അണ്ടർ-19 ലോകകപ്പ്: സിംബാബ്വെയെ തോൽപിച്ച് ഇന്ത്യ ഗ്രൂപ് ചാമ്പ്യന്മാർ
text_fieldsമൗണ്ട് മൗഗാനുയി (ന്യൂസിലൻഡ്): അണ്ടർ^19 ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി ഗ്രൂപ് ചാമ്പ്യന്മാരുടെ പകിേട്ടാടെ ഇന്ത്യ നോക്കൗട്ട് റൗണ്ടിൽ. ഗ്രൂപ് ബിയിലെ അവസാന മത്സരത്തിൽ സിംബാബ്വെയെ പത്ത് വിക്കറ്റിന് തകർത്താണ് ദ്രാവിഡിെൻറ കുട്ടികൾ ഗ്രൂപ് ചാമ്പ്യന്മാരായത്. സിംബാബ്വെ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം ഇന്ത്യ വിക്കറ്റൊന്നും നഷ്ടമാവാതെ മറികടന്നു. ഒാപണർമാരായ ശുഭ്മാൻ ഗില്ലിെൻറയും (59 പന്തിൽ 90) ഹാർവിക് ദേശായിയുടെയും (73 പന്തിൽ 56) അർധസെഞ്ച്വറികളാണ് ഇന്ത്യക്ക് അനായാസജയം ഒരുക്കിയത്. സ്കോർ: സിംബാബ്വെ: 154/10 (48.1), ഇന്ത്യ: 155/0 (21.4).
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെയെ ഒാൾറൗണ്ടർ അനുകൂൽ റോയിയുടെ നാല് വിക്കറ്റ് പ്രകടനമാണ് തകർത്തത്. ഒാപണർ മധ്വീരെ (30), മിൽട്ടൺ ശുംഭ (36), നായകൻ ലിയാം റോച്ചെ (31) എന്നിവർക്ക് മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റിന് 110 എന്ന നിലയിൽനിന്ന് 44 റൺസിനിടെ അവസാന ഏഴ് വിക്കറ്റും കളഞ്ഞുകുളിച്ചാണ് സിംബാബ്വെ ചെറിയ സ്കോറിന് പുറത്തായത്. ഏഴ് ഒാവറിൽ 20 റൺസ് മാത്രം വഴങ്ങി അനുകൂൽ റോയ് നാല് വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിങ്, അഭിഷേക് ശർമ എന്നിവർ രണ്ടും ശിവം മാവി, പരാഗ് എന്നിവർ ഒാരോ വിക്കറ്റും വീഴ്ത്തി.
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി നായകൻ പൃഥ്വി ഷാക്കും മാൻജോത് കൽറക്കും പകരം ഒാപണർമാരുടെ റോളിൽ ശുഭ്മാൻ ഗില്ലും ഹാർവിക് ദേശായിയും എത്തുകയായിരുന്നു. ഗ്രൂപ് റൗണ്ടിൽ ആസ്ട്രേലിയയെയും പാപ്വന്യൂഗിനിയെയും ഇന്ത്യ തോൽപിച്ചിരുന്നു. അതേസമയം, ഇന്ത്യക്കൊപ്പം ആസ്ട്രേലിയയും പാകിസ്താനും ക്വാർട്ടറിലേക്ക് യോഗ്യത നേടി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ദുർബലരായ പാപ്വന്യൂഗിനിയെ 311 റൺസിന് തകർത്താണ് ഒാസീസ് രണ്ടാം റൗണ്ടിലെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഒാസീസ് നിശ്ചിത ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 370 റൺസെടുത്തു. 111 പന്തിൽ 156 റൺസെടുത്ത ഒാപണർ മക്സ്വനിയുടെ പ്രകടനമാണ് ഒാസീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. പാപ്വന്യൂഗിനിയുടെ ഇന്നിങ്സ് 59 റൺസിൽ അവസാനിച്ചു. 15 റൺസ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത പേസ് ബൗളർ ജേസൺ റാൽസ്റ്റനാണ് ഇവരെ തകർത്തത്. ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തോൽപിച്ചാണ് പാകിസ്താൻ ക്വാർട്ടർ ഉറപ്പിച്ചത്. ലങ്ക ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം 43.3 ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ മറികടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.