രണ്ടാം ട്വൻറി20 ഇന്ന്; ഇന്ദ്രജാലത്തിന് നീലപ്പട
text_fieldsഇന്ദോർ: പുതുവർഷത്തിലെ ആദ്യ മത്സരം മഴയിൽ ഒലിച്ചുപോയതിെൻറ നിരാശ തീർക്കാൻ കോഹ് ലിപ്പടയും മരതക ദ്വീപുകാരും ചൊവ്വാഴ്ച ഇന്ദോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ പോ രിനിറങ്ങും. മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര തോൽക്കില്ല എന്നതിനാൽ തന്നെ ജയിക്ക ാനുറച്ചാകും ഇരുടീമുകളും കളത്തിലിറങ്ങുക.
പരിക്കേറ്റശേഷം ഗ്രൗണ്ടിലിറങ്ങാൻ കൊതിച്ചെത്തിയ ജസ്പ്രീത് ബുംറക്കും ശിഖർ ധവാനും ഗുവാഹതിയിലെ ബർസപാര സ്റ്റേഡിയം ഒരുക്കിവെച്ചത് നിരാശയായിരുന്നു. ടോസിനുശേഷം നിർത്താതെ പെയ്ത മഴയെത്തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
ധവാനാണ് നഷ്ടം കൂടുതൽ. ഓപണറുടെ റോളിൽ ലോകേഷ് രാഹുലിൽനിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന ധവാന് കഴിവ് തെളിയിക്കാനുള്ള സുവർണാവസരമാണ് പാഴായത്. 2019ൽ ധവാൻ നിറം മങ്ങിയപ്പോൾ കിട്ടിയ അവസരങ്ങളിൽ രാഹുൽ കത്തിക്കയറി.
കഴിഞ്ഞ മാസം വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത രാഹുൽ ട്വൻറി20 ലോകകപ്പാണ് തെൻറ ലക്ഷ്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. ടീമിനൊപ്പമുള്ള മലയാളി താരം സഞ്ജു സാംസണെ ആദ്യ മത്സരത്തിനുള്ള ടീമിലും പരിഗണിച്ചില്ല. ഇതോടെ ഋഷഭ് പന്തിന് കൂടുതൽ അവസരം നൽകാനാണ് ടീം മാനേജ്മെൻറിെൻറ തീരുമാനമെന്ന് വ്യക്തം. ഗുവാഹതിയിൽ യുസ്വേന്ദ്ര ചഹലിന് പകരം ഇടം നേടിയ കുൽദീപ് യാദവിനെ തന്നെയാകും രണ്ടാം മത്സരത്തിൽ ഇറക്കുക. ലങ്ക 10 വർഷത്തിനുശേഷം ഇന്ത്യയിൽ ആദ്യ പരമ്പര വിജയമാണ് സ്വപ്നം കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.