ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം; തലപുകച്ച് കോഹ്ലി
text_fieldsആൻറിഗ്വ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ ഭാഗമായുള്ള ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പ രമ്പരക്ക് വ്യാഴാഴ്ച ആൻറിഗ്വ നോർത്ത് സൗണ്ടിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡ ിയത്തിൽ തുടക്കമാവുേമ്പാൾ ടീം കോമ്പിനേഷനിൽ തലപുകക്കുകയാണ് ക്യാപ്റ്റൻ വിരാ ട് കോഹ്ലിയും ടീം മാനേജ്മെൻറും. വിവിധ സ്ഥാനങ്ങളിലേക്ക് ഒന്നിലധികം പേരാണ് അവകാ ശവാദമുയർത്തുന്നത്. ആരെ കൊള്ളും, ആരെ തള്ളും എന്ന കൺഫ്യൂഷനിലാണ് ടീം ഇന്ത്യ.
ഒാ പണിങ്ങിൽ രാഹുലോ വിഹാരിയോ?
ഇന്നിങ്സ് തുടങ്ങുന്നത് ആരൊക്കെ ചേർന്നാവുമെന ്നതിൽ വ്യക്തതയില്ല. ആസ്ട്രേലിയൻ പര്യടനത്തിൽ അരങ്ങേറ്റം മികച്ചതാക്കിയ മായങ്ക് അഗർവാളിനൊപ്പം കെ.എൽ. രാഹുൽ തന്നെ ഒാപണിങ്ങിൽ ഇറങ്ങുമെന്നാണ് സൂചന. എന്നാൽ, ഡൗൺ അണ്ടറിൽ മോശം ഫോമിനെ തുടർന്ന് അവസാന രണ്ടു ടെസ്റ്റുകളിൽ പുറത്തായ രാഹുലിന് പകരം പരീക്ഷിച്ച ഹനുമ വിഹാരിയെ ഒാപണിങ് സ്ഥാനത്ത് നിലനിർത്തുമോ? ആസ്േട്രലിയയിൽ വിഹാരി കാഴ്ചവെച്ച ചെറുത്തുനിൽപ് മാനേജ്മെൻറിെൻറ വിശ്വാസം കാത്തിരുന്നതിനാൽ അത് തള്ളിക്കളയാനാവില്ല. ടെസ്റ്റിലെ സമീപകാല മോശം ഫോം രാഹുലിന് തിരിച്ചടിയായേക്കാം.
രഹാനെയോ രോഹിതോ?
മൂന്നാം നമ്പറിൽ ചേതേശ്വർ പുജാരയും നാലിൽ കോഹ്ലിയും ഇരിപ്പുറപ്പിച്ചവരാണ്. അഞ്ചും ആറും സ്ഥാനങ്ങളിൽ ആര് എന്നതാണ് അടുത്ത ചോദ്യം. അഞ്ചു ബൗളർമാരെ കളിപ്പിക്കാൻ ഇന്ത്യ തയാറാവുകയാണെങ്കിൽ അഞ്ചാം നമ്പറിലേക്കു മാത്രമേ ബാറ്റ്സ്മാനെ ആവശ്യമുള്ളൂ. ആറാം നമ്പറിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും പിന്നീട് അഞ്ചു ബൗളർമാരും. അങ്ങനെയെങ്കിൽ അഞ്ചാം നമ്പറിൽ അജിൻക്യ രഹാനെയോ രോഹിത് ശർമയോ എന്നതാവും കോഹ്ലിയെ കുഴക്കുന്ന സമസ്യ. ടീമിെൻറ വൈസ് ക്യാപ്റ്റനാണെങ്കിലും കഴിഞ്ഞ രണ്ടു വർഷത്തെ രഹാനെയുടെ ഫോം മികച്ചതല്ല.
17 ടെസ്റ്റുകൾക്കിടെ ഒരു സെഞ്ച്വറിപോലുമില്ല. ഏകദിനത്തിൽ ലോകത്തെതന്നെ മികച്ച ബാറ്റ്സ്മാന്മാരുടെ ശ്രേണിയിലുള്ള രോഹിതിന് ടെസ്റ്റ് ഇപ്പോഴും ബാലികേറാമലയാണ്. ഇന്ത്യ അവസാനം കളിച്ച മെൽബൺ ടെസ്റ്റിൽ ഹാഫ് സെഞ്ച്വറിയടിച്ചിരുന്നു എന്നതാണ് രോഹിതിന് അനുകൂലമാകാൻ സാധ്യതയുള്ള ഘടകം. ഒാപണിങ്ങിൽ അവസരം ലഭിക്കുന്നില്ലെങ്കിൽ വിഹാരിയെ ഇഷ്ട പൊസിഷനായ മധ്യനിരയിൽ കളിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇന്ത്യ ‘എ’ക്കൊപ്പം വിൻഡീസിൽ മധ്യനിരയിൽ ബാറ്റുചെയ്ത് സെഞ്ച്വറി നേടിയിരുന്നതും വിഹാരിക്ക് തുണയാവും.
പന്തോ സാഹയോ?
എം.എസ്. ധോണിയുടെ ടെസ്റ്റ് റിട്ടയർമെൻറിന് പിന്നാലെ ടീമിൽ സ്ഥാനമുറപ്പിച്ച വിക്കറ്റ് കീപ്പറായിരുന്നു വൃദ്ധിമാൻ സാഹ. എന്നാൽ, പരിക്കുമൂലം സാഹ ഒന്നര വർഷം പുറത്തിരുന്നതോടെ ഋഷഭ് പന്ത് ആ സ്ഥാനം തേൻറതാക്കി മാറ്റി. ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലും സെഞ്ച്വറിയും തരക്കേടില്ലാത്ത വിക്കറ്റ് കീപ്പിങ്ങുമായി പന്ത് തിളങ്ങുകയും ചെയ്തു. വിക്കറ്റിനു പിറകിലെ മികവ് മാത്രം കണക്കിലെടുത്താൽ ഒരു പടി മുന്നിലുള്ള സാഹക്ക് വീണ്ടും അവസരം നൽകുമോ അതോ പന്തിനെതന്നെ നിലനിർത്തുമോ? കാത്തിരുന്ന് കാണേണ്ടിവരും.
സ്പിന്നിൽ ആര്?
നാലു ബൗളർമാരെ മാത്രം കളിപ്പിക്കുകയാണെങ്കിൽ മൂന്നു പേസർമാർക്കൊപ്പം കളിക്കുന്ന സ്പിന്നർ ആരാവും? ഒാഫ് സ്പിന്നർ രവിചന്ദ്ര അശ്വിനോ ചൈനാമാൻ കുൽദീപ് യാദവോ? അഞ്ചു ബൗളർമാരെ കളിപ്പിക്കുകയാണെങ്കിൽ ഇവരിൽ ഒരാളെ ഒഴിവാക്കി നന്നായി ബാറ്റും ചെയ്യുന്ന ഇടംകൈയൻ സ്പിന്നർ രവീന്ദ്ര ജദേജ കളിക്കുമോ? ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവരായിരിക്കും മൂന്നു പേസർമാർ. സന്നാഹ മത്സരത്തിൽ നന്നായി പന്തെറിഞ്ഞ ഉമേഷ് യാദവ് പുറത്തിരിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.