ആദ്യ ട്വൻറി 20: ഇന്ത്യക്ക് തകർപ്പൻ ജയം
text_fieldsന്യൂഡൽഹി: അങ്ങനെ ന്യുസിലാൻഡിനെതിരെ ട്വൻറി 20 ക്രിക്കറ്റിലെ ശാപം ഇന്ത്യ മായ്ച്ചു. വെറ്ററൻ ബൗളർ ആശിഷ് നെഹ്റ 38ആം വയസ്സിൽ വിരമിച്ച മത്സരത്തിൽ കിവീസിനെതിരെ ഇന്ത്യക്ക് 53 റൺസിെൻറ ഉജ്ജ്വല ജയം.
ട്വൻറി ട്വൻറി ലോക കപ്പു വരെ നേടിയ ടീമാണ്. എന്നിട്ടും ന്യുസിലൻഡാണ് എതിരാളികളെങ്കിൽ ഇതുവരെ അക്കൗണ്ടിൽ ശേഷിച്ചിരുന്നത് പരാജയം മാത്രമായിരുന്നു.. പല റെക്കോർഡുകളും മറികടന്ന വിരാട് കോഹ്ലിയും സംഘവും പരാജയത്തിെൻറ ആ റെക്കോർഡ് തൂത്തെറിഞ്ഞു.
53 റൺസിെൻറ ഉജ്ജ്വല ജയം. ഇന്ത്യ ഉയർത്തിയ 203 റൺസിെൻറ വെല്ലുവിളി മറികടക്കാൻ കഴിയാതെ പതറിയ കിവീസ് എട്ട് വിക്കറ്റിന് 149ന് റൺസിന് കീഴടങ്ങി.ഫിറോസ് ഷാ കോട്ലയിൽ ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ കഴിയാതെ പോയ മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാതമും (39) ക്യാപ്റ്റൻ കെയ്ൻ വില്ല്യംസും (28) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. അവസാന മത്സരം കളിക്കുന്ന വെറ്ററൻ ബൗളർ ആശിഷ് നെഹ്റയ്ക്കൊപ്പം ബൗളിങ് ഒാപ്പൺ ചെയ്തത് സ്പിന്നർ യുസ്വേന്ദ്ര ചാഹലായിരുന്നു. ആദ്യ ഒാവറിൽ തന്നെ ചാഹൽ മാർട്ടിൻ ഗുപ്റ്റിലിനെ വീഴ്ത്തി. നൂല് കെട്ടിപ്പിടിച്ച വിധം സൈറ്റ് സ്ക്രീനിനു നേരേ ഉയർത്തി അടിച്ച പന്ത് അസാമാന്യ വേഗത്തിൽ പറന്നുയർന്ന് ഹർദിക് പാണ്ഡ്യ കൈപ്പിടിയിലൊതുക്കിയത് അവിശ്വസനീയമായി സ്റ്റേഡിയം കണ്ടുനിന്നു. ഒരു നിമിഷം ഗുപ്റ്റിലിനു പോലും വിശ്വസിക്കാനായില്ല ആ ക്യാച്ച്. അത്ര മനോഹരമായിരുന്നു പാണ്ഡ്യയുടെ ക്യാച്ച്.
പിന്നെ വിക്കറ്റുകൾ പൊഴിഞ്ഞുകൊണ്ടേയിരുന്നു. കോളിൻ മൺറോയുടെ കുറ്റി ഭുവനേശ്വറിെൻറ യോർക്കറിൽ തെറിച്ചു. പിന്നീട് വാലറ്റത്ത് മിച്ചൽ സാൻറ്നർ മാത്രമാണ് പോരാടിയുള്ളു.
നേരത്തെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ മത്സരത്തിൽ മികച്ച തുടക്കമാണ് കിട്ടിയത്. സ്വന്തം ഗ്രൗണ്ടിൽ ശിഖർ ധവാൻ കത്തിക്കയറിയപ്പോൾ മറുവശത്ത് രോഹിത് ശർമയും ഒപ്പം ചേർന്നു. ഒന്നാം വിക്കറ്റിൽ ഇന്ത്യ വരവു വെച്ചത് 158 റൺസിെൻറ തകർപ്പൻ കൂട്ടുകെട്ട്. ട്വൻറി 20യിൽ ഇന്ത്യയുടെ റെക്കോർഡ് ഒാപ്പണിങ് കൂട്ടുകെട്ടാണ് പിറന്നത്.
ടോസ് നേടിയ ന്യുസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനിറക്കി. ഒാരോ പന്തിലും ആക്രമിച്ചു കയറിയ സഖ്യം അതിവേഗം സെഞ്ച്വറി കൂട്ടുകെട്ട് പിന്നിട്ടു. ധവാനും രോഹിതും 80 വീതം റൺസ് നേടി.
52 പന്തിൽ 10 ബൗണ്ടറിയും രണ്ട് സിക്സറുമായി ധവാനായിരുന്നു ആക്രമണത്തിൽ മുന്നിൽ. 55 പന്തിൽ നാല് സിക്സറും ആറ് ബൗണ്ടറിയുമായി രോഹിതും മോശമാക്കിയില്ല.
17ാമത്തെ ഒാവറിലെ രണ്ടാമത്തെ പന്തുവരെ കാത്തിരിക്കേണ്ടിവന്നു കിവീസിന് ആദ്യ വിക്കറ്റ് വീഴ്ത്താൻ. ടിം സോഥിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ലാതം പിടിച്ച് ധവാനാണ് ആദ്യം വീണത്. പിഞ്ച് ഹിറ്ററുടെ റോളിൽ ഇറങ്ങിയ ഹർദിക് പാണ്ഡ്യ രണ്ടാം പന്തിൽ േസാധിക്ക് തന്നെ വിക്കറ്റ് നൽകി പൂജ്യനായി മടങ്ങി. ലാതമിനു തന്നെ ക്യാച്ച്.
പിന്നീട് രോഹിതും അധികം നിന്നില്ല. റിവ്യുവിൽ ട്രെൻറ് ബോൾട്ടിെൻറ പന്തിൽ രോഹിത് വീണു. വിക്കറ്റ് കീപ്പർ ലാതമിന് മൂന്നാമത്തെ ക്യാച്ച്.
അവസാന ഒാവറുകളിൽ പ്രതീക്ഷിച്ച റൺസ് കയറിയില്ലെങ്കിലും 11 പന്തിൽ മൂന്നു സിക്സറുമായി വിരാട് കോഹ്ലി 26 റൺസും രണ്ടു പന്തിൽ സിക്സറടക്കം ഏഴ് റൺസുമായി ധോണിയും സ്കോർ 200 കടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.