Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസെഞ്ചൂറിയൻ ധവാൻ

സെഞ്ചൂറിയൻ ധവാൻ

text_fields
bookmark_border
സെഞ്ചൂറിയൻ ധവാൻ
cancel
പല്ലേകലേ: ആദ്യ സെഷനിൽ ഇന്ത്യൻ ആധിപത്യം, ഉച്ചക്കു ശേഷം ബലാബലം, അവസാന സെഷനിൽ ലങ്കൻ ആക്രമണം. ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിെൻറ ഒന്നാം ദിനം സ്റ്റെമ്പടുക്കുേമ്പാൾ ഇരുടീമുകൾക്കും ആശ്വസിക്കാൻ വകയുണ്ട്. അടിത്തറപാകിയ മുൻനിരയുടെ പോരാട്ടവീര്യം ഏറ്റെടുക്കാൻ മധ്യനിര മറന്നപ്പോൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 329 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ശിഖർ ധവാനും അർധ സെഞ്ച്വറി തികച്ച ലോകേഷ് രാഹുലുമാണ് (85) ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ക്യാപ്റ്റൻ കോഹ്ലി (42), അശ്വിൻ (31), രഹാനെ (17), പുജാര (എട്ട്) എന്നിവർ പുറത്തായി. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും (13) ഹാർദിക് പാണ്ഡ്യയുമാണ് (1) ക്രീസിൽ. മൂന്നു വിക്കറ്റ് വീഴ്ത്തിയ മലിന്ദ പുഷ്പകുമാരയുടെ ബൗളിങ്ങാണ് അവസാന സെഷനിൽ ലങ്കക്ക് ആശ്വാസമായത്.

ധവാൻ രക്ഷകൻ
ശ്രീലങ്കയിൽ ശിഖർ ധവാന് നല്ലകാലമാണ്. ഗാലെ ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറി കുറിച്ച ധവാൻ പല്ലേകലേ സ്റ്റേഡിയത്തിലും സൂപ്പർ ബാറ്റിങ്ങുമായി സെഞ്ച്വറിയിലേക്ക് (123 പന്തിൽ 119) നീങ്ങിയപ്പോൾ റൺമല അവസാന ടെസ്റ്റിലും ആരാധകർ പ്രതീക്ഷിച്ചു. കൂട്ടിനായി ലോകേഷ് രാഹുലും മറുതലക്കൽ പിടിച്ചുനിന്നു. ഇരുവരും ഒന്നാം വിക്കറ്റിൽതന്നെ കുറിച്ചത് 188 റൺസാണ്. എന്നാൽ, പുഷ്പകുമാര ലങ്കക്ക് ആദ്യ വഴിത്തിരിവ് നൽകി. സെഞ്ച്വറിയിലേക്ക് കണ്ണുംനട്ടിരുന്ന ലോകേഷിനെ പുഷ്പകുമാര പുറത്താക്കുകയായിരുന്നു. പിന്നാലെ നൂറുകടന്ന് ബാറ്റിങ് തുടർന്ന ധവാനെയും (119) പുറത്താക്കി പുഷ്പകുമാര ശ്രീലങ്കക്ക് വീണ്ടും പ്രതീക്ഷ നൽകി. ധവാെൻറ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. രണ്ടിന് 219 എന്ന നിലയിൽ ശക്തമായിരുന്ന ഇന്ത്യക്ക് പിന്നീട് വിക്കറ്റുകൾ എളുപ്പം നഷ്ടപ്പെടാൻ തുടങ്ങി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsIndia vs Sri Lanka
News Summary - india vs sri lanka-Sports news
Next Story