Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightെഎ.പി.എല്ലിൽ...

െഎ.പി.എല്ലിൽ ബാറ്റിങ് പൂരം

text_fields
bookmark_border
െഎ.പി.എല്ലിൽ ബാറ്റിങ് പൂരം
cancel
ഇന്ത്യൻ പ്രീമിയർ ലീഗിെൻറ 11ാം സീസൺ മൂന്നാംവാരത്തിലേക്ക് നീങ്ങുന്നു. വിധിനിർണയത്തിനും വിലയിരുത്തലിനും കൂട്ടിക്കിഴിക്കലിനും സമയമായില്ലെങ്കിലും ഇതുവരെയുള്ള പോരാട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഇൗ സീസണിൽ ബാറ്റ്സ്മാന്മാർ ഒരുപടികൂടി മുന്നേറിയതായി കാണാം. റൺറേറ്റ് സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. കഴിഞ്ഞ 10 സീസണുകളേക്കാൾ ഉയരത്തിലാണ് ഇക്കുറി റൺറേറ്റ്. ആദ്യ 14 മത്സരങ്ങൾ താരതമ്യപ്പെടുത്തുേമ്പാൾ ഇക്കുറി റൺറേറ്റ് 8.86 ആണ്. പവർേപ്ല ഒാവറുകളുടെ കാര്യത്തിലും ഏറെ മുന്നിലാണ് 11ാം സീസൺ. ഇക്കുറി ആദ്യ ആറോവറിലെ ശരാശരി 9.36 ആണ്. െഎ.പി.എൽ ചരിത്രത്തിൽ ആദ്യമായാണ് ആദ്യ 14 മത്സരങ്ങൾ പിന്നിടുേമ്പാൾ ഒമ്പതിന് മുകളിൽ പവർേപ്ല റൺറേറ്റ് എത്തുന്നത്. ഇതുവരെ പിറന്നത് 4684 റൺസ്, 207 സിക്സ്. 
ചേസിങ്ങിനോട് പ്രിയം
ഇക്കുറി ക്യാപ്റ്റന്മാർക്ക് താൽപര്യം രണ്ടാമത് ബാറ്റ് ചെയ്യാൻ. കഴിഞ്ഞ 14  മത്സരങ്ങളിലും ടോസ് നേടിയ നായകന്മാർ തിരഞ്ഞെടുത്തത് ബൗളിങ്ങാണ്. ഇതിൽ കാര്യമുണ്ടെന്ന് മത്സരഫലവും പറയുന്നു. രണ്ടാമത് ബാറ്റ് ചെയ്ത ടീം ഒമ്പത് മത്സരങ്ങളിൽ ജയിച്ചപ്പോൾ ആദ്യം ബാറ്റേന്തിയവർക്ക് ജയിക്കാനായത് അഞ്ച് മത്സരങ്ങളിൽ മാത്രം. 
റൺമല കടന്ന് കോഹ്ലി
രാജ്യാന്തര ക്രിക്കറ്റിലെ െറക്കോഡുകൾ ഒാരോന്നായി കൈപ്പിടിയിലൊതുക്കുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോഹ്ലി െഎ.പി.എല്ലിലും ആധിപത്യം തുടരുന്നു. െഎ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡ് കോഹ്ലി സ്വന്തമാക്കി. മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ 92 റൺസെടുത്ത് പുറത്താകാതെ നിന്ന കോഹ്ലി െഎ.പി.എല്ലിൽ ഇതുവരെ സമ്പാദിച്ചത് 4619 റൺസ്. ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നയുടെ 4558 ആണ് കോഹ്ലി മറികടന്നത്. റെയ്ന ഇപ്പോഴും കളിക്കുന്നതിനാൽ ഇൗ റെക്കോഡ് ഇനിയും മാറിമറിഞ്ഞേക്കാം. നാല് മത്സരങ്ങളിൽ 201 റൺസുമായി കോഹ്ലിയാണ് ഇൗ സീസണിലെ ടോപ് സ്കോറർ.  
നോബാൾ വിവാദം
കാര്യമായ വിവാദങ്ങളില്ലാതെ മുന്നോട്ടു പോയിരുന്ന െഎ.പി.എല്ലിൽ കഴിഞ്ഞദിവസം നടന്ന ബാംഗ്ലൂർ-മുംബൈ മത്സരത്തിൽ പുതിയൊരു വിവാദം ഉടലെടുത്തു. മുംബൈ താരം ജസ്പ്രീത് ബുംറയുടെ പന്തിൽ ഉമേഷ് യാദവ് ഒൗട്ടായെങ്കിലും അമ്പയർ നോബാൾ സംശയം പ്രകടിപ്പിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. ബുംറയുടെ കാൽപാദം ക്രീസിൽനിന്ന് പുറത്തായിരുന്നോയെന്ന് പരിശോധിച്ച മൂന്നാം അമ്പയർ നോക്കിയതാവെട്ട, തൊട്ടുമുന്നിലത്തെ പന്ത്. ഇത് നോബാൾ അല്ലെന്ന് അമ്പയർ വിധിക്കുകയും ചെയ്തു. എന്നാൽ, ഇൗ പന്തെറിയുേമ്പാൾ നോൺ സ്െട്രെക്കിങ് എൻഡിൽ ഉമേഷ് യാദവ് നിൽക്കുന്നത് കാണാം. ഇത് ട്വിറ്ററിൽ ചിലർ പങ്കുവെച്ചതോടെയാണ് അമ്പയർമാർക്ക് അബദ്ധം പിടികിട്ടിയത്. ബാംഗ്ലൂർ തോൽവി ഉറപ്പിച്ച സമയത്തായിരുന്നു സംഭവമെന്നതിനാൽ അമ്പയർമാർ തടികേടാവാതെ രക്ഷപ്പെട്ടു. 
മിന്നും ഫോമിൽ സഞ്ജു
11ാം സീസൺ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാകുന്നത് സഞ്ജുവിെൻറ മിന്നുന്ന ഫോമാണ്. നാല് മത്സരങ്ങളിൽനിന്ന് 18 5റൺസ് നേടിയ സഞ്ജു റൺവേട്ടയിൽ കോഹ്ലിക്ക് തൊട്ടുപിന്നിലുണ്ട്. 12 സിക്സും പത്ത് ഫോറുമാണ് സഞ്ജുവിെൻറ ബാറ്റിൽനിന്ന് ഇതുവരെ പിറന്നത്. ഉയർന്ന സ്കോർ 92. മറ്റ് മലയാളി താരങ്ങളായ ബേസിൽ തമ്പിയും സചിൻ ബേബിയുമെല്ലാം അവസരം കാത്തിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsIPL 201811th SeasonBatting Record
News Summary - IPL 11th Season Batting Record- Sports news
Next Story