ ഡൽഹി എട്ടുവിക്കറ്റ് നഷ്ടത്തിൽ 168 റൺെസടുത്തു. 
 
ഋഷഭ് പന്തിെൻറ ബാറ്റിങ്
 


മികച്ച സ്കോറിനെതിരെ െപാരുതാൻ ക്രീസിലെത്തിയ പുണെയുടെ ഒാപണിങ് ജോടികളായി അജിൻക്യ രഹാനെയും (0) രാഹുൽ തൃപാഠിയും (7) പെട്ടന്ന് പുറത്തായി. സ്റ്റീവൻ സ്മിത്തിെൻറയും (38) മനോജ് തിവാരിയുടെയും (60) ബാറ്റിങ് മികവിൽ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പോരാട്ടവീര്യം 161 റൺസിന് അവസാനിച്ചു. ബെൻ സ്റ്റോക്ക് 25 പന്തിൽ 33 റൺസെടുത്തു.

നേരത്തെ ഒാപണർ സഞ്ജു വി. സാംസണെ ആദ്യ ഒാവറിൽതന്നെ നഷ്ടമായ ഡൽഹി പിന്നീട് കരുതിക്കളിക്കുകയായിരുന്നു. കഴിഞ്ഞ കളിയിെല വെടിക്കെട്ടു വീരൻ ശ്രേയസ് അയ്യർ (3) മൂന്നാം ഒാവറിൽ പുറത്തായതോടെ ആതിഥേയർ വൻതകർച്ചയടെ വക്കിലായി. പിന്നീട് മൂന്നാം വിക്കറ്റിൽ പന്തും കരുണും ചേർന്ന് 74 റൺസിെൻറ കൂട്ടുകെട്ടുണ്ടാക്കിയതാണ് ടീമിന് തുണയായത്. മർലോൺ സാമുവൽസ് 27ഉം അമിത് മിശ്ര 13ഉം പാറ്റ് കുമ്മിൻസ് 11ഉം റൺസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2017
News Summary - ipl 2017
Next Story