Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരോഹിതിനും...

രോഹിതിനും കോഹ്ലിക്കും സെഞ്ച്വറി; റൺ മല കയറി ഇന്ത്യൻ ജയം

text_fields
bookmark_border
രോഹിതിനും കോഹ്ലിക്കും സെഞ്ച്വറി; റൺ മല കയറി ഇന്ത്യൻ ജയം
cancel

ഗുവാഹതി: കൂറ്റൻ സ്കോർ കാണിച്ച് പേടിപ്പിച്ച വിൻഡീസിനെ േറാക്കറ്റ്വേഗംകൊണ്ട് കീഴടക്കി ഇന്ത്യയുടെ ഏകദിന പടയോട്ടം. റൺസൊഴുകുന്ന ഗുവാഹതിയിലെ ബറസ്പര സ്റ്റേഡിയത്തിലെ പിച്ചിൽ ആദ്യം ബാറ്റുചെയ്ത വിൻഡീസ് എട്ടുവിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തപ്പോൾ ആരാധകരുടെ നെഞ്ച് നന്നായി പിടച്ചു. എന്നാൽ, രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും ആഞ്ഞുവീശാനുള്ള ദൂരമേ അതിനുണ്ടായുള്ളൂ. വെറും 42.1 ഒാവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ തന്നെ ഇന്ത്യ ഉജ്ജ്വല വിജയം കുറിച്ചു. ഒാപണർ രോഹിതും (117 പന്തിൽ 152 നോട്ടൗട്ട്), ക്യാപ്റ്റൻ വിരാട് കോഹ്ലിയും (107 പന്തിൽ 140) സെഞ്ച്വറി നേടിയതോടെ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ വിജയത്തുടക്കം ആധികാരികമായി മാറി. േകാഹ്ലിക്കു പുറമെ ശിഖർ ധവാെൻറ (4) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. അമ്പാട്ടി രായുഡു (22) പുറത്താവാതെ നിന്നു.

rohot sharma

ഷിംറോൺ ഹെത്മ്യറുടെയും (106), കീരൺ പവലിെൻറയും (51) വെടിക്കെട്ടിൽ മികച്ച ടോട്ടൽ പടുത്തുയർത്തിയ വിൻഡീസിനെതിരെ തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം ഒാവറിൽതന്നെ ധവാൻ പന്ത് വിക്കറ്റിലേക്ക് വലിച്ചിട്ട് പുറത്തായി. സ്കോർ ബോർഡിൽ 10ന് ഒന്ന്. പതറുമെന്ന് പ്രതീക്ഷിച്ച ഇന്ത്യയെ ധീരോദാത്തമായാണ് രോഹിതും വിരാടും പിടിച്ചുയർത്തിയത്. ഒരിക്കൽപോലും എതിരാളികൾക്ക് മേധാവിത്വം നൽകാതെ വെടിക്കെട്ടുമായി വിരാട് തന്നെ തുടങ്ങി. സിക്സും ബൗണ്ടറിയും പിറന്ന ക്ലാസ് ഇന്നിങ്സിൽ കോഹ്ലി കരിയറിലെ 36ാം ഏകദിന സെഞ്ച്വറി കുറിച്ചു. 21 ബൗണ്ടറിയും രണ്ട് സിക്സും പറത്തിയ ഇന്നിങ്സ് 140ൽ അവസാനിക്കുേമ്പാൾ ഇന്ത്യ 256ൽ എത്തി വിജയം ഉറപ്പിച്ചു. 246 റൺസ് പിറന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഏകദിനത്തിൽ രണ്ടാമത് ബാറ്റിങ്ങിൽ ഇന്ത്യയുടെ ഏറ്റവും മികച്ചതുമായി. ഏകദിനത്തിലെ റൺവേട്ട 9919ലെത്തിച്ച കോഹ്ലിക്ക് പതിനായിരം ക്ലബിലെത്താൻ ഇനി വേണ്ടത് 81 റൺസ് മാത്രം.

ശിഖർ ധവാൻെറ വിക്കറ്റെടുത്ത ഒഷാൻ തോമസിൻെറ ആഹ്ലാദം

കോഹ്ലിയുടെ സെഞ്ച്വറിക്ക് പിന്നാലെയാണ് രോഹിതിെൻറ ബാറ്റിന് ചൂടുപിടിച്ചത്. സിക്സും ബൗണ്ടറിയുമായി ഒാപണർ ആളിക്കത്തി. 117 പന്തിൽ 15 ബൗണ്ടറിയും എട്ട് സിക്സറുമാണ് രോഹിത് അടിച്ചു കൂട്ടിയത്. കോഹ്ലി പുറത്തായശേഷം ക്രീസിലെത്തിയ രായുഡുവിന് 22 റൺസ് മാത്രമേ കൂട്ടിചേർക്കേണ്ടി വന്നുള്ളൂ. ബാക്കി രോഹിതുതന്നെ അടിച്ചുകൂട്ടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹലും രണ്ടു വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമിയും രവീന്ദ്ര ജദേജയുമാണ് വിൻഡീസ് നെട്ടല്ലൊടിച്ചത്. ഷായ് ഹോപ് (32), ജാസൻ ഹോൾഡർ (38) എന്നിവരാണ് തിളങ്ങിയ മറ്റു രണ്ട് ബാറ്റ്സ്മാൻമാർ. രണ്ടാം ഏകദിനം 24ന് വിശാഖ പട്ടണത്ത് നടക്കും.

shimron.jpg

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs West Indiessports newsfirst odi
News Summary - india vs westindies-sports news
Next Story