പരമ്പരകളുടെ പരമ്പര, ഇന്ത്യ ലങ്കയെയും മുക്കി
text_fieldsവിശാഖപട്ടണം: പരമ്പര വിജയങ്ങളുടെ തുടർച്ചയിൽനിന്ന് ടീം ഇന്ത്യയെ വെട്ടിമാറ്റാൻ ശ്രീലങ്കക്കുമായില്ല. വിശാഖപട്ടണം ഏകദിനത്തിൽ നേടിയ എട്ടു വിക്കറ്റിെൻറ ഉജ്ജ്വല ജയത്തോടെ അജയ്യമായ കുതിപ്പ് ഇന്ത്യ തുടരുന്നു. തുടർച്ചയായ എട്ടാം പരമ്പര വിജയം. 107 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യൻ വിജയം.
ധർമശാലയിലെ ആദ്യ ഏകദിനത്തിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയപ്പോൾ സ്ഥിരം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അസാന്നിധ്യത്തിൽ പരമ്പര അടിയറ വെക്കുമെന്ന് േതാന്നിച്ചെങ്കിലും എതിരാളികളെ തച്ചുതകർത്തായിരുന്നു ഇന്ത്യ കളിയിലേക്കും പരമ്പര വിജയത്തിലേക്കും തിരിച്ചുവന്നത്. മൊഹാലിയിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ റെക്കോർഡ് ഡബിൾ സെഞ്ച്വറിയുടെ മികവിൽ ലങ്കയെ വിജയക്കടലിൽ മുക്കിയ ഇന്ത്യ മൂന്നാം ഏകദിനത്തിൽ ശിഖർ ധവാെൻറ സെഞ്ച്വറിയും േശ്രയസ് അയ്യരുടെ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയുമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.
ലങ്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് സ്കോർ 14 ൽ എത്തിയപ്പോൾ തന്നെ കഴിഞ്ഞ കളിയിലെ ഇരട്ട സെഞ്ച്വറിക്കാരൻ രോഹിതിനെ നഷ്ടമായി. കുറഞ്ഞ സ്കോർ പിന്തുടരുേമ്പാൾ ഇന്ത്യ പതിവായി കാണിക്കുന്ന അലസതയുടെ ലക്ഷണമാണെന്ന് േതാന്നിച്ചെങ്കിലും എതിരാളികൾക്ക് യാതൊരു അവസരവും നൽകാത്തവിധമായിരുന്നു രണ്ടാം വിക്കറ്റിൽ ധവാെൻറയും അയ്യരുടെയും നിലയുറപ്പ്. രണ്ടാം വിക്കറ്റിൽ 135 റൺസ് നേടി വിജയം അരികിലെത്തിച്ച ശേഷമായിരുന്നു ഇൗ കൂട്ടുകെട്ട് പിരിഞ്ഞത്. 63 പന്തിൽ എട്ട് ബൗണ്ടറിയും ഒരു സിക്സുമടക്കം 65 റൺസ് നേടിയാണ് പെരേരയുടെ പന്തിൽ ലക്മലിന് പിടികൊടുത്ത് മടങ്ങിയത്.
85 പന്തിൽ 13 ബൗണ്ടറിയും രണ്ട് സിക്സുമായി 100 റൺസ് തികച്ച് ധവാൻ പുറത്താകാതെ നിന്നപ്പോൾ നാലാമനായി ഇറങ്ങിയ ദിനേശ് കാർത്തിക് 31 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 215 റൺസിന് പുറത്താക്കിയത് യുസ്വേന്ദ്ര ചാഹലേം കുൽദീപ് യാദവും നടത്തിയ ബൗളിങ് പ്രകടനത്തിലൂടെയായിരുന്നു. രണ്ടുപേരും മൂന്ന് വിക്കറ്റ് വീതം നേടി.
ഉപുൽ തരംഗയുടെ പ്രകടനം ലങ്കൻ സ്കോർ ഉയർത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 95 റൺസിന് സെഞ്ച്വറി നഷ്ടമായി തരംഗ കുൽദീപ് യാദവിെൻറ പന്തിൽ പുറത്താവുകയായിരുന്നു. തുടർന്ന് വന്ന ഒരു ബാറ്റ്സ്മാൻമാർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. സദീര സമരവിക്രമെ 42 റൺസെടുത്തു. ഗുണതിലക (13), സമരവിക്രമ (42), എയ്ഞ്ചലോ മാത്യൂസ് (17), ഡിക്ക്‍വെല്ല (8), തിസര പെരേര (10), പതിരണ (7), ധനഞ്ജ (1) എന്നിവര്‍ക്കൊന്നും ഇന്ത്യന്‍ സ്പിന്നിനെ ചെറുക്കാനായില്ല.
ഇന്ത്യക്ക് വേണ്ടി ഹർദിക് പാണ്ഡ്യ രണ്ടും ഭുവനേഷ്വർ കുമാർ ജസ്പ്രീത് ബുംറ എന്നിവർ ഒാരോ വിക്കറ്റ് വീതവുമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.