Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യുസിലാൻഡിലും...

ന്യുസിലാൻഡിലും ഇന്ത്യക്ക് പരമ്പര ജയം

text_fields
bookmark_border
ന്യുസിലാൻഡിലും ഇന്ത്യക്ക് പരമ്പര ജയം
cancel
camera_alt??????? ????????? ??????????????? ???????? - ???????? ???????????????

മൗണ്ട് മൗൻഗാനൂയ്: ഇനി വിരാട് കോഹ്ലിക്ക് മനസ്സമാധാനത്തോടെ നാട്ടിലേക്കു മടങ് ങാം. ന്യൂസിലൻഡിനെതിരെ അവസാന രണ്ടു കളിയിലും വിശ്രമം അനുവദിച്ച നായകൻ നാട്ടിലേക്കു മടങ്ങുംമുേമ്പ ‘ഡൗൺ അണ്ടർ’ എന്ന ക്രിക്കറ്റിലെ ബാലികേറാമല കീഴടക്കി ബാക്കിയുള്ള കളി യിൽ രോഹിതിനും കൂട്ടുകാർക്കും പണി എളുപ്പമാക്കി. മൂന്നാം ഏകദിനത്തിൽ ബാറ്റിലും ബൗളിലു ം എതിരാളിയെ ചുരുട്ടിക്കെട്ടിയ ഇന്ത്യ ഏഴു വിക്കറ്റ് ജയവുമായി അഞ്ചു മത്സരങ്ങളടങ്ങി യ പരമ്പര 3-0ത്തിന് പോക്കറ്റിലാക്കി. ആസ്ട്രേലിയയെ ടെസ്റ്റിലും ഏകദിനത്തിലും കീഴട ക്കി റെക്കോഡ് കുറിച്ചവർ, കിവികളുടെ മണ്ണിലെത്തി അവിടെയും ജൈത്രയാത്ര നടത്തി മടങ്ങുന്നത് റെക്കോഡുകളിലെ അപൂർവ നേട്ടം. പത്തു വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ന്യൂസിലൻഡിൽ പരമ്പര നേടുന്നത്. സ്കോർ: ന്യൂസിലൻഡ്: 243/10 (49 ഒാവർ), ഇന്ത്യ: 245/3 (43 ഒാവർ).

അർധ സെഞ്ച്വറി നേടിയ രോഹിത് ശർമയുടെ ബാറ്റിങ്

ഒമ്പത് ഒാവറിൽ 41 റൺസ് മാത്രം വഴങ്ങി മൂന്ന് പ്രധാന വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കളിയിലെ കേമൻ. ആദ്യ മത്സരത്തിലും ഷമി തന്നെയായിരുന്നു കളിയിലെ താരം. 2008ൽ പ്രവീൺ കുമാർ ഒരു പരമ്പരയിൽ രണ്ടു മാൻ ഒാഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടിയതിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പേസ് ബൗളർ ഇൗ നേട്ടം കൈവരിക്കുന്നത്. ബൗളർമാരുടെ പ്രകടനത്തിനു പിന്നാലെ അർധസെഞ്ച്വറിയുമായി തിളങ്ങിയ രോഹിത് ശർമയും (62) വിരാട് കോഹ്ലിയുമാണ് (60) ലക്ഷ്യത്തിലേക്ക് ഇന്ത്യയെ അടുപ്പിച്ചത്.

ന്യൂസിലൻഡിൽ ഇന്ത്യയുടെ രണ്ടാം പരമ്പര ജയമാണിത്. 2009ൽ എം.എസ്. ധോണിക്കു കീഴിൽ 3-1ന് പരമ്പര നേടിയതാണ് ആദ്യത്തേത്. ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി 47 ജയങ്ങൾ (ആകെ 63 ഏകദിനം) പിന്നിടുേമ്പാൾ, ഏറ്റവും കൂടുതൽ വിജയമൊരുക്കുന്ന മൂന്നാം നായകനായും മാറി. വിൻഡീസ് താരം ക്ലെയ്വ് ലോയ്ഡ്, ആസ്േട്രലിയയുടെ റിക്കി പോണ്ടിങ് (50 വീതം ജയം) എന്നിവരാണ് മുന്നിലുള്ളത്.

അർധ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചത് ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെ

പതിവുപോലെ ബൗളർമാർ
ബേ ഒാവലിൽ ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ ചുവടു പിഴച്ചാണ് കിവികൾ തുടങ്ങിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് മുഹമ്മദ് ഷമിയുടെ പന്തിൽ ഒാപണർ കോളിൻ മൺറോയെ രണ്ടാം ഒാവറിൽ തന്നെ നഷ്ടമായി. മാർട്ടിൻ ഗുപ്റ്റിലും (13) പിന്നാലെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും (28) മടങ്ങിയതോടെ തകർച്ച മണത്ത ന്യൂസിലൻഡിന് താങ്ങായത് റോസ് ടെയ്ലർ-ടോം ലതാം കൂട്ടുകെട്ടാണ്. നാലാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയത് 119 റൺസ്. ലതാമിനെ (51) ചഹലും ടെയ്ലറെ (93) ഷമിയും പുറത്താക്കിയതോടെ ടീം തകർന്നു. ഷമിയുടെ മൂന്ന് വിക്കറ്റിന് പുറമെ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, ഹാർദിക് പാണ്ഡ്യ എന്നിവർ (രണ്ടു വീതം) ചേർന്നാണ് 243 റൺസിന് ഒതുക്കിയത്.

ചേസിങ് ഹീറോസ്
പിന്തുടർന്നു ജയിക്കുന്നതിൽ മിടുക്കന്മാരായ ഇന്ത്യൻ ബാറ്റ്സ്മാന്മാർ കിവികൾ ഒരുക്കിയ വിജയലക്ഷ്യം അനായാസം പിന്തുടർന്നു. അടിത്തറയൊരുക്കിയതിനു പിന്നാലെ ധവാനെ (28) നഷ്ടമായെങ്കിലും രോഹിത് ശർമയും (62) ക്യാപ്റ്റൻ വിരാട് കോഹ്ലിയും (60) അർധസെഞ്ച്വറിയുമായി തീരത്തെത്തിച്ചു. പിന്നാലെ, പുറത്താവാതെ നിന്ന് അമ്പാട്ടി റായുഡുവും (40) ധോണിക്കു പകരക്കാരനായിറങ്ങിയ ദിനേഷ് കാർത്തികും (38) ദൗത്യം പൂർത്തിയാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs NewzealnadIndia tour in newzealand
News Summary - india won the one day international series in new zealand
Next Story